- ബഹ്റൈന്‍ പോലീസ് രണ്ടിടങ്ങളില്‍നിന്നായി 5 കിലോയിലധികം മയക്കുമരുന്ന് പിടികൂടി
- സൗദിയിൽ റമദാൻ മാസപ്പിറവി; ഒമാനൊഴികെ ഗൾഫ് രാജ്യങ്ങളിൽ നാളെ റമദാൻ ഒന്ന്, ഒമാനിൽ വൃതാരംഭം മറ്റന്നാൾ മുതൽ
- മാസപ്പിറവി ദൃശ്യമായില്ല; കേരളത്തില്‍ റമദാന് ഒന്ന് വ്യാഴാഴ്ച
- കോഴിക്കോട് വൻ തീപിടിത്തം; പാളയത്തെ ജയലക്ഷ്മി ടെകസ്റ്റൈൽസിന്റെ കെട്ടിടത്തിൽ തീ ആളിപ്പടരുന്നു, അണയ്ക്കാൻ തീവ്രശ്രമം
- തീരുമാനം ഇരുമ്പുലക്ക അല്ല, ചിലപ്പോഴൊക്കെ തിരുത്തേണ്ടി വരും; യുവതീ പ്രവേശനത്തില്‍ മന്ത്രി ഗണേഷ് കുമാര്‍
- കേരളത്തോടൊപ്പം തെരഞ്ഞെടുപ്പ് കാത്തിരിക്കുന്നത് മറ്റ് 3 സംസ്ഥാനങ്ങളും പുതുച്ചേരിയും; വിജ്ഞാപനം മാർച്ച് പകുതിയോടെ
- സംസ്ഥാനത്ത് ബാറുകളുടെ പ്രവര്‍ത്തന സമയത്തിൽ സുപ്രധാന മാറ്റം, ഇനി മുതൽ രാവിലെ 10 മുതൽ അര്‍ധരാത്രി 12വരെ, വിജ്ഞാപനം ഉടനിറങ്ങും
- ബഹ്റൈന്‍ കിരീടാവകാശി ഖത്തറില്‍
Author: News Desk
മനാമ: ബഹ്റൈനിൽ എൽഎംആർഎ സംയുക്ത പരിശോധനാ കാമ്പെയ്‌നുകൾ തുടരുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെയും സോഷ്യൽ ഇൻഷുറൻസ് ഓർഗനൈസേഷന്റെയും (എസ്‌ഐഒ) സഹകരണത്തോടെ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽഎംആർഎ) ക്യാപിറ്റൽ, മുഹറഖ് ഗവർണറേറ്റുകളിൽ അഞ്ച് സംയുക്ത പരിശോധന കാമ്പെയ്‌നുകൾ നടത്തി. തൊഴിൽ വിപണിയുടെ മത്സരക്ഷമത, സ്ഥിരത, ഉൽപ്പാദനക്ഷമത എന്നിവ സംരക്ഷിക്കുന്നതിനായി നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നതിന്റെ വ്യാപ്തി നിർണ്ണയിക്കാനാണ് മന്ത്രാലയം നിരവധി ഷോപ്പുകളും വർക്ക് സൈറ്റുകളും സന്ദർശിച്ച് പരിശോധന നടത്തുന്നത്. പരിശോധനയിൽ തൊഴിൽ താമസ നിയമങ്ങൾ ലംഘിച്ച നിരവധി പേർക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു. https://youtu.be/15CpkMpW4jM?t=70 ക്യാപിറ്റൽ ഗവർണറേറ്റിൽ നാല് പരിശോധനാ കാമ്പെയ്‌നുകൾ നടത്തിയെന്നും ആദ്യ കാമ്പെയ്‌നിൽ ദേശീയത, പാസ്‌പോർട്ട്, റസിഡൻസ് അഫയേഴ്‌സ് (എൻപിആർഎ), ക്യാപിറ്റൽ ഗവർണറേറ്റ് പോലീസ് ഡയറക്‌ടറേറ്റ് എന്നിവരും പങ്കെടുത്തെന്നും