- അറബ്- റഷ്യന്‍ വനിതാ സംവാദ ഫോറം സ്ഥാപിക്കണം: ജഹാദ് അബ്ദുല്ല അല്‍ ഫദേല്‍
- ബഹ്റൈന്‍ കാപ്പിറ്റല്‍ ഗവര്‍ണര്‍ ഗ്ലോബല്‍ ഇന്നവേഷന്‍ അവാര്‍ഡ് ഏറ്റുവാങ്ങി
- ലോക ഹൈ ഡ്രൈവിംഗ് ചാമ്പ്യന്‍ഷിപ്പിന് തുടക്കം
- ‘അസത്യം പറക്കുമ്പോൾ സത്യം മുടന്തുന്നു’; വയനാട് കണക്ക് വിവാദത്തിൽ മാധ്യമങ്ങളെ പഴിച്ച് മുഖ്യമന്ത്രി
- ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈകമ്മീഷണർ ജെയിംസ് ഗോഡ്ബർ ചൂരൽമല സന്ദർശിച്ചു
- നടി കവിയൂർ പൊന്നമ്മ അന്തരിച്ചു; അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ
- ഒടുവിൽ ശശീന്ദ്രൻ വഴങ്ങി; തോമസ് കെ. തോമസ് മന്ത്രിയാകും
- കേരളത്തിന് ചരിത്ര നേട്ടം: ഭക്ഷ്യ സുരക്ഷയ്ക്ക് രണ്ടാം വര്‍ഷവും ദേശീയ പുരസ്കാരം
Author: News Desk
കുവൈറ്റ് :കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള രാജ്യത്തിന്റെ ശ്രമങ്ങളുടെ ഭാഗമായി ഈ ആഴ്ച അവസാനിക്കേണ്ട അവധി ഏപ്രിൽ 23 വരെ നീട്ടാൻ കുവൈറ്റ് സർക്കാർ തീരുമാനിച്ചു.തൊഴിലാളികളെ ദുരുപയോഗം ചെയ്യുന്ന സ്പോൺസർമാർക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിനൊപ്പം തൊഴിലാളികളെ ദുരുപയോഗം ചെയ്യുന്നതും തടയും.മുൻനിര തൊഴിലാളികൾക്ക് പിന്തുണ നൽകുന്നതിനായി വിദേശത്ത് നിന്ന് പ്രത്യേക മെഡിക്കൽ ടീമുകളെ നിയമിക്കണമെന്ന ആരോഗ്യ മന്ത്രാലയത്തിന്റെ അഭ്യർത്ഥനയ്ക്കും മന്ത്രിസഭ അംഗീകാരം നൽകി. സേവനങ്ങൾ, അറ്റകുറ്റപ്പണി, വൃത്തിയാക്കൽ, പ്രവർത്തനങ്ങൾ എന്നിവയിലെ തൊഴിലാളികളുടെ കരാർ നീട്ടുന്നതിനും ഇത് ബന്ധപ്പെട്ട അധികാരികളെ ചുമതലപ്പെടുത്തി.
ബഹ്‌റൈനിൽ 50127 പേരെ കൊറോണാ ടെസ്റ്റിന് വിധേയമാക്കിയപ്പോൾ 349 കേസുകൾ മാത്രമാണ് നിലവിൽ പോസിറ്റിവ് ആയിട്ടുള്ളത്. 4 പേരുടെ നില ഗുരുതരമാണ്. ഇതിനോടകം 458 പേർക്ക് അസുഖം ഭേദമായതിനെത്തുടർന്ന് ഡിസ്ചാർജ് ചെയ്ത് പോയി. 4 മരണമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കെയ്‌റോ: മാരകമായ കൊറോണ വൈറസ് പടരുന്നതുമൂലം ഈജിപ്ത് എല്ലാ റമദാൻ പ്രവർത്തനങ്ങളും ഗ്രൂപ്പ് ഇഫ്താറുകളും നിർത്തിവയ്ക്കുമെന്ന് എൻഡോവ്‌മെൻറ് മന്ത്രാലയം അറിയിച്ചു.ഈ വർഷം ഏപ്രിൽ 23 ന് ആരംഭിക്കുമെന്ന് കണക്കാക്കപ്പെടുന്ന റമദാനിൽ പാരമ്പര്യമായുള്ള ഗ്രൂപ്പ് ഒത്തുചേരലുകൾ ,സമൂഹപ്രാർത്ഥന ,റമദാൻ കൂടാരങ്ങളിലെ ഭക്ഷണവും ഷിഷയും ,മറ്റു സാമൂഹിക മതപരമായ പരിപാടികളും താത്കാലികമായി നിർത്തിവെയ്ക്കുമെന്നു മന്ത്രാലയം വ്യക്തമാക്കി.
