- മൊറോക്കോയിലെ കെട്ടിട ദുരന്തം: ബഹ്‌റൈൻ അനുശോചിച്ചു
- Gold Rate Today: എല്ലാ റെക്കോർഡുകളും തകർത്തു, സ്വർണവില റോക്കറ്റ് കുതിപ്പിൽ; വെള്ളിയുടെ വിലയും കുതിക്കുന്നു
- ബിഗ് ടിക്കറ്റ് – ഒരു ലക്ഷം ദിർഹംവീതം നേടി രണ്ട് മലയാളികൾ
- പാസ്പോർട്ട് വിട്ടു നൽകണം; ദിലീപ് കോടതിയിൽ അപേക്ഷ നൽകി, എതിർത്ത് പ്രോസിക്യൂഷൻ
- കോടതിക്ക് മുന്നിൽ ഭാവ വ്യത്യാസമൊന്നുമില്ലാതെ അവസാനമായി പൾസര്‍ സുനി പറഞ്ഞത് ഒരൊറ്റ കാര്യം, ‘തനിക്ക് അമ്മ മാത്രമാണ് ഉള്ളത്’
- പുതുവർഷം കളറാകും; യുഎഇയിൽ അവധിയും വിദൂര ജോലിയും പ്രഖ്യാപിച്ചു, വമ്പൻ ആഘോഷ പരിപാടികൾ
- നടിയെ ആക്രമിച്ച കേസ് പരിഗണിക്കും മുമ്പേ ജഡ്ജി ഹണി എം. വർഗീസിന്റെ താക്കീത്; ‘സുപ്രീം കോടതി മാർഗ നിർദേശങ്ങൾ കൃത്യമായി പാലിക്കണം’
- തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്തു, ഇരട്ട വോട്ടിന് ശ്രമം; യുവതിയുള്‍പ്പെടെ 2 പേര് പിടിയില്‍
Author: starvisionweb starvisionweb
തൃശ്ശൂർ: കേന്ദ്ര സർക്കാർ പദ്ധതികൾ നടപ്പാക്കുന്നതിൽ തൃശ്ശൂർ കോർപ്പറേഷൻ ഭരണസമിതി കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ അവഗണിക്കുന്നതിൽ പ്രതിഷേധിച്ചു ബിജെപി ഈസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃശൂർ കോർപ്പറേഷൻ മാർച്ചും പ്രതിഷേധ യോഗവും നടത്തി. ബിജെപി ഈസ്റ്റ് മണ്ഡലം പ്രസിഡണ്ട് വിപിൻ ഐനിക്കുന്നത് അധ്യക്ഷത വഹിച പ്രതിഷേധയോഗം ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് ഉദ്ഘാടനം ചെയ്തു കോർപ്പറേഷൻ കൗൺസിലർ മാരായ വിനോദ് പൊളാഞ്ചേരി, പ്രസാദ് എ ൻ, പൂർണിമ സുരേഷ്, നിജി കെ ജി, രാധിക എൻ വി. എന്നിവർ പ്രസംഗിച്ചു. മണ്ഡലം ജനറൽ സെക്രട്ടറിമാരായ പ്രിയ അനിൽ, നിമേഷ് എന്നിവർ നേതൃത്വം നൽകി.