ജനറൽ ഡയറക്‌ടറേറ്റ് ഓഫ് ക്രിമിനലുമായി ഏകോപിപ്പിച്ചായിരുന്നു രണ്ടാമത്തെ കാമ്പെയ്‌നെന്നും അതോറിറ്റി വിശദീകരിച്ചു. അന്വേഷണവും ഫോറൻസിക് തെളിവുകളും, മൂന്നാമത്തെ പ്രചാരണം ആഭ്യന്തര മന്ത്രാലയത്തിലെ സെന്റൻസ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റുമായി ഏകോപിപ്പിച്ചാണ് നടത്തിയത്.…
തൃശൂർ: വേലൂരിൽ സ്കൂൾ വാനിടിച്ച് വിദ്യാർത്ഥിനി മരിച്ചു. തൃശൂർ വേലൂരിൽ നാലുമണിയോടെയാണ് അപകടമുണ്ടായത്. പണിക്കവീട്ടിൽ രാജൻ- വിദ്യ ദമ്പതികളുടെ മകൾ ദിയ (08) ആണ് മരിച്ചത്. വീടിന് മുന്നിൽ വെച്ചാണ് അപകടം. തലക്കോട്ടുക്കര ഒയിറ്റ് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയാണ് ദിയ. സ്കൂൾ വാനിറങ്ങിയ ഉടനെ കുട്ടി റോഡിന് കുറുകെ കടക്കുമ്പോഴായിരുന്നു അപകടം. സ്കൂൾ വാനിൽ നിന്നിറങ്ങിയ ദിയ വാനിനു മുമ്പിലൂടെ റോഡ് മുറിച്ചു കടക്കുകയായിരുന്നു. കുട്ടി ക്രോസ് ചെയ്തത് അറിയാതെ വാഹനം മുന്നോട്ടേടുത്തപ്പോൾ ഇടിയേറ്റ് താഴെ വിഴുകയായിരുന്നു. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ശില്പ, നിത്യ എന്നിവർ സഹോദരിമാരാണ്.
മനാമ: പത്തനംതിട്ട ജില്ല പ്രവാസി അസോസിയേഷൻ മനാമയിലെ അൽ റാബി മെഡിക്കൽ സെന്ററിൽ വെച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂലൈ 14 ന് വെള്ളിയാഴ്ച്ച രാവിലെ എട്ട് മണി മുതൽ 12 മണി വരെ നടക്കുന്ന ക്യാമ്പിൽ ടോട്ടൽ കൊളസ്ട്രോൾ, യൂറിക് ആസിഡ്, ബ്ലഡ് ഷുഗർ, SGPT, ബ്ലഡ് പ്രെഷർ, BMI, SPO2, പൾസ്റേറ്റ് തുടങ്ങിയ ടെസ്റ്റുകളും, ഡോക്റ്റർ കൺസൽട്ടേഷനും ലഭ്യമായിരിക്കും. പപങ്കെടുക്കുന്നവർക്ക് ഡിസ്കൗണ്ട് കാർഡും ലഭ്യമാകുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ക്യാമ്പ് കോ ഓർഡിനേറ്റർ – ജയേഷ് കുറുപ്പ് (Mob 39889317), പ്രസിഡന്റ്- വിഷ്ണു. വി (Mob 39251019) സെക്രട്ടറി -സുഭാഷ് തോമസ് (Mob 33780699) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്. https://youtu.be/15CpkMpW4jM?t=267