മനാമ: കൊല്ലം പത്തനാപുരം സ്വദേശി ചാക്കോ (റ്റിറ്റി) ഉമുൽഹസ്സം താമസ സ്ഥലത്താണ് മരണപ്പെട്ടു.സ്വകാര്യ കമ്പനിയിലെ സെയില്‍സ് മാനാണ്. ഭാര്യയും ഒന്‍പതിലും ഏഴിലും പഠിക്കുന്ന രണ്ടു കുട്ടികള്‍ അടങ്ങുന്ന കുടുംബം ബഹറൈനില്‍. മൃതദേഹം സല്‍മാനിയ മോര്‍ച്ചറിയില്‍, നാട്ടിലേക്ക് കൊണ്ട് പോകാനുള്ള നടപടികള്‍ കമ്പനി അധികൃതര്‍ ചെയ്യുമെന്ന് അറിയിച്ചു.
കോഴിക്കോട്: കേന്ദ്രം എല്ലാ MP മാരുടേയും, പ്രധാനമന്ത്രി, പ്രസിഡണ്ട് അടക്കം എല്ലാവരുടേയും 30% ഒരു വ൪ഷത്തേക്ക് വെട്ടി കുറക്കുകയും എം.പി ഫണ്ട് ഒഴിവാക്കുകയും ചെയ്തു.ഇതിലൂടെ മാത്രം 9,000 കോടി രൂപയുടെ നേട്ടം ഇന്ത്യക്ക് ഉണ്ടായത് .അതുപോലെ കേരളത്തിലും എം.എൽ.എ. മാരുടേയും, അവരോട് ബന്ധപ്പെട്ടു കിടക്കുന്ന സ്റ്റാഫിന്ടേയും ശമ്പളവും ഒരു വ൪ഷത്തേക്ക് 30% കുറച്ചാല് അത് കേരളാ സമ്പത്ത് വ്യവസ്ഥക്ക് വലിയ ഗുണം ചെയ്തേക്കുമെന്നു സന്തോഷ് പണ്ഡിറ്റ് ആവശ്യപ്പെട്ടു. ഓരോ ദിവസവും കിട്ടുന്ന ദിവസ വേതനം കൊണ്ട് ജീവിതം തള്ളി നീക്കുന്നവരാണ് കേരളത്തിലെ ബഹു ഭൂരിപക്ഷം ജനങ്ങളും. അത് കൊണ്ട് തന്നെ ലോക്ക് ഡൗൺ കാലത്ത് അവർക്ക് ജോലിയും ഇല്ല കൂലിയും ഇല്ല. ആത്മാഭിമാനം കൊണ്ട് പലരും ദാരിദ്രം പുറത്ത് പറയുന്നില്ല. പ്രവാസികളില് ലക്ഷ കണക്കിന് ആളുകള്ക്ക് ജോലി നഷ്ടപ്പെട്ടു കഴിഞ്ഞു. അവരുടെ കുടുംബവും ദുരിതത്തിലാണ്. (ഇന്ന് കേരളത്തില് 3 നേരവും ഭക്ഷണം നല്ല രീതിയിര് കഴിക്കുന്ന അന്യ സംസ്ഥാന തൊഴിലാളികള് ഒഴിച്ച്…
തിരുവനന്തപുരം:കൊറോണ വൈറസുകളെ പ്രതിരോധിക്കുന്നതിന് ഭാഗമായി ഫെയ്സ് മാസ്ക് എങ്ങനെ വീട്ടിൽ നിർമ്മിക്കാമെന്ന് ചലചിത്ര താരം ഇന്ദ്രൻസ് തിരുവനതപുരം സെന്റർ ജയിൽ വച്ച് പരിചയപ്പെടുത്തുന്നു. ഇതുപോലെ നമുക്ക് വീട്ടിൽ ഫെയ്സ് മാസ്ക് നിർമ്മിക്കാൻ കഴിയും.