മനാമ: അല്‍ നൂര്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ കിന്റര്‍ഗാര്‍ട്ടന്‍ കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണ ചടങ്ങ് ജൂണ്‍ 14, 15, 16 തീയതികളില്‍ സ്‌കൂള്‍ കാമ്പസില്‍ നടന്നു. വര്‍ണപ്പകിട്ടാര്‍ന്ന ചടങ്ങില്‍ കുടുംബാംഗങ്ങളുടെയും അദ്ധ്യാപകരുടെയും സാന്നിധ്യത്തില്‍ കുട്ടികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഏറ്റുവാങ്ങി. സ്‌കൂള്‍ സ്ഥാപക ചെയര്‍മാന്‍ അലി ഹസന്‍, ഡയറക്ടര്‍ ഡോ. മുഹമ്മദ്മഷൂദ്, പ്രിന്‍സിപ്പല്‍ അബ്ദുറഹ്‌മാന്‍ അല്‍ കുഹെജി, ക്വാളിറ്റി അഷ്വറന്‍സ് മേധാവികള്‍, അദ്ധ്യാപകര്‍, ജീവനക്കാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഹജര്‍ സുഹൈര്‍, സാറ നബീല്‍, അഹമ്മദ് ഫാദേല്‍, ഷെയ്ഖ് മിം, ആയിഷ ഫഹദ്, അലി ഹുസൈന്‍ എന്നീ വിദ്യാര്‍ത്ഥികള്‍ അറബിയിലും ഇംഗ്ലീഷിലും സ്വാഗത പ്രസംഗം നടത്തി. ദേശീയഗാനത്തോടെയാണ് പരിപാടി ആരംഭിച്ചത്. മാലിക് താമര്‍, മുഹമ്മദ് മഹ്‌മൂദ്, യൂസിഫ് അഹമ്മദ് എന്നിവര്‍ വിശുദ്ധ ഖുര്‍ആനിലെ വാക്യങ്ങള്‍ വായിച്ചു. ഏകദേശം 700 വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി. സ്‌കൂളിന്റെ ബ്രിട്ടീഷ്, ബഹ്റൈനി, സി.ബി.എസ്.ഇ. വിഭാഗങ്ങളില്‍ ഒന്നാം ക്ലാസിലേക്ക് മാറാന്‍ കുട്ടികള്‍ അര്‍ഹരായി. ചടങ്ങില്‍ കുട്ടികള്‍ അറബിയിലും ഇംഗ്ലീഷിലും ഗാനങ്ങള്‍ ആലപിച്ചു.…
ബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. എം ടി രമേശ്, ശോഭാ സുരേന്ദ്രന്‍, എസ്.സുരേഷ്, അനൂപ് ആന്റണി ജോസഫ് എന്നിവരാണ് ജനറല്‍ സെക്രട്ടറിമാര്‍. ട്രഷറർ ഇ.കൃഷ്ണദാസ്. മേഖല അദ്ധ്യക്ഷൻമാരായി കെ.ശ്രീകാന്ത്, വി.ഉണ്ണികൃഷ്ണൻ, എ.നാഗേഷ്, എൻ.ഹരി, ബി.ബി.ഗോപകുമാർ എന്നിവരെയും തിരഞ്ഞെടുത്തു. ജനറൽ സെക്രട്ടറിമാരിൽ വി മുരളീധരൻ പക്ഷത്ത് നിന്നും ആരുമില്ലെന്നതാണ് ശ്രദ്ധേയം. വൈസ് പ്രസിഡന്റുമാർ ഡോ.കെ.എസ്.രാധാകൃഷ്ണൻ (എറണാകുളം) സി.സദാനന്ദൻ മാസ്റ്റർ (കണ്ണൂർ) അഡ്വ.പി.സുധീർ (തിരുവനന്തപുരം) സി.കൃഷ്‌ണകുമാർ (പാലക്കാട്) അഡ്വ.ബി.ഗോപാലകൃഷ്‌ൻ (തൃശ്ശൂർ) ഡോ.അബ്ദുൾ സലാം (തിരുവനന്തപുരം) ആർ.ശ്രീലേഖ (തിരുവനന്തപുരം) കെ. സോമൻ (ആലപ്പുഴ) അഡ്വ.കെ.കെ. അനീഷ് കുമാർ അഡ്വ.ഷോൺ ജോർജ് (കോട്ടയം)ജനറൽ സെക്രട്ടറിമാർ എം.ടി.രമേശ് (കോഴിക്കോട്) ശോഭാ സുരേന്ദ്രൻ (തൃശ്ശൂർ) അഡ്വ.എസ്. സുരേഷ് (തിരുവനന്തപുരം) അനൂപ് ആന്റണി ജോസഫ് (പത്തനംതിട്ട)സെക്രട്ടറിമാർ അശോകൻ കുളനട (പത്തനംതിട്ട) കെ.രഞ്ജിത്ത് (കണ്ണൂർ) രേണു സുരേഷ് (എറണാകുളം) അഡ്വ.വി.വി.രാജേഷ് (തിരുവനന്തപുരം) അഡ്വ.പന്തളം പ്രതാപൻ (ആലപ്പുഴ) ജിജി ജോസഫ് (എറണാകുളം) എം.വി.ഗോപകുമാർ (ആലപ്പുഴ) പൂന്തുറ ശ്രീകുമാർ (തിരുവനന്തപുരം) പി.ശ്യാംരാജ് (ഇടുക്കി) എം.പി.അഞ്ജന രഞ്ജിത്ത്…
