- ബഹ്റൈന്‍ പോലീസ് രണ്ടിടങ്ങളില്‍നിന്നായി 5 കിലോയിലധികം മയക്കുമരുന്ന് പിടികൂടി
- സൗദിയിൽ റമദാൻ മാസപ്പിറവി; ഒമാനൊഴികെ ഗൾഫ് രാജ്യങ്ങളിൽ നാളെ റമദാൻ ഒന്ന്, ഒമാനിൽ വൃതാരംഭം മറ്റന്നാൾ മുതൽ
- മാസപ്പിറവി ദൃശ്യമായില്ല; കേരളത്തില്‍ റമദാന് ഒന്ന് വ്യാഴാഴ്ച
- കോഴിക്കോട് വൻ തീപിടിത്തം; പാളയത്തെ ജയലക്ഷ്മി ടെകസ്റ്റൈൽസിന്റെ കെട്ടിടത്തിൽ തീ ആളിപ്പടരുന്നു, അണയ്ക്കാൻ തീവ്രശ്രമം
- തീരുമാനം ഇരുമ്പുലക്ക അല്ല, ചിലപ്പോഴൊക്കെ തിരുത്തേണ്ടി വരും; യുവതീ പ്രവേശനത്തില്‍ മന്ത്രി ഗണേഷ് കുമാര്‍
- കേരളത്തോടൊപ്പം തെരഞ്ഞെടുപ്പ് കാത്തിരിക്കുന്നത് മറ്റ് 3 സംസ്ഥാനങ്ങളും പുതുച്ചേരിയും; വിജ്ഞാപനം മാർച്ച് പകുതിയോടെ
- സംസ്ഥാനത്ത് ബാറുകളുടെ പ്രവര്‍ത്തന സമയത്തിൽ സുപ്രധാന മാറ്റം, ഇനി മുതൽ രാവിലെ 10 മുതൽ അര്‍ധരാത്രി 12വരെ, വിജ്ഞാപനം ഉടനിറങ്ങും
- ബഹ്റൈന്‍ കിരീടാവകാശി ഖത്തറില്‍
Author: News Desk
ബഹ്‌റൈൻ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകനായി കെ. ഭാസ്കർ പിള്ളയെ നിയമിച്ചു
മനാമ: 1983-89 കാലയളവിൽ രഞ്ജി ട്രോഫിയിലെ മിന്നുംതാരമായിരുന്ന കൃഷ്ണൻ ഭാസ്കർ പിള്ളയെ ബഹ്‌റൈൻ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകനായി നിയമിച്ചു. 95 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽനിന്ന് 18 സെഞ്ച്വറികളടക്കം 5442 റൺസ് നേടിയിട്ടുള്ള ഭാസ്കർ പിള്ള തിരുവനന്തപുരം സ്വദേശിയാണ്. രഞ്ജി, വിൽസ് ട്രോഫി മത്സരങ്ങളിൽ ഡൽഹി ക്യാപ്റ്റനായിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിൻറെ ടാലന്റ് റിസർച് ഡെവലപ്മെന്റ് ഓഫിസറായും പ്രവർത്തിച്ചു. ഋഷഭ് പന്ത്, അജിൻക്യ രഹാനെ, ചേതേശ്വർ പുജാര, കെ.എൽ. രാഹുൽ, ഇഷാന്ത് ശർമ, ആശിഷ് നെഹ്റ, സൂര്യകുമാർ യാദവ് തുടങ്ങി നിരവധി ക്രിക്കറ്റ് താരങ്ങളെ അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്. ഡൽഹി രഞ്ജി ട്രോഫി ടീം, ഉത്തരാഖണ്ഡ്, ഗോവ, ത്രിപുര ക്രിക്കറ്റ് അസോസിയേഷനുകൾ എന്നിവയുൾപ്പെടെ വർഷങ്ങളായി ഇന്ത്യയിലെ നിരവധി ക്രിക്കറ്റ് അസോസിയേഷനുകളെ പരിശീലിപ്പിച്ചിട്ടുള്ള അദ്ദേഹം ഇന്ത്യൻ നാഷനൽ ക്രിക്കറ്റ് അക്കാദമിയുടെ ചീഫ് കോച്ചും ബാറ്റിങ് കൺസൽട്ടന്റുമാണ്.
