മനാമ: ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരുന്ന രണ്ട് മാസത്തെ മധ്യാഹ്ന വേനൽ നിരോധനത്തിന് മുന്നോടിയായി നിർമ്മാണ സ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും ബോധവൽക്കരണ കാമ്പെയ്നുകൾ ശക്തമാക്കിയിട്ടുണ്ട്. ആഗസ്റ്റ് 31 വരെ ഉച്ചയ്ക്ക് ശേഷം 4 മണിവരെയുള്ള ക്യാമ്പ്, ചുട്ടുപൊള്ളുന്ന വേനൽ മാസങ്ങളിൽ തൊഴിലാളികൾക്കിടയിലെ ചൂട് സംബന്ധമായ അസുഖങ്ങൾ തടയാൻ ലക്ഷ്യമിടുന്നു. തൊഴിൽ മന്ത്രി ജമീൽ ഹുമൈദാൻ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. 2013 മുതലാണ് ഉച്ചവിശ്രമ നിയമം ബഹറിനിൽ നിലവിൽ വന്നത്.
