- ഗംഭീര തിരക്കഥ‘മേൽപ്പാലം’ രചയിതാവ് ഷിവാഗോ തോമസിന്റെ പുതിയ സിനിമ ‘മണവാളൻ ജോസഫ്’ ക്രിസ്റ്റസ് സ്റ്റീഫനും ഷിവാഗോ തോമസും ചേർന്ന് സംവിധാനം ചെയ്യും.
- 52ാമത് ബഹ്റൈന്‍ വാര്‍ഷിക ഫൈന്‍ ആര്‍ട്സ് പ്രദര്‍ശനം ഞായറാഴ്ച തുടങ്ങും
- പാം പേപ്പര്‍ പ്രദര്‍ശനം തുടങ്ങി
- എ കെ സി സി സ്വാഗതസംഘം രൂപീകരിച്ചു.
- ‘സ്കൂള്‍ തുറക്കുന്നതിന് മൂന്ന് മാസം മുമ്പ് പാഠപുസ്തക വിതരണം നടത്തും’; ചരിത്രത്തില്‍ ആദ്യമെന്ന് മന്ത്രി
- ശബരിമല സ്വര്‍ണക്കൊള്ള : തന്ത്രിയുടെ ജാമ്യഹര്‍ജിയില്‍ വിധി 18 ന്; ജാമ്യാപേക്ഷയെ എതിര്‍ത്ത് എസ്ഐടി
- റവ .ഫാ . ജോളി വടക്കന്‍ സ്വീകരണം നൽകി.
- ബിഗ് ടിക്കറ്റ്: 540,000 ദിർഹം പങ്കിട്ട് നാലു പേർ; വിജയികളിൽ രണ്ട് ഇന്ത്യക്കാരും
Author: News Desk
ദില്ലി: കോൺഗ്രസ് ദേശിയ വക്താവ് രാജീവ് ത്യാഗി അന്തരിച്ചു. ഹൃദയാഘാതമാണ് മരണ കാരണം. ഗാസിയാബാദിലെ വീട്ടിൽ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.കോൺഗ്രസ് പാർട്ടിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് മരണ വാർത്ത പുറത്തുവന്നത്. https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE
സംവിധായകൻ എസ് എസ് രാജമൗലിയും കുടുംബവും കൊവിഡ് മുക്തരായി. രോഗബാധിതരായി രണ്ട് ആഴ്ചകൾക്കു ശേഷമാണ് രാജമൗലിയുടെയും കുടുംബത്തിൻ്റെയും കൊവിഡ് ടെസ്റ്റ് നെഗറ്റീവായത്. കൊവിഡ് മുക്തമായ വിവരം തൻ്റെ ട്വിറ്റർ ഹാൻഡിലിലാണ് രാജമൗലി പങ്കുവച്ചത്. ജൂലായ് 29നാണ് ഇദ്ദേഹത്തിനും കുടുംബത്തിനും കൊവിഡ് ബാധ സ്ഥിരീകരിക്കപ്പെട്ടത്. https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE
കര്‍ണാടകയില്‍ ഓടുന്ന ബസിന് തീപ്പിടിച്ച് രണ്ട് കുട്ടികളും ഒരു സ്ത്രീയുമുള്‍പ്പെടെ അഞ്ച് യാത്രികര്‍ വെന്തുമരിച്ചു.പൊള്ളലേറ്റ 27 യാത്രക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കര്‍ണാടകയിലെ ചിത്രദുര്‍ഗ ജില്ലയിലെ ഹിരിയൂര്‍ താലൂക്കിലെ കെ ആര്‍ ഹള്ളിയിലാണ് സംഭവം.വിജയപുരയില്‍ നിന്ന് ബെംഗളൂരുവിലേക്ക് യാത്ര തിരിച്ച ബസില്‍ 32 യാത്രക്കാര്‍ ഉണ്ടായിരുന്നു.എന്‍ജിന്‍ തകരാറായതാണ് ബസിന് തീപ്പിടിക്കാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. പരുക്കേറ്റവരെ ജില്ലാ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE
പാലക്കാട് : വാളയാര്‍ പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടിയെടുക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. വാളയാര്‍ കേസ് അന്വേഷണ സംഘത്തിലെ എല്ലാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി വരും. അന്വേഷണ സംഘത്തിന് അപ്പാടെ വീഴ്ച പറ്റിയെന്നാണ് മന്ത്രിസഭാ യോഗത്തിന്‍റെ വിലയിരുത്തല്‍. പ്രോസിക്യൂഷന് വീഴ്ച വന്നുവെന്ന ജുഡീഷ്യല്‍ കമ്മിഷന്‍റെ കണ്ടെത്തലും മന്ത്രിസഭ ശരിവെച്ചു.