പാരിസ്: ഫ്രഞ്ച് ക്ലബ് പിഎസ്ജിയുമായി ഇടഞ്ഞു നിൽക്കുന്ന സ്ട്രൈക്കർ കിലിയൻ എംബപെയെ സ്വന്തമാക്കാൻ വൻതുക വാഗ്ദാനം ചെയ്ത് സൗദി അറേബ്യൻ പ്രൊ ലീഗ് ക്ലബ് അൽ ഹിലാൽ. പ്രതിവർഷം 70 കോടി യൂറോ (ഏകദേശം 6346 കോടി രൂപ) വാർഷിക പ്രതിഫലം ഹിലാൽ എംബപെയ്ക്ക് ഓഫർ ചെയ്തതായാണ് റിപ്പോർട്ടുകൾ. ഇതിനു പുറമേ 30 കോടി യൂറോ (ഏകദേശം 2700 കോടി രൂപ) ട്രാൻസ്ഫർ ഫീ പിഎസ്ജിക്കും നൽകും. ഹിലാലിന്റെ ഓഫർ സ്വീകരിച്ച പിഎസ്ജി എംബപയോട് നേരിട്ടു ചർച്ച നടത്താൻ അവരോടു നിർദേശിച്ചു. ഒരു സീസണിനു വേണ്ടിയാണെങ്കിലും എംബപെയുമായി കരാർ ഒപ്പിടാം എന്നാണ് സൗദി ക്ലബ്ബിന്റെ നിലപാട്. അടുത്ത വർഷം കരാർ കാലാവധി തീർന്നാലുടൻ താൻ ക്ലബ് വിടും എന്ന് എംബപെ പറഞ്ഞത് പിഎസ്ജിയെ ചൊടിപ്പിച്ച പശ്ചാത്തലത്തിലാണ് ഹിലാലിന്റെ വാഗ്ദാനം. പോവുകയാണെങ്കിൽ ഈ സീസണിൽ തന്നെ പോവുക അല്ലെങ്കിൽ പുതിയ കരാർ ഒപ്പു വയ്ക്കുക എന്നാണ് പിഎസ്ജി എംബപെയോടു പറഞ്ഞത്. കരാർ കാലാവധി…
പുതുപ്പള്ളിയിൽ 25000 വോട്ടിന് ജയിക്കും , ഉമ്മൻ ചാണ്ടി അനുസ്മരണത്തിൽ മുഖ്യമന്ത്രിയെ ക്ഷണിച്ചത് നന്നായി ; മുരളീധരൻ
ദില്ലി: ഉമ്മൻ ചാണ്ടി അനുസ്മരണ പരിപാടിയിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിച്ചത് നന്നായെന്ന് വടകര എംപി കെ മുരളീധരൻ. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്തതിൽ തെറ്റില്ല. പ്രവർത്തകരുടെ വികാരം മാന്യമായാണ് പ്രതികരിച്ചതെന്ന് മുഖ്യമന്ത്രി പ്രസംഗിക്കാൻ എഴുന്നേറ്റപ്പോൾ കോൺഗ്രസ് പ്രവർത്തകർ മുദ്രാവാക്യം വിളിച്ചതിനെ കുറിച്ച് മുരളീധരൻ പ്രതികരിച്ചു. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും കെപിസിസിക്കും ഇല്ലാത്ത പ്രശ്നമാണ് മന്ത്രി വിഎൻ വാസവനെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ആതിഥേയ സംസ്കാരം നൻമയുടെ ലക്ഷണമാണെന്നും നസ്രത്തിൽ നിന്നും നീതി പ്രതീക്ഷിച്ചിട്ട് കാര്യമില്ലല്ലോയെന്നുമായിരുന്നു മന്ത്രി വാസവന്റെ വിമർശനം. ഉമ്മൻ ചാണ്ടി ഞങ്ങളിലൂടെ ജീവിക്കുന്നു എന്ന മുദ്രാവാക്യത്തിന് എന്താണ് പ്രശ്നമെന്നും ഇപ്പോഴും ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ച് പോസ്റ്റ് ഇടുന്നവർ ചിന്തിക്കണമെന്നും കെ മുരളീധരൻ തിരിച്ചടിച്ചു.പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ആരുടെയും സൗജന്യം കോൺഗ്രസിന് ആവശ്യമില്ല. അവിടെ മത്സരം ഒഴിവാക്കേണ്ട സാഹചര്യമില്ല. കെപിസിസി പ്രസിഡന്റ് പറഞ്ഞതല്ല പൊതുവികാരം. മൃഗീയ ഭൂരിപക്ഷത്തിൽ പുതുപ്പള്ളിയിൽ യുഡിഎഫ് ജയിക്കും. കുറഞ്ഞത് 25000 വോട്ട് ഭൂരിപക്ഷം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി: ഇന്നലെ രാത്രിയിലും ഇന്ന് രാവിലെയുമായി പെയ്ത കനത്ത മഴയിൽ സംസ്ഥാനത്തെമ്പാടും വ്യാപക നാശനഷ്ടം. എറണാകുളത്ത് സർക്കാർ കെട്ടിടവും കണ്ണൂരിലും കുഴൽമന്ദത്തും ചെർപ്പുളശേരിയിലും വീടുകൾ തകർന്നു. ചെർപ്പുളശേരിയിൽ മിന്നൽ ചുഴലിയുണ്ടായി. പലയിടത്തും മരങ്ങൾ കടപുഴകിയിട്ടുണ്ട്. എറണാകുളം പറവൂരിലെ മുൻ സബ്ട്രഷറി കെട്ടിടമാണ് തകർന്നു വീണത്. ശോച്യാവസ്ഥയിലായ കെട്ടിടത്തിൽ നിന്ന് ട്രഷറിയുടെ പ്രവർത്തനം രണ്ടാഴ്ച്ച മുമ്പ് നായരമ്പലത്തേക്ക് മാറ്റിയിരുന്നു. കണ്ണൂർ ചക്കരക്കല്ലിൽ മഴയിൽ വീട് തകർന്നു. കമ്യൂണിറ്റി ഹാളിന് സമീപം എ അജിതയുടെ വീടാണ് തകർന്നത്. അജിതയും കുംടുബവും രാത്രി സഹോദരന്റെ വീട്ടിലായിരുന്നു താമസിച്ചത്. അതിനാൽ ദുരന്തം ഒഴിവായി. ശക്തമായ നീരൊഴുക്കില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പൊരിങ്ങല്‍ക്കുത്ത് ഡാം ഉടന്‍ തുറക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. ഡാമിലെ ജലനിരപ്പ് 423 മീറ്ററായി ഉയര്‍ന്നു. ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഡാമിലെ ജലത്തിന്റെ അളവ് പരമാവധി ജലനിരപ്പായ 424 മീറ്ററില്‍ ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. പ്രദേശവാസികള്‍ക്ക് ആവശ്യമായ മുന്നറിയിപ്പുകള്‍ നല്‍കിയ ശേഷം ഡാമിന്റെ…
തിരുവനന്തപുരം ∙ ഹിന്ദു വിശ്വാസത്തെ അവഹേളിച്ചെന്നും മതസ്പർധയുണ്ടാക്കുന്ന രീതിയിൽ പ്രസംഗിച്ചെന്നും കുറ്റപ്പെടുത്തി സ്പീക്കർ എ.എൻ.ഷംസീറിനെതിരെ 30നകം സംസ്ഥാനത്തെ മുഴുവൻ പൊലീസ് സ്റ്റേഷനുകളിലും പരാതി നൽകാൻ വിശ്വഹിന്ദു പരിഷത് തീരുമാനിച്ചു. പാലക്കാട് നോർത്ത് ഉൾപ്പെടെ പലയിടത്തും ഇന്നലെ പരാതി നൽകി.ഷംസീറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്കും ഗവർണർക്കും നിവേദനം നൽകും. 30ന് എറണാകുളത്തു നടക്കുന്ന വിഎച്ച്പി സംസ്ഥാന ഗവേണിങ് ബോർഡ് യോഗത്തിൽ പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്യും. പൊറുക്കാൻ കഴിയാത്ത തെറ്റാണു സ്പീക്കർ സ്ഥാനത്തിരിക്കുന്നയാളുടെ ഭാഗത്തു നിന്നുണ്ടായതെന്നു വിഎച്ച്പി സംസ്ഥാന ജനറൽ സെക്രട്ടറി വി.ആർ.രാജശേഖരൻ പറഞ്ഞു. എ.എൻ.ഷംസീർ നടത്തിയ പ്രസ്താവനയ്ക്ക് എതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പൊലീസിൽ പരാതി നൽകി. തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് ആർ.എസ്.രാജീവ് ആണ് കമ്മിഷണർക്ക് പരാതി നൽകിയത്.21ന് കുന്നത്തുനാട് മണ്ഡലത്തിലെ വിദ്യാജ്യോതി –സ്ലേറ്റ് പദ്ധതി ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു സ്പീക്കറുടെ വിവാദ പ്രസംഗം. ശാസ്ത്ര സാങ്കേതിക രംഗത്തെ നേട്ടങ്ങൾക്കു പകരം ഹൈന്ദവപുരാണത്തിലെ മിത്തുകളാണു കുട്ടികളെ പഠിപ്പിക്കാൻ ശ്രമിക്കുന്നതെന്നാണു സ്പീക്കർ കുറ്റപ്പെടുത്തിയത്.…
ദോഹ: ആസ്ട്രേലിയയിലെ ഇക്കണോമിക്സ്, പീസ് ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ ആഗോള സമാധാന സൂചികയിലെ ആദ്യ 10 രാജ്യങ്ങളിൽ ഖത്തറും. സൂചികയിൽ തുടർച്ചയായ അഞ്ചാം വർഷവും ഖത്തർ ഒന്നാം സ്ഥാനം നിലനിർത്തി. സിഡ്നി ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിന് ന്യൂയോർക് ഉൾപ്പെടെ വിവിധ രാജ്യങ്ങളിലും കേന്ദ്രങ്ങളുണ്ട്. 163 രാജ്യങ്ങളെ ഉൾപ്പെടുത്തിയ 2023ലെ റിപ്പോർട്ടിൽ ഖത്തർ 21ാം സ്ഥാനത്തെത്തി. കഴിഞ്ഞ വർഷം ഖത്തർ 29ാമതായിരുന്നു. റിപ്പോർട്ടിലെ ആഗോള സമാധാന സൂചികയിൽ ഖത്തർ ഒമ്പതാമതും അറബ് ലോകത്ത് ഒന്നാമതുമാണ്. ദേശീയ തന്ത്രങ്ങൾ, കുറഞ്ഞ കുറ്റകൃത്യനിരക്ക്, കോവിഡ് പ്രതിരോധ നടപടികൾ, ഫിഫ ലോകകപ്പിൽ ഖത്തറിന്റെ വിജയകരമായ നടത്തിപ്പ് എന്നിവ മേഖലയിലും ആഗോളാടിസ്ഥാനത്തിലും സുരക്ഷ, സമാധാന സൂചികയിൽ മുന്നിലെത്താൻ സഹായിച്ചതായി ആഭ്യന്തര മന്ത്രാലയം സ്ട്രാറ്റജിക് പ്ലാനിങ് ആൻഡ് ഫോളോഅപ് വിഭാഗം മേധാവി ക്യാപ്റ്റൻ മുഹമ്മദ് നാസർ അൽ ഖലീഫ പറഞ്ഞു. 2011 മുതൽ 2022 വരെ ദേശീയതന്ത്രത്തിന്റെ വിവിധ ഘട്ടങ്ങൾ ആഭ്യന്തര മന്ത്രാലയത്തിനു കീഴിൽ ആരംഭിക്കുകയും നടപ്പാക്കുകയും ചെയ്തതായി ഖത്തർ ടി.വിയോട്…