ദില്ലി: അടിയന്തരാവസ്ഥ വാര്‍ഷികത്തിലെ ലേഖനം നെഹ്റു കുടുംബത്തിനെതിരെ ബിജെപി പരമാവധി പ്രചരിപ്പിക്കുമ്പോള്‍ മോദി സര്‍ക്കാരിനുള്ള സ്തുതി തരൂര്‍ തുടരുകയാണ്. അതുകൊണ്ടു തന്നെ ശശി തരൂരിനെതിരായ വികാരം പാര്‍ട്ടിയില്‍ ശക്തമാകുമ്പോള്‍ അച്ചടക്ക നടപടി വേണ്ടെന്ന നിലപാടിലും, ലേഖനത്തെ അവഗണിക്കാനും ഹൈക്കമാന്‍ഡ്. ലേഖനത്തെ അവഗണിക്കാന്‍ നേതൃത്വം തീരുമാനിച്ചു. അടുത്തിടെ തരൂര്‍ നടത്തിയ വിവാദ പരാമര്‍ശങ്ങളെല്ലാം തള്ളിയത് പോലെ ഇന്ദിര ഗാന്ധിക്കും സഞ്ജയ് ഗാന്ധിക്കുമെതിരെ ലേഖനത്തിലൂടെ ഉയര്‍ത്തിയ ആക്ഷേപവും തള്ളാനാണ് തീരുമാനം. തരൂരിനെതിരെ നടപടി വേണമെന്ന ആവശ്യം ദേശീയ തലത്തിലും കേരളത്തിലും ശക്തമാണ്. പാര്‍ലമെന്‍റ് സമ്മേളനത്തിന് മുന്‍പ് തരൂരിനോട് വിശദീകരണം തേടണമെന്നും, പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ രാഹുല്‍ ഗാന്ധി തരൂരിന്‍റെ നടപടിയെ ചോദ്യം ചെയ്യണമെന്നും ആവശ്യമുയര്‍ന്നിരുന്നു. പ്രവര്‍ത്തക സമിതി അംഗമായ തരൂരിന്‍റെ കാര്യത്തില്‍ തരൂര്‍ തീരുമാനമെടുക്കട്ടെയെന്നാണ് സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാട്. അതേസമയം, അടിയന്തരാവസ്ഥ ലേഖനത്തിന് പിന്നാലെ മോദി സര്‍ക്കാരിനുള്ള പ്രശംസ തരൂര്‍ തുടരുകയാണ്. ”ശക്തമായ ദേശീയതയാണ് ബിജെപി ഭരണത്തില്‍ പ്രതിഫലിക്കുന്നത്. കേന്ദ്രീകൃത ഭരണത്തില്‍ ബിജെപി വിശ്വസിക്കുന്നു.…
ടെഹ്‌റാന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വധിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖമേനിയയുടെ മുന്‍ ഉപദേഷ്ടാവ് മുഹമ്മദ് ജാവാദ് ലാരിജാനി. ഫ്‌ളോറിഡയിലെ മാളികയില്‍ വെയില്‍ കായാനിരിക്കുമ്പോള്‍ ഡ്രോണ്‍ ആക്രമണം ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ”മാര്‍-എ-ലാഗോയില്‍ വെയില്‍ കായാന്‍ മലര്‍ന്ന് കിടക്കുമ്പോള്‍ ഒരു ചെറിയ ഡ്രോണ്‍ അദ്ദേഹത്തിന്റെ നാഭിയില്‍ പതിച്ചേക്കാം. വളരെ സിംപിളാണത്”, മുഹമ്മദ് ജാവാദ് ലാരിജാനി പറഞ്ഞു. ഇറാനിയന്‍ ടി വിക്ക് നല്‍കിയ അഭിമുഖത്തിനിടെയാണ് ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളില്‍ ഇത് വളരെ വേഗത്തില്‍ പ്രചരിക്കുകയും ചെയ്തു. ഇറാനും ഇസ്രയേലും തമ്മില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ആഴ്ചകള്‍ക്ക് ശേഷമാണ് ഭീഷണി. ജൂണ്‍ 13 നാണ് പ്രധാന ഇറാനിയന്‍ സൈനിക, ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള 12 ദിവസത്തെ സംഘര്‍ഷം അവസാനിപ്പിച്ചത്. ഇസ്രായേല്‍ നഗരങ്ങള്‍ക്ക് നേരെയും പിന്നീട് ഖത്തറിലേയും ഇറാഖിലേയും യുഎസ് സൈനികത്താവളങ്ങള്‍ക്ക് നേരെയും മിസൈല്‍ ആക്രമണം നടത്തി ഇറാന്‍ തിരിച്ചടിച്ചു. ഫോര്‍ഡോ, നതാന്‍സ്, എസ്ഫഹാന്‍ എന്നിവിടങ്ങളിലെ ആണവ കേന്ദ്രങ്ങള്‍ക്ക്…
മനാമ: ബഹ്‌റൈനിൽ മലയാളി വിദ്യാർഥിയെ ബാൽക്കണിയിൽ നിന്ന് വീണ് മരിച്ചനിലയിൽ കണ്ടെത്തി. കണ്ണൂർ പഴയങ്ങായി മുട്ടം വെള്ളച്ചാൽ സ്വദേശി സയാൻ അഹമ്മദ് (14) ആണ് മരിച്ചത്. ബഹ്‌റൈനിലെ ജുഫൈറിൽ താമസിക്കുന്ന കെട്ടിടത്തിന്റെ 11ാം നിലയിൽ വീണ നിലയിലാണ് കാണപ്പെട്ടത്. ശനിയാഴ് വൈകിട്ടായിരുന്നു സംഭവം. ഈ അടുത്തിടെയാണ് ഒമാനിൽനിന്നും ഇവർ കുടുംബ സമേതം ബഹ്‌റൈനിലേക്ക് താമസം മാറ്റിയത്. ബഹ്‌റൈൻ ന്യൂ മില്ലേനിയം സ്‌കൂൾ പത്താംക്ലാസ് വിദ്യാർഥിയാണ് സയാൻ. ബിസിനസുകാരനായ ഷജീറിന്റെയും ഫായിസയുടെയും മകനാണ്. സൽമാനിയ ആശുപത്രി മോർച്ചറിയിലാണ് മൃതദേഹം.
പുതുപ്പള്ളിയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായ ജെയ്ക് സി തോമസ് മന്ത്രി വിഎൻ വാസവനൊപ്പം എൻഎസ്എസ് ആസ്ഥാനത്തും ഓർത്തഡോക്സ് സഭാ ആസ്ഥാനത്തും സന്ദർശനം നടത്തി. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ പ്രചാരണം ശക്തമാക്കിയിരിക്കുകയാണ് ഇടതു ക്യാമ്പ്. പരമാവധി ആളുകളെ നേരിൽ കാണാനുള്ള ശ്രമത്തിലാണ് ജെയ്ക് സി തോമസ്. എൻഎസ്എസ് ആസ്ഥാനത്തെത്തി ജി സുകുമാരൻ നായരേയും ഓർത്തഡോക്സ് സഭ ആസ്ഥാനത്ത് എത്തി കാത്തോലിക്ക ബാവയെയുമാണ് ജെയ്ക് സി തോമസ് കണ്ടത്. എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായും കൂടിക്കാഴ്ച നടത്തി. മന്ത്രി വി എൻ വാസവന് ഒപ്പമായിരുന്നു സന്ദർശനം. സ്ഥാനാർത്ഥി പ്രഖ്യാപനം വൈകിയെങ്കിലും പ്രചാരണത്തിൽ ബഹുദൂരം മുന്നിലെത്താനാണ് എൽഡിഎഫിന്റെ ശ്രമം. പ്രഖ്യാപനത്തിന് തൊട്ടു പിന്നാലെ മണ്ഡലത്തിൽ നടത്തിയ റോഡ് ഷോ യുഡിഎഫ് ക്യാമ്പിനെ ഞെട്ടിച്ചു. പുതുപ്പള്ളിയിൽ സഹതാപ തരംഗമല്ല രാഷ്ട്രീയ പോരാട്ടം ആണ് നടക്കുന്നതെന്ന് ജോസ് കെ മാണി എംപി പ്രതികരിച്ചു.
