കോഴിക്കോട്: മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തിന് മുന്നില്‍ നിര്‍ത്തിയിട്ട ജീപ്പിന് നേരേ പെട്രോള്‍ ബോംബേറ്. ചൊവ്വാഴ്ച പുലര്‍ച്ചെ 2.30-ഓടെയാണ് സംഭവം. ജീപ്പില്‍ ആളില്ലാതിരുന്നതിനാല്‍ ആര്‍ക്കും പരിക്കില്ല. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിന്റെ ഭാഗമായാണ് പെട്രോള്‍ ബോംബേറുണ്ടായതെന്നാണ് പ്രാഥമികവിവരം. കഴിഞ്ഞദിവസം പൂവാട്ടുപറമ്പില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായിരുന്നു. ഈ സംഘര്‍ഷത്തില്‍ പരിക്കേറ്റ മൂന്നുപേരെയാണ് ജീപ്പില്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. പരിക്കേറ്റവരെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചശേഷം വാഹനം സമീപത്തുനിര്‍ത്തിയിട്ടു. ഇതിനുപിന്നാലെയാണ് പുലര്‍ച്ചെ ബൈക്കിലെത്തിയ രണ്ടംഗസംഘം ജീപ്പിന് നേരേ പെട്രോള്‍ ബോംബെറിഞ്ഞത്. ആക്രമണത്തില്‍ ജീപ്പിന് കേടുപാടുകളുണ്ടായി. സംഭവത്തിന് പിന്നാലെ സമീപത്തുണ്ടായിരുന്ന ടാക്സി ഡ്രൈവര്‍മാര്‍ ഇടപെട്ട് തീയണച്ചതിനാല്‍ വലിയ നാശനഷ്ടങ്ങളുണ്ടായില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Trending
- അന്താരാഷ്ട്ര വളണ്ടിയർ പ്രദർശനവുമായി ബഹ്റൈൻ സാമൂഹിക വികസന മന്ത്രാലയം
- ബഹ്റൈൻ ഭവന മന്ത്രാലയത്തിന് അറബ് ഗവൺമെന്റ് എക്സലൻസ് അവാർഡ്
- സാംസ്കാരിക പൈതൃകത്തിൻ്റെ നിറവിൽ അഞ്ചാമത് സെലിബ്രേറ്റ് ബഹ്റൈൻ ഫെസ്റ്റിവലിന് തുടക്കം
- സെലിബ്രേറ്റ് ബഹ്റൈൻ ഫെസ്റ്റിവലിൽ ആദ്യ കച്ചേരിയുമായി ബഹ്റൈൻ കൊയർ
- പി എം ശ്രീയിലെ ഇടപെടല്‍; ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി, ‘എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ’
- ബഹ്റൈനിലെ ജ്വല്ലറികളില്‍ സംസ്കരിച്ച മുത്ത് വില്‍ക്കുന്നതിന് വിലക്ക്
- ഇരട്ടനികുതി ഒഴിവാക്കാനുള്ള കരാറില്‍ ബഹ്റൈനും സൗദി അറേബ്യയും ഒപ്പുവെച്ചു
- ഈസ്റ്റ് ഹിദ്ദ് സിറ്റിയിലെ മസാക്കിന് 2 ഭവന പദ്ധതി ഉദ്ഘാടനം ചെയ്തു