കുവൈറ്റ് സിറ്റി: ക്ലീൻ കുവൈറ്റ് എന്ന പേരിൽ കുവൈറ്റ് മുനിസിപ്പാലിറ്റി അടുത്ത വർഷം വരെ നീണ്ടുനിൽക്കുന്ന ശുചീകരണ കാമ്പയിൻ ആരംഭിക്കുമെന്ന് മുനിസിപ്പൽ കാര്യ സഹമന്ത്രിയും കമ്മ്യൂണിക്കേഷൻസ് കാര്യ സഹമന്ത്രിയുമായ ഫഹദ് അൽ-ഷൂല അറിയിച്ചു. രാജ്യത്തെ പല സ്ഥലങ്ങളിലും ശുചീകരണത്തിന്റെ കാര്യക്ഷമതയും നിലവാരവും ഉയർത്താൻ മന്ത്രാലയം മറ്റ് നിരവധി മന്ത്രാലയങ്ങളുമായി സഹകരിക്കുമെന്നും ബീച്ചുകൾ ആഴ്ചതോറും ശുചീകരിക്കുന്നത് ഉൾപ്പെടുമെന്നും ഉദ്യാനങ്ങൾ വൃത്തിയാക്കുന്നതിന് പബ്ലിക് അതോറിറ്റി ഓഫ് അഗ്രികൾച്ചർ അഫയേഴ്സ് ആൻഡ് ഫിഷറീസ് റിസോഴ്സുമായി (PAAAFR) ഏകോപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇനിയുള്ള ദിവസങ്ങളിൽ കാമ്പയിൻ കരയിലും, കടലിലും കർശനമായിരിക്കുമെന്നും അതനുസരിച്ച് എല്ലാവരും നിയമങ്ങളും ചട്ടങ്ങളും പാലിക്കണമെന്നും നിയുക്തമാക്കിയ സ്ഥലങ്ങളിലല്ലാതെ മാലിന്യം വലിച്ചെറിഞ്ഞ് അവ ലംഘിക്കരുതെന്നും പ്രസ്താവനയിൽ അൽ-ഷൂല ഊന്നിപ്പറഞ്ഞു. വാഹനങ്ങൾ, സർക്കാർ ഭൂമിയിലെ കയ്യേറ്റങ്ങൾ, 13 പൊതു ശുചിത്വ ലംഘനങ്ങൾ, വഴിയോര കച്ചവടക്കാർ എന്നിവയ്ക്ക് 18 ക്വട്ടേഷനുകൾ നൽകി. നിയമലംഘകർക്കെതിരെ മുനിസിപ്പാലിറ്റി നിയമനടപടികൾ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മസ്കത്ത് : അനധികൃത തെരുവ് കച്ചവടത്തിനെതിരെ നടപടി ശക്തമാക്കി അധികൃതർ. സീബ് വിലായത്തിൽ കണ്ടെത്തിയ ഇത്തരത്തിലുള്ള കച്ചവടങ്ങൾക്കെതിരെ മന്ത്രാലയം നടപടി സ്വീകരിച്ചു. ജുമുഅ നമസ്കാരം കഴിഞ്ഞ് വരുന്നവരെ കണ്ടായിരുന്നു ഇത്തരത്തിലുള്ള കച്ചവടങ്ങൾ പലരും നടത്തിയിരുന്നത്. ആളുകൾ കൂടുതലായി വാങ്ങുന്ന സാധനങ്ങളായിരുന്നു റോഡോരങ്ങളിലും മരത്തണലിലും വാഹനങ്ങളിൽ വെച്ചും കച്ചവടം നടത്തിയിരുന്നത്. ഡയറക്ടറേറ്റ് ജനറൽ ഓഫ് ലേബർ വെൽഫെയർ വിഭാഗത്തിന്റെ നേതൃത്വത്തിൽ സംയുക്ത പരിശോധന സംഘമാണ് അനധികൃത തെരുവ് കച്ചവടക്കാരെ പിടികൂടിയത്. ഇത്തരത്തിലുള്ള 15 പേരെ അറസ്റ്റ് ചെയ്തതായും നിയമ നടപടികൾ സ്വീകരിച്ചതായും പൊലീസ് അറിയിച്ചു.