മനാമ: നിർദ്ധനരായ വ്യക്തികളെ പിന്തുണയ്ക്കുന്നതിനുള്ള ഞങ്ങളുടെ നിരന്തരമായ പ്രതിബദ്ധതയുടെ ഭാഗമായി, ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐസിആർഎഫ്), ഐസിആർഎഫ് സപ്പോർട്ട് കിറ്റ് വിതരണം ആരംഭിച്ചു, അതിൽ അടിസ്ഥാന സാധനങ്ങൾ ആയ അരി, പരിപ്പ് , ചെറുപയർ, മുളകുപൊടി, മല്ലിപൊടി, ഗോതമ്പ് പൊടി, എണ്ണ, പഞ്ചസാര, ചായ പൊടി, പാൽ പൊടി എന്നിവ ഉൾപ്പെടുന്നു. നിലവിലെ COVID-19 അവസ്ഥ കാരണം ബുദ്ദിമുട്ട് അനുഭവിക്കുന്നർവക്ക് ഈ കിറ്റ് നാല് പേർക്ക് ഏകദേശം 2 ആഴ്ചക്ക് മതിയാകും. ഈ പദ്ധതി നടപ്പിലാക്കുന്നതിനായി, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികളെ ഉൾപ്പെടുത്തി, അഡ്വ. വി കെ തോമസിന്റെ നേതൃത്വത്തിൽ ഞങ്ങൾ ഒരു പ്രത്യേക ടീമിനെ ഉണ്ടാക്കി. കൺവീനറായി വി കെ തോമസും അംഗങ്ങളായി പങ്കജ് മാലിക്, സുൽഫിക്കർ അലി, നാസർ മഞ്ജേരി, ജെ എസ് ഗിൽ, സത്യേന്ദ്ര കുമാർ, ക്ലിഫോർഡ് കൊറിയ, ശിവകുമാർ ഡിവി എന്നിവരും ഈ പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി പ്രവർത്തിക്കും. അടിസ്ഥാന സാധനങ്ങൾ നൽകുന്നതിനു പുറമേ ഈ സാഹചര്യത്തിൽ…
കോവിഡ് -19 ന്റെ ആഘാതം പരിഹരിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി അനധികൃത വിദേശ തൊഴിലാളികൾക്ക് നിയമവിധേയമാക്കുന്നതിനുള്ള ഒൻപത് മാസത്തെ പൊതുമാപ്പ് ബഹ്‌റൈനിൽ ആരംഭിച്ചു. ‘ഫ്രീ-വിസ വർക്കർമാർ’ എന്നറിയപ്പെടുന്ന വിവിധ രാജ്യങ്ങളിലെ 55,000 അനധികൃത പ്രവാസികളെ ഇത് ലക്ഷ്യമിടുന്നു. പൊതുമാപ്പിനുള്ള അപേക്ഷകൾ ഇന്ന് മുതൽ ഡിസംബർ 31 വരെ സ്വീകരിക്കുമെന്ന് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി വ്യക്തമാക്കി. ഇങ്ങനെ പൊതുമാപ്പിലൂടെ അപേക്ഷിക്കുന്നവർക്ക് ബഹ്‌റൈനിൽ താമസിക്കുന്നത് നിയമവിധേയമാക്കാനും പിഴയില്ലാതെ രാജ്യം വിടാനും കഴിയും.
റിയാദ്: സൗദിയിൽ കൊറോണ ബാധിതരുടെ എണ്ണം വർധിക്കുന്നു. കൊറോണ വൈറസ് ബാധിതരുടെ എണ്ണം 2523 കടന്നതായും,സ്ഥിരീകരിച്ച കേസുകളിൽ 47 ശതമാനം സൗദികളും 53 ശതമാനം പ്രവാസികളും ആണ് എന്നും ആരോഗ്യമന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അൽ അബ്ദുൽ അലി റിയാദിൽ പറഞ്ഞു. ഇന്ന് 4 മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ മരണസംഖ്യ 38 ആയി. 121 പുതിയ കൊറോണ കേസുകൾ ആണ് ഇന്ന് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 551 പേർ രോഗമുക്തി നേടിയെങ്കിലും 41 പേരുടെ നില ഗുരുതരമായി തുടരുന്നു.
ബെംഗളൂരു: കൊവിഡ് വ്യാപനത്തിൻ്റെ പേരിൽ മുസ്ലീങ്ങളെ കുറ്റപ്പെടുത്തരുതെന്ന് കർണാടക മുഖ്യമന്ത്രി പറഞ്ഞു. തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തു മടങ്ങിയെത്തിയവർ പൂർണമായും സഹകരിക്കുന്നുണ്ടെന്നും മുസ്ലീങ്ങൾക്കെതിരെ ആരും ഒരു വാക്കു പോലും മിണ്ടരുതെന്നും യെദ്യൂരിയപ്പ കൂട്ടിച്ചേർത്തു.വിദ്വേഷ പ്രചാരണം നടത്തുന്നവർക്കെതിരെ മുഖം നോക്കാതെ നടപടി ഉണ്ടാകുമെന്നും യെദിയൂരപ്പ മുന്നറിയിപ്പ് നൽകി.