തിരുവനന്തപുരം: സി.പി.ഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലെ പ്രവർത്തന റിപ്പോർട്ടിൽ ബ്രാഞ്ച് കമ്മിറ്റികൾക്കെതിരെ രൂക്ഷവിമർശനം. ജനകീയ വിഷയങ്ങളില്‍ ഇടപെടുന്നില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിൻമേൽ ചർച്ചയുണ്ടാകും. രാഷ്ട്രീയ റിപ്പോർട്ടിൻമേൽ ഇന്നലെ നടന്ന ചർച്ചയിൽ സി.പി.ഐ സംസ്ഥാന നേതൃത്വത്തെയും മുഖ്യമന്ത്രി പിണറായി വിജയനെയും വിമർശിച്ചു. പാർട്ടി ഭരിക്കുന്ന കൃഷിവകുപ്പിനും ഭക്ഷ്യവകുപ്പിനുമെതിരെയും രൂക്ഷ വിമർശനം ഉയർന്നിരുന്നു. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെയും വിമർശനം ഉന്നയിച്ചു. സി.പി.എം നേതാവ് എം.എം മണി ആനി രാജയെ വിമർശിച്ചപ്പോൾ മൗനം പാലിച്ചത് ശരിയല്ല. അനിരാജയെ പിന്തുണയ്ക്കാത്തത് തെറ്റാണെന്നും വിമർശനമുയർന്നു.
Trending
- നിക്ഷേപ സഹകരണം ശക്തമാക്കാന്‍ സൗദി-ബഹ്റൈന്‍ നിക്ഷേപ ഫോറം
- ബഹ്റൈന്‍ ആര്.എച്ച്.എഫിന് രണ്ട് ഐഡിയാസ് അറേബ്യ ഇന്റര്‍നാഷണല്‍ അവാര്‍ഡുകള്‍
- സി.ബി.ഐയോ ക്രൈംബ്രാഞ്ചോ അന്വേഷിക്കണം; നവീന്‍ ബാബുവിന്റെ ഭാര്യ അപ്പീല്‍ നല്കി
- എയര്‍ ഇന്ത്യ വിമാനം 11 മണിക്കൂറോളം വൈകി; യാത്രക്കാര്‍ പ്രതിഷേധിച്ചു
- ബഹ്റൈന്‍ യുവാക്കളുടെ തൊഴിലവസരങ്ങള്‍: തൊഴില്‍ മന്ത്രാലയവും ഐ.പി.എയും ഖെബെറാത്ത് പരിപാടി നടത്തി
- ബഹ്റൈന്‍ രാജാവ് യു.എ.ഇയില്‍
- തമിഴ്നാട് ഗവർണർക്കെതിരെ സുപ്രീം കോടതി
- തിരുവനന്തപുരം നഗരം ചലിക്കരുത് എന്ന് എസ്എഫ്ഐ തീരുമാനിച്ചാൽ ചലിക്കില്ല; വെല്ലുവിളിച്ച് ആർഷോ