മനാമ: ബഹ്റൈനിലെ ബ്രിട്ടൻ അംബാസഡർ റോഡി ഡ്രാമോണ്ടിന് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ പുരസ്കാരം സമ്മാനിച്ചു. ബഹ്റൈനിലെ സേവനം അവസാനിപ്പിച്ച് മടങ്ങുന്ന സാഹചര്യത്തിലാണ് ബഹ്‌റൈനും ബ്രിട്ടനും തമ്മിലുള്ള ആഴത്തിലുള്ള ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും ഏകീകരിക്കുന്നതിനും യുകെ അംബാസഡർ നടത്തിയ മഹത്തായ ശ്രമങ്ങളെ അഭിനന്ദിച്ചുകൊണ്ട് അംബാസഡർക്കുള്ള ആദരവെന്ന നിലക്കാണ് ബഹ്‌റൈൻ ഓർഡർ ഓഫ് ഫസ്റ്റ് ക്ലാസ് പതക്കം നൽകിയത്. കഴിഞ്ഞദിവസം സാഫിരിയ്യ പാലസിൽ നടന്ന ചടങ്ങിലാണ് ഹമദ് രാജാവ് പതക്കം അംബാസഡർക്ക് സമ്മാനിച്ചത്. ഇരുരാജ്യങ്ങളും തമ്മിൽ വർഷങ്ങളായി വിവിധ മേഖലകളിൽ ശക്തമായ സഹകരണം തുടർന്നുവരുന്നത് ശക്തിപ്പെടുത്താൻ അംബാസഡറുടെ പ്രവർത്തനമികവുകൊണ്ട് സാധിച്ചതായി ഹമദ് രാജാവ് വിലയിരുത്തി. ബഹ്‌റൈനും ബ്രിട്ടനും തമ്മിലുള്ള വിശിഷ്‌ടമായ പങ്കാളിത്തവും സൗഹൃദവും ശക്തിപ്പെടുത്തുന്നതിൽ രാജാവിന്റെ പ്രധാന പങ്കിനെ പ്രശംസിച്ചുകൊണ്ട് ബഹ്‌റൈൻ നൽകിയ ആദരവിന് അംബാസഡർ രാജാവിന് നന്ദി അറിയിച്ചു.
മനാമ : ഫ്രൻ്റ്സ് സ്റ്റഡി സർക്കിൾ വെസ്റ്റ് റിഫ, ഹജ്ജിയാത്ത് ഏരിയകൾ സംയുക്തമായി ‘ഹിജ്റയുടെ പാഠങ്ങൾ’ എന്ന വിഷയത്തിൽ പഠന ക്ളാസ് സംഘടിപ്പിച്ചു. ജാസിർ പി പി മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. അല്ലാഹുവിന്റെ തൃപ്തി ഉദ്ദേശിച്ച് മഹത്തായ ലക്ഷ്യത്തിലേക്കുള്ള പലായനമാണ് ഹിജ്‌റ എന്ന് അദ്ധേഹം പ്രസ്താവിച്ചു എല്ലാ പ്രാവകന്മാരും ഹിജ്‌റ ചെയ്തവരാണ്. അല്ലാഹുവിന്റെ കല്പനകൾ അനുസരിച്ചു ജീവിക്കാൻ സ്വന്തം നാട്ടിൽ പ്രയാസം അനുഭപ്പെടുമ്പോൾ, അതിന് പറ്റിയ ഇടം തേടിയുള്ള യാത്രയാണ് ഹിജ്റ. പ്രവാചകൻ മുഹമ്മദ് നബി (സ) യുടെ ഹിജ്‌റ ഒളിച്ചോട്ടമായിരുന്നില്ല. ആസൂത്രിതമായ മുന്നൊരുക്കങ്ങൾ നടത്തിയ ശേഷമാണ് പ്രവാചകൻ ഹിജ്‌റ ചെയ്തത്. യാത്രയിലുടനീലം പ്രവാചകൻ്റെ ആസൂത്രണ മികവ് വ്യക്തമാണ്. ദൈവീകസരണിയിൽ ജീവിതം സമർപ്പിക്കുന്നവർക്ക് ഇഹാലോകത്തും പരലോകത്തും മഹത്തായ വിജയം നേടാൻ കഴിയുമെന്നത് തന്നെയാണ് ഹിജ്‌റ നൽകുന്ന പ്രധാന പാഠമെന്നും അദ്ദേഹം വിശദീകരിച്ചു. പി.എം. അശ്റഫ് അധ്യക്ഷത വഹിച്ച പരിപാടിയിൽ ഉബൈസ് ഖിറാഅത്ത് നടത്തി. സിദ്ദിഖ് എം.പി നന്ദിയും പ്രാർത്ഥനയും നിർവ്വഹിച്ചു.
