മേപ്പാടി: ചൂരല്‍മല, മുണ്ടക്കൈ മേഖലകളില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ബെയ്ലി പാലം താല്‍ക്കാലികമായി അടച്ചു.
മഴ കുറയുന്നതു വരെ പ്രദേശത്തേക്ക് ആരെയും കടത്തിവിടില്ല. അട്ടമല, മുണ്ടക്കൈ മേഖലകളിലെ തോട്ടങ്ങളില്‍ തൊഴിലാളികളെ പ്രത്യേക അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രവേശിപ്പിക്കരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇന്നലെ പുഴയിലുണ്ടായ കനത്ത ഒഴുക്കില്‍ ബെയ്ലി പാലത്തിന്റെ സംരക്ഷണഭിത്തിക്കുള്ളിലെ മണ്ണൊലിച്ചുപോയി. പാലത്തിന്റെ തൂണുകള്‍ക്കു താഴെനിന്നാണ് മണ്ണൊലിച്ചുപോയത്. പാലത്തിനു ബലക്ഷയം ഉണ്ടാകാതിരിക്കാന്‍ സംരക്ഷണഭിത്തിക്കുള്ളില്‍ മണ്ണിട്ടു നിറയ്ക്കാനുള്ള ശ്രമത്തിലാണ് നാട്ടുകാരും അധികൃതരും. പുന്നപ്പുഴയില്‍ കുത്തൊഴുക്കുണ്ടെങ്കിലും ഇന്നലത്തേക്കാള്‍ ജലനിരപ്പ് കുറവാണ്.
കല്ലൂര്‍പുഴ കരകവിഞ്ഞു. ഇതിനു സമീപത്തെ ഉന്നതിയില്‍ താമസിക്കുന്ന കുടുംബങ്ങളെ ക്യാമ്പിലേക്കു മാറ്റി. മഴ കനക്കുകയാണെങ്കില്‍ പ്രദേശത്തെ മറ്റു കുടുംബങ്ങളെക്കൂടി ക്യാമ്പിലേക്കു മാറ്റും.
Trending
- കലാപത്തിലുലഞ്ഞ് നേപ്പാള്‍; പാര്‍ലമെന്റ് മന്ദിരത്തിന് തീയിട്ട് പ്രക്ഷോഭകാരികള്‍, കാഠ്മണ്ഡു വിമാനത്താവളം അടച്ചു
- ഇത് ഇന്ത്യൻ രൂപയുടെ തകർപ്പൻ തിരിച്ചുവരവ്, ട്രംപിന്റെ കൊടും ഭീഷണികളെ കാറ്റിൽപ്പറത്തി മുന്നേറ്റം, ഡോളറിന് മുന്നിൽ 28 പൈസയുടെ മൂല്യം ഉയർന്നു
- ജെൻ സി പ്രക്ഷോഭം രൂക്ഷം, നേപ്പാള്‍ പ്രധാനമന്ത്രി കെപി ശര്‍മ ഒലി രാജിവെച്ചു
- കാലിഫോർണിയയിൽ ചരിത്രം കുറിച്ച മങ്ക യുടെ പൊന്നോണം
- ആളിപ്പടർന്ന് ജെൻ സി പ്രക്ഷോഭം: നേപ്പാൾ പ്രധാനമന്ത്രിയുടെ വീട് കത്തിച്ചു, വിമാനത്താവളം അടച്ചു, നിയന്ത്രണം ഏറ്റെടുത്ത് സൈന്യം
- നേപ്പാള്‍ പ്രക്ഷോഭം; നിരവധി മലയാളി വിനോദ സഞ്ചാരികള്‍ കാഠ്മണ്ഡുവിൽ കുടുങ്ങി
- സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ തീപിടിത്തം; സിവിൽ ഡിഫൻസ് സംഘം തീയണച്ചു
- പൊലീസ് ആസ്ഥാനത്തിൻ്റെ പ്രവർത്തനം താറുമാറാകുന്നു, സംസ്ഥാന പൊലീസ് മേധാവിക്കെതിരെ ഡിജിപി യോഗേഷ് ഗുപ്ത