കോട്ടയം: വൈക്കത്ത് മധ്യവയസ്‌കനെ മരിച്ചനിലയില്‍ കണ്ടെത്തി. പുനലൂര്‍ സ്വദേശിയായ ബിജു ജോര്‍ജിനെയാണ് ബുധനാഴ്ച രാവിലെ വൈക്കം പെരുഞ്ചില്ല കള്ളുഷാപ്പിന് സമീപം മരിച്ചനിലയില്‍ കണ്ടെത്തിയത്. വയറില്‍ മുറിവേറ്റ് ചോരവാര്‍ന്നനിലയിലായിരുന്നു മൃതദേഹം.ബുധനാഴ്ച രാവിലെ ബിജു ജോര്‍ജ് ഷാപ്പിനകത്തേക്ക് കയറുന്നതിന്റെയും പുറത്തുവരുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. കുത്തേറ്റാണ് വയറില്‍ മുറിവുണ്ടായതെന്നാണ് പ്രാഥമിക കണ്ടെത്തല്‍. ഷാപ്പില്‍നിന്ന് പുറത്തിറങ്ങിയതിന് ശേഷം ഇയാളെ ആരെങ്കിലും കുത്തിപരിക്കേല്‍പ്പിച്ചതാണോ എന്നാണ് സംശയം.നേരത്തെ വൈക്കത്തെ മത്സ്യമാര്‍ക്കറ്റില്‍ ജോലിചെയ്തിരുന്ന ബിജുവിനെ ഒന്നരമാസം മുന്‍പ് ജോലിയില്‍നിന്ന് പറഞ്ഞുവിട്ടതായാണ് വിവരം. മോഷണത്തിന്റെ പേരിലാണ് ഇയാളെ ജോലിയില്‍നിന്ന് പുറത്താക്കിയതെന്നാണ് പറയുന്നത്. സംഭവത്തില്‍ വൈക്കം എ.എസ്.പി. നകുല്‍രാജ് ദേശ്മുഖിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തൊടുപുഴ: പോക്‌സോ കേസിലെ പ്രതി പോലീസുകാരനെ ആക്രമിച്ച് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചു.ചൊവ്വാഴ്ച വൈകിട്ട് തൊടുപുഴയിലാണ് പോലീസുകാരനെ ആക്രമിച്ച് പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചത്. ആക്രമണത്തില്‍ പോലീസുകാരന്റെ പല്ല് പൊട്ടി. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പോലീസ് പിന്നീട് ഓടിച്ചിട്ട് പിടികൂടി.15 വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ കഴിഞ്ഞദിവസം അറസ്റ്റിലായ അഭിജിത്ത് എന്നയാളാണ് പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ശ്രമിച്ചത്. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയശേഷം ഭക്ഷണം കഴിക്കാനായി പ്രതിയെ ഹോട്ടലില്‍ എത്തിച്ചപ്പോഴായിരുന്നു സംഭവം.ഭക്ഷണം കഴിക്കാനായി പോലീസുകാര്‍ പ്രതിയുടെ കൈവിലങ്ങ് അഴിച്ചുമാറ്റിയിരുന്നു. ഈ സമയത്താണ് പ്രതി പോലീസുകാരന്റെ മുഖത്തിടിച്ച് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചത്. പോലീസുകാരന്റെ പല്ല് പൊട്ടി ഇയാളെ പോലീസുകാര്‍ തന്നെ ഓടിച്ചിട്ട് പിടികൂടി.
