ബീജിങ്: നിലവില്‍ തര്‍ക്കമുള്ള സമുദ്ര അതിര്‍ത്തിയിലൂടെ യു.എസ് വിമാന വാഹിനിക്കപ്പല്‍ സഞ്ചരിച്ചതിന് തൊട്ടു പിന്നാലെ ഇവിടെ സൈന്യം പരേട് നടത്തുമെന്ന് ചൈന അറിയിച്ചു. തെക്കുപടിഞ്ഞാറന്‍ ചൈനയിലാണ് സംഭവം. ചരിത്രപരമായ നയന്‍ ഡാഷ് ലൈനിന്റെ അധികാരം ചൈന ഏറ്റെടുക്കാന്‍ ആരംഭിച്ചിരുന്നു. ഇതോടെയാണ് സമുദ്രങ്ങളുടെ സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിനായി ജോ ബിഡന് അധികാരമേറ്റ ശേഷം യുഎസ്എസ് തിയോഡോര്‍ റൂസ്വെല്‍റ്റ് ശനിയാഴ്ച ഒരു കൂട്ടം കപ്പലുകളെ ദക്ഷിണ ചൈനാക്കടലിലേക്ക് അയച്ചത്. ഇതാണ് ചൈനയെ ചൊടിപ്പിച്ചിരിക്കുന്നത്. ഇവര്‍ തമ്മിലുള്ള ഉഭയ കക്ഷി ബന്ധത്തിന് ഇതോടെ വിള്ളല്‍ വീണിരിക്കുകയാണ്. വിയറ്റ്നാം, മലേഷ്യ, ഫിലിപ്പൈന്‍സ്, ബ്രൂണൈ, തായ്വാന് രാജ്യങ്ങള്‍ക്കും ഇവിടുത്തെ ജലത്തിന് അവകാശമുണ്ട്. ഈ മേഖലയില്‍ യു.എസിന്റെ ഇടപെടല്‍ നല്ലതിനല്ലെന്ന് ചൈന അറിയിച്ചു.
Trending
- സ്ത്രീകളെ ശല്യം ചെയ്തതു ചോദ്യം ചെയ്ത ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരുടെ വീട്ടിലേക്ക് സ്ഫോടകവസ്തു എറിഞ്ഞു
- വിപണി ഉണര്വിന് കരുത്തേകുന്ന ബജറ്റ്: എം.എ. യൂസഫലി
- മന് കീ ബാത്ത് ക്വിസ് വിജയികളെ കേന്ദ്രമന്ത്രി ശ്രീ ജോര്‍ജ് കുര്യൻ അനുമോദിച്ചു
- ടീം ശ്രെഷ്ഠ ബഹ്റൈൻ റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു
- കുടിയേറ്റം കേരളീയരുടെ രക്തത്തിലുള്ളതെന്ന് ശബരീനാഥ്; മികച്ച ശമ്പളം ലഭിക്കുന്ന തൊഴില്‍ ലഭ്യമാക്കണമെന്ന് ചാണ്ടി ഉമ്മന്‍
- ആഗോള ശ്രദ്ധയാകര്‍ഷിച്ച് ബഹ്റൈന്‍ ശരത്കാല മേള
- മനുഷ്യന്റെ ബുദ്ധിയുടെ സഹായമില്ലാതെ എഐക്ക് പ്രവര്‍ത്തിക്കാന്‍ കഴിയില്ല: അഭിമന്യു സക്സേന
- കൃഷിയിടങ്ങള്‍ രാജ്യത്തിന്റെ ഭാവി നിശ്ചയിക്കും: മന്ത്രി പി. പ്രസാദ്