മുൻ നക്‌സൽ നേതാവ് ഗ്രോ വാസുവിനെ കോടതിയിൽ ഹാജരാക്കിയതിൽ ഗുരുതര വീഴ്ച്ച ഉണ്ടായതായി സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. ഗ്രോ വാസു സഹപ്രവർത്തകർക്കൊപ്പം ഇടപഴകിയതും, മാധ്യമങ്ങളെ കണ്ടതും പൊലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധക്കുറവ് മൂലമാണെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ അകമ്പടി പോയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകും. സഹപ്രവർത്തകരോടൊപ്പമുള്ള അമിതമായ ഇടപെടൽ, കോടതിയ്ക്ക് അകത്തേയ്ക്കും പുറത്തേക്കും പൊലീസുകാരെ മാറ്റി നിർത്തി സഹപ്രവർത്തകർ ഗ്രോ വാസുവിനെ ആനയിച്ചത്, ഇതെല്ലാം അകമ്പടി പോയ പോലീസുകാർക്ക് സംഭവിച്ച വീഴ്ചയായാണ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. ജുഡീഷ്യൽ കസ്റ്റഡിയിലുള്ള വ്യക്തിയുടെ പൂർണമായ സുരക്ഷാ ചുമതല അകമ്പടി പോയ പൊലീസുകാർക്കാണ്. എന്നാൽ ഗ്രോ വാസുവിന്റെ കൂടെ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ വീഴ്ച വരുത്തിയെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. സംഭവത്തിൽ ഈ സമയം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന കുന്ദമംഗലം , മെഡിക്കൽ കോളജ് പോലീസ് സ്റ്റേഷനുകളിലെ പൊലീസുകാർക്കെതിരെ നടപടി എടുക്കാനാണ് ഉന്നത ഉദ്യോഗസ്ഥരുടെ ശുപാർശ. 2016 ൽ നിലമ്പൂരിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകൾക്ക് വേണ്ടി പ്രതിഷേധിച്ചതിന് അറസ്റ്റിലായ ഗ്രോ…
മണിപ്പൂർ വിഷയത്തിൽ ചർച്ചയ്ക്ക് തയാറെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. എത്ര ദൈർഘ്യമേറിയ ചർച്ചയ്ക്കും തയാറാണ്. ഒളിക്കാനുള്ളതുകൊണ്ടാണ് പ്രതിപക്ഷം ബഹളം ഉണ്ടാക്കുന്നത്. ഈ മാസം 11 ന് ചർച്ചയ്ക്ക് തയാറുണ്ടോയെന്ന് മല്ലികാർജുൻ ഖർഗെ വ്യക്തമാക്കണമെന്ന് അമിത്ഷാ പറഞ്ഞു. അതേസമയം മണിപ്പൂര്‍ വിഷയത്തില്‍ ഇടപെടലുമായി സുപ്രിംകോടതി രംഗത്തുവന്നു. അന്വേഷണത്തിന് മൂന്ന് ഹൈക്കോടതി ജഡ്ജിമാർ ഉൾക്കൊള്ളുന്ന ഉന്നതതല സമിതിയെ നിയോഗിച്ചു. മുൻ ഹൈക്കോടതി ജഡ്ജി ഗീതാ മിത്തൽ അധ്യക്ഷനായ മൂന്നംഗ സമിതിയെയാണ് നിയോഗിച്ചത്. ശാലിനി ജോഷിയും മലയാളിയായ ആശാ മേനോനുമാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. മനുഷ്യാവകാശ വിഷയങ്ങൾ, ക്യാമ്പുകളിലെ സാഹചര്യം, പുനരധിവാസം എന്നിവയെ സംബന്ധിച്ച് സമിതി കോടതിയില്‍ റിപ്പോർട്ട് സമര്‍പ്പിക്കും. പ്രത്യേക അന്വേഷണ സംഘങ്ങൾക്ക് മേൽനോട്ടത്തിനും കോടതിയെ സഹായിക്കാനും മുൻ ഐപിഎസ് ഉദ്യോഗസ്ഥനെയും നിയോഗിക്കും. സമിതിക്ക് മതിയായ സുരക്ഷ ഒരുക്കാൻ മണിപ്പൂർ സർക്കാരിന് സുപ്രീംകോടതി നിർദേശം നല്‍കിയിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാരുകളെ പ്രതിനിധീകരിച്ച് അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണിയും സോളിസിറ്റർ ജനറൽ തുഷാർ മേത്തയും ഹാജരായി. ആഗസ്ത്…