തിരുവനന്തപുരം∙ തലസ്ഥാനത്തെ സിപിഎമ്മിൽ വീണ്ടും ഫണ്ട് തട്ടിപ്പ് വിവാദം. കോടതിയിൽ കെട്ടിവച്ച ജാമ്യത്തുക വെട്ടിച്ചെന്ന് ആരോപിച്ചു ജില്ലാ കമ്മിറ്റി അംഗത്തിനെതിരെ ജില്ലാ കമ്മിറ്റിക്കും സംസ്ഥാന കമ്മിറ്റിക്കും മുൻ ഏരിയ കമ്മിറ്റി അംഗം പരാതി നൽകി.സമരക്കേസിൽപ്പെട്ടവരെ ജാമ്യത്തിലിറക്കാൻ എട്ടുലക്ഷം രൂപ പിരിച്ചിരുന്നു. കേസ് വെറുതെ വിട്ടതിനാൽ ഈ തുക തിരികെ ലഭിച്ചെന്നും ഇതു പാർട്ടിക്കു നൽകിയില്ലെന്നും മുൻ ഏരിയാ കമ്മിറ്റി അംഗത്തിന്റെ പരാതിയില്‍ പറയുന്നു. രക്തസാക്ഷി ഫണ്ട് വെട്ടിച്ചെന്ന ആരോപണത്തിനു പിന്നാലെയാണ് പുതിയ ആരോപണം. ചാല ഏരിയ കമ്മിറ്റിയിലാണു ഫണ്ട് തട്ടിപ്പ് ആരോപണം ഉണ്ടായത്. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസ് പ്രതിഷേധത്തിനിടെ 8 സിപിഎം പ്രവർത്തകർ അറസ്റ്റിലായിരുന്നു. ഇവരെ ജാമ്യത്തിലിറക്കാനാണ് 8 ലക്ഷംരൂപ പിരിച്ചത്. 10 ലോക്കൽ കമ്മിറ്റികളാണു പണം പിരിച്ചത്. ഒരു വർഷം മുൻപ് കേസ് പിൻവലിച്ചതോടെ തുക പ്രതികളുടെ അക്കൗണ്ടിലെത്തി. ഒരു ലക്ഷം രൂപയാണ് ഓരോ ആളിന്റെയും അക്കൗണ്ടിലെത്തിയത്. ഏരിയ നേതാക്കൾക്കു പ്രവര്‍ത്തകർ പണം കൈമാറി. ഈ തുക പാർട്ടി…
പ്രൊഫ. ടി ജെ ജോസഫിന്‍റെ കൈ വെട്ടിയ കേസിൽ 6 പ്രതികള്‍ കുറ്റക്കാര്‍, ഭീകരപ്രവര്ത്തനംതെളിഞ്ഞെന്ന് എന്‍ഐഎ കോടതി
കൊച്ചി: മൂവാറ്റുപുഴയിൽ പ്രൊഫസർ ടി ജെ ജോസഫിന്‍റെ കൈപ്പത്തിവെട്ടിമാറ്റിയ കേസിലെ രണ്ടാംഘട്ട വിധി പ്രസ്താവിച്ച് കോടതി. ആറു പ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. സജിൽ, നാസർ, നജീബ്, നൗഷാദ്, മൊയ്തീൻ കുഞ്ഞ്, അയൂബ് എന്നിവരെയാണ് ശിക്ഷിച്ചത്. നാല് പ്രതികളെ കോടതി വെറുതെ വിട്ടു. ഷഫീക്, അസീസ്, സുബൈർ, മുഹമ്മദ് റാഫി എന്നിവരെയാണ് വെറുതെ വിട്ടത്. ഭീകരപ്രവര്‍ത്തനം തെളിഞ്ഞെന്ന് എന്‍ഐഎ കോടതി പറഞ്ഞു. ഭീകരപ്രവർത്തനം, ഗൂഢാലോചന, 143 ആയുധം കൈവശം വെച്ചതിന്, ഒളിവിൽ പോയത്, കാറിന് നാശം വരുത്തിയത്, പ്രൊഫസർ ആയുധം ഉപയോഗിച്ച് ആക്രമിക്കുക, വധശ്രമം അടക്കം വിവിധ വകുപ്പുകൾ തെളിഞ്ഞു. സംഭവത്തിന്‍റെ മുഖ്യ സൂത്രധാരനായിരുന്ന ആലുവ സ്വദേശിയും പോപ്പുലർഫ്രണ്ട് നേതാവ് എം കെ നാസർ, കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത സവാദ് ഉൾപ്പെടെ പതിനൊന്ന് പ്രതികളുടെ വിചാരണയാണ് പൂർത്തിയായത്. ആദ്യഘട്ടത്തിൽ മുപ്പത്തിയേഴ് പ്രതികളെ വിസ്തരിച്ച കോടതി 11 പേർ കുറ്റക്കാരെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചിരുന്നു. ആദ്യഘട്ട കുറ്റപത്രത്തിന് ശേഷം അറസ്റ്റിലായവരുടെ വിചാരണയാണ് രണ്ടാംഘട്ടത്തിൽ…
ന്യൂഡൽഹി: സ്വകാര്യാവശ്യത്തിന് ഇറക്കുമതി ചെയ്യുന്ന കാൻസർ മരുന്നായ ഡൈനുടക്‌സിമാബ്, അപൂർവ രോഗങ്ങൾക്കുള്ള മരുന്ന് എന്നിവയുടെ ജി.എസ്.ടി ഒഴിവാക്കി. ലക്ഷങ്ങൾ വിലയുള്ള മരുന്നുകളാണിവ. പ്രത്യേക ചികിത്സയുടെ ഭാഗമായ ഭക്ഷണത്തിനും (ഫുഡ് ഫോർ സ്‌പെഷ്യൽ മെഡിക്കൽ പർപ്പസ്) നികുതി ഒഴിവാക്കാൻ ഇന്നലെ ചേർന്ന ജി.എസ്.ടി കൗൺസിൽ യോഗം തീരുമാനിച്ചു. ഓൺലൈൻ ഗെയിമിംഗ്, ചൂതാട്ടം, കുതിരപ്പന്തയം എന്നിവയ്ക്ക് 28 ശതമാനം ജി.എസ്.ടി ഏർപ്പെടുത്തും. ചൂതാട്ടത്തിന്റെ പരിധിയിൽ ലോട്ടറി ഉൾപ്പെടാത്തത് കേരളത്തിന് ആശ്വാസമായി. ലോട്ടറിയും പരിധിയിൽ വരുമോയെന്ന് ആശങ്കയുണ്ടായിരുന്നെന്ന് സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു.ഒന്നര വർഷം നീണ്ട ചർച്ചകൾക്കൊടുവിലാണ് ഓൺലൈൻ ഗെയിമിനും ചൂതാട്ടത്തിനും നികുതിക്ക് തീരുമാനമായത്. ഇവയെ ഒഴിവാക്കണമെന്ന ഗോവ, സിക്കിം സംസ്ഥാനങ്ങളുടെ ആവശ്യം കൗൺസിൽ തള്ളി .2017 മുതലുള്ള ജി.എസ്.ടി പരാതികൾ തീർപ്പാക്കാൻ ട്രൈബ്യൂണൽ ബെഞ്ചുകൾ എറണാകുളത്തും തിരുവനന്തപുരത്തും സ്ഥാപിക്കും. ബെഞ്ചിൽ ഒരു ജുഡീഷ്യൽ അംഗവും മേഖലയിൽ പ്രവൃത്തി പരിചയമുള്ള ടെക്‌നിക്കൽ അംഗവുമുണ്ടാകും. ഇവരുടെ തിരഞ്ഞെടുപ്പ് നടപടികൾ ഉടൻ തുടങ്ങും.ജി.എസ്.ടി.എൻ വിവരങ്ങൾ കള്ളപ്പണം വെളുപ്പിക്കൽ…
മനാമ: റയ്യാൻ സ്റ്റഡി സെന്റർ സംഘടിപ്പിക്കുന്ന സമ്മർ ക്രാഷ് കോഴ്‌സ് ജൂലായ് 14 നു വെള്ളിയാഴ്ച ഉത്‌ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.