ബീജിംഗ് : ചൈന പതുക്കെ പ്രായമായവരുടെ രാജ്യമായി മാറുകയാണ്. തിരിഞ്ഞുനോക്കാൻ കുട്ടികളില്ലാത്ത പ്രായമായ ചൈനക്കാർ അവരുടെ വീടുകളുടെ നാലു ചുവരുകൾക്കുള്ളിൽ ഏകാന്ത ജീവിതം നയിക്കുന്നു. ഒറ്റക്കുട്ടി നയം കർശനമായി നടപ്പാക്കിയത് ചൈനയുടെ ജനസംഖ്യാ വളർച്ചയിൽ കുത്തനെ ഇടിവുണ്ടാക്കി. യുവാക്കളുടെയും കുട്ടികളുടെയും എണ്ണം കുത്തനെ കുറഞ്ഞു. തലസ്ഥാനമായ ബെയ്ജിങ്ങിൽ 2003നു ശേഷം ഇതാദ്യമായി ജനസംഖ്യയിൽ കുറവ് രേഖപ്പെടുത്തിയ വാർത്തയും അതിനിടെ പുറത്തെത്തി. മരണനിരക്ക് ജനനനിരക്കിനെ മറികടക്കുകയും ചെയ്തു. ചൈനയിൽ, 60 വയസ്സിന് മുകളിലുള്ള ബഹുഭൂരിപക്ഷം ആളുകളും കോവിഡാനന്തര രോഗങ്ങളുടെ പിടിയിലാണ്. ജനനനിരക്ക് ഗണ്യമായി കുറയുന്നതിനനുസരിച്ച് മരണനിരക്കു കൂടുകയാണ്. ചൈനയിലെ പ്രായമായ ദമ്പതികളിൽ ഭൂരിഭാഗത്തിനും ഒരു കുട്ടി മാത്രമേയുള്ളൂ. കുട്ടികളില്ലാത്തവർ ധാരാളമുണ്ട്. മാതാപിതാക്കളെ പരിപാലിക്കാൻ മക്കൾക്ക് സമയമില്ല. കുട്ടികളില്ലാത്ത മാതാപിതാക്കളുടെ കാര്യം പറയേണ്ടതില്ലല്ലോ. തിരിഞ്ഞുനോക്കാൻ ആരുമില്ലാത്ത ഒരു കൂട്ടം പ്രായമായ ആളുകൾ ചൈനീസ് തെരുവുകളിലൂടെ അലയുന്ന കാഴ്ചകളാണു വിദേശമാധ്യമങ്ങളിലൂടെ പുറത്തുവരുന്നത്.
Trending
- തിക്കോടിയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് യുവാവ് മരിച്ചു
- ബഹ്റൈന്‍ ചാന്ദ്രദര്‍ശന സമിതി 29ന് യോഗം ചേരും
- ഈദുല്‍ ഫിത്തര്‍: ബഹ്റൈന്‍ വിപണിയില്‍ വ്യവസായ മന്ത്രാലയം പരിശോധന ശക്തമാക്കി
- ബഹ്റൈന്‍ ഹോളി ഖുര്‍ആന്‍ ഗ്രാന്‍ഡ് പ്രൈസ്: വിജയികള്‍ക്ക് അവാര്‍ഡ് നല്കി
- ബഹ്റൈനിലെ ഈദ് നമസ്കാര ഒരുക്കങ്ങള്‍ സുന്നി എന്‍ഡോവ്മെന്റ്സ് കൗണ്‍സില്‍ പരിശോധിച്ചു
- ഫോര്‍മുല 1: സുരക്ഷാ നടപടികള്‍ ചര്‍ച്ച ചെയ്തു
- ഇന്‍ഡക്സ് ബഹ്റൈൻ ലേബർ ക്യാംപിൽ ഇഫ്താർ വിരുന്നൊരുക്കി
- അനു കെ വർഗീസിന് ഫ്രണ്ട്സ് ഓഫ് ബഹ്റൈൻ യാത്ര അയപ്പ് നൽകി