വേനലവധി ദിനങ്ങളിൽ സോഷ്യൽ മീഡിയകളിലും ഗേമുകളിലും സമയം കൊല്ലുന്ന വിദ്യാർത്ഥികളെ സ്‌കൂളുകളിൽ നിന്നും ലഭ്യമല്ലാത്ത വിവിധ വിജ്ഞാന ശകലങ്ങൾ നൽകി ഒഴിവു സമയം ഉപകാരപ്രദമാക്കാൻ സഹായിക്കുക എന്നതാണ് സമ്മർ ക്രാഷ്‌കോഴ്‌സിന്റെ ഉദ്ദേശ്യലക്ഷ്യമെന്ന് കോഴ്സ് കോർഡിനേറ്റർ സൂചിപ്പിച്ചു. വളർന്നുവരുന്ന മൊബൈൽ വിവരസാങ്കേതിക വിദ്യ, വ്യോമയാനം, ആരോഗ്യം, ഉന്നത വിദ്യാഭ്യാസ മേഖലയുടെ സാധ്യതകൾ, പേഴ്‌സണാലിറ്റി ഡവലപ്മെന്റ്, മൊറാലിറ്റി, സംസ്കാരം എന്നിങ്ങനെ ജീവിതവിജയത്തിനാവശ്യമായ വിഷയങ്ങൾ കോർത്തിണക്കിക്കൊണ്ട് വിവിധ മേഖലകളിൽ പ്രാവീണ്യം നേടിയ പ്രഫഷനലുകളെ പങ്കെടുപ്പിച്ചുകൊണ്ടാണ് സമ്മർ ക്രാഷ് കോഴ്‌സിന് രൂപരേഖ തയാറാക്കിയിട്ടുള്ളത്. ആഴ്ചയിൽ 3 ദിവസം രാവിലെ 9 മുതൽ ആരംഭിക്കുന്ന ക്ലാസുകൾക്ക് വാഹനസൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് കൺ വീനർ അറിയിച്ചു. കൂടുതൽ അന്വേഷണങ്ങൾക്കായി 33024471, 33138083 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്. https://youtu.be/15CpkMpW4jM?t=217
മനാമ: തൊഴിൽ വിപണിയെ നിയന്ത്രിക്കാൻ ലക്ഷ്യമിട്ട് ബഹ്‌റൈൻ നാല് വർഷത്തെ പദ്ധതി ആരംഭിച്ചു. 30 സംരംഭങ്ങൾ ഉൾക്കൊള്ളുന്ന നാല് പ്രധാന തന്ത്രപരമായ ലക്ഷ്യങ്ങൾ കൈവരിക്കുക എന്നതാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. സ്വകാര്യ മേഖലയുമായുള്ള പങ്കാളിത്തം വർധിപ്പിക്കുന്നതിനും ബഹ്‌റൈനിലെ പ്രാദേശിക, വിദേശ നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും നിയമങ്ങൾ കൂടുതൽ ഏകീകരിക്കുന്നതിനൊപ്പം പൗരന്മാർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും വിദ്യാഭ്യാസ ഉൽപ്പാദനം തൊഴിൽ വിപണിയുടെ ആവശ്യങ്ങൾക്കനുസൃതമായി വിന്യസിക്കുന്നതിനുമാണ് നിലവിലെ പദ്ധതി ലക്ഷ്യമിടുന്നത്. 2021-2023 ലെ മുൻ പദ്ധതിയുടെ 91% സംരംഭങ്ങളും പൂർത്തിയാക്കിയതിന് ശേഷമാണ് 2023-2026 ദേശീയ തൊഴിൽ വിപണി പദ്ധതി ആരംഭിച്ചത്. ഇത് സ്വകാര്യ മേഖലയിലെ പൗരന്മാരുടെ തൊഴിൽ നിരക്ക് വർദ്ധിപ്പിക്കുന്നതിന് കാരണമായിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം, വ്യവസായ വാണിജ്യ മന്ത്രാലയം, ഉന്നതവിദ്യാഭ്യാസ കൗൺസിൽ, എൽഎംആർഎ, ലേബർ ഫണ്ട് (തംകീൻ), സോഷ്യൽ ഇൻഷുറൻസ് ഓർഗനൈസേഷൻ (SIO) , ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റ് അതോറിറ്റി (iGA), വിദ്യാഭ്യാസ, പരിശീലന ഗുണനിലവാര അതോറിറ്റി (BQA) എന്നിവയുൾപ്പെടെയുള്ള സർക്കാർ ഏജൻസികളുമായി സഹകരിച്ചായിരിക്കും…