വാളയാറില്‍ രണ്ട് പെണ്‍കുട്ടികള്‍ ദുരൂഹസാഹര്യത്തില്‍ മരിച്ച സംഭവത്തില്‍ അന്വേഷണ സംഘത്തിലെ എല്ലാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി എടുക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. അന്വേഷണ ചുമതല ഉണ്ടായിരുന്ന ഉദ്യോഗസ്ഥനെതിരെ മാത്രം നടപടി വേണം എന്നാണ് ഇക്കാര്യം അന്വേഷിച്ച ജസ്റ്റിസ് പി.കെ.ഹനീഫ കമ്മിഷന്‍ ശുപാര്‍ശ ചെയ്തത്. എന്നാല്‍ പോക്സോ കേസ് അന്വേഷിച്ച പൊലീസ് സംഘത്തിനാകെ വീഴ്ച സംഭവിച്ചു എന്നാണ് മന്ത്രിസഭയുടെ വിലയിരുത്തല്‍. പ്രോസിക്യൂഷന് വീഴ്ചവന്നു എന്ന ജുഡീഷ്യല്‍ കമ്മിഷന്‍ കണ്ടെത്തല്‍ മന്ത്രിസഭാ യോഗം അംഗീകരിച്ചു. കേസ് നടത്തിപ്പ് തീര്‍ത്തും അപര്യാപ്തമാണെന്ന വിമര്‍ശനം വന്നിരുന്നു. കേസില് പ്രതിചേര്‍ക്കപ്പെട്ട അഞ്ചില്…
തിരുവനന്തപുരം: സംസ്ഥാന നിയമസഭാ സമ്മേളനം ഈ മാസം 24 ന് നടത്തണമെന്ന് ആവശ്യപ്പെട്ട് മന്ത്രിസഭ ഗവർണർക്ക് ശുപാർശ നൽകി. ധനബിൽ പാസാക്കുന്നതിനാണ് സമ്മേളനം. എംപി വീരേന്ദ്രകുമാറിന്റെ മരണത്തെ തുടർന്ന് ഒഴിവുവന്ന സീറ്റിലേക്കും ഈ ദിവസം തന്നെ തെരഞ്ഞെടുപ്പ് നടക്കും.ഒറ്റ ദിവസത്തേക്കാണ് സഭ സമ്മേളിക്കുന്നത്. രാവിലെ ഒൻപത് മുതൽ വൈകുന്നേരം നാല് വരെയാകും സമ്മേളനം. രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ അഞ്ച് മണിക്ക് നടക്കും. https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE ഇടതുപക്ഷത്ത് നിന്ന് എൽജെഡിയുടെ സ്ഥാനാർത്ഥിയായി എംവി ശ്രേയാംസ് കുമാർ രാജ്യസഭയിലേക്ക് മത്സരിക്കും. കർഷക കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ലാൽ…
കൊച്ചി : കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കേസ് അന്വേഷണത്തില്‍ മികവ് തെളിയിച്ച ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്ന ഹോം മിനിസ്റ്റേഴ്‌സ് മെഡലിന് അര്‍ഹരായി ഒമ്ബത് മലയാളി ഉദ്യോഗസ്ഥര്‍. ദേശീയ അന്വേഷണ ഏജന്‍സിയിലെ ഉദ്യോഗസ്ഥരായ എപി ഷൗക്കത്തലിയും സി രാധാകൃഷ്ണപിള്ളയും അടക്കം ഒമ്ബത് മലയാളികളാണ് അര്‍ഹരായത്. കേരളത്തിലെ സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരാണ് പി ഷൗക്കത്തലിയും സി രാധാകൃഷ്ണപിള്ളയും.കേരള പോലീസില്‍ നിന്നുള്ള ഏഴ് ഉദ്യോഗസ്ഥരും അന്വേഷണ മികവിന് പട്ടികയില്‍ ഇടം നേടി. എസ്പി സിഡി ശ്രീനിവാസന്‍, ഡിവൈഎസ്പി ഗീരീഷ് സാരഥി, ഡിവൈഎസ്പി കെഎം ദേവസ്വ, എസ്പി കൃഷ്ണകുമാര്‍, ഇന്‍സ്‌പെക്ടര്‍ പ്രേമചന്ദ്രന്‍ കെഇ, എസ്പി കെഇ ബൈജു, സബ് ഇന്‍സ്‌പെക്ടര്‍ ജോണ്‍സണ്‍ ജോര്‍ജ് എന്നിവരും ആഭ്യന്തര മന്ത്രിയുടെ പുരസ്‌കാരത്തിന് ആര്‍ഹരായി.രാജ്യത്തെ ഒട്ടാകെ 121 ഉദ്യോഗസ്ഥര്‍ക്കാണ് പുരസ്‌ക്കാരം. ഇതില്‍ 21 പേര്‍ വനിതാ ഉദ്യോഗസ്ഥരാണ്. റിപ്പോർട്ട് കൃഷ്ണ പ്രസാദ് സ്റ്റാർ വിഷൻ ന്യൂസ് https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE
മനാമ .ബഹ്റൈനിൽ നിന്നും പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് യാത്ര തിരിക്കുന്ന ജനതാ കൾച്ചറൽ സെൻ്റർ മനാമ ഏരിയ കമ്മറ്റി ആക്ടീവ് അംഗമായ വടകര സ്വദേശി ശ്രീജിത്ത് (ജിത്തു) കുന്നുമ്മലിന് യാത്ര അയപ്പു നൽകി. ജെ.സി.സി ജനറൽ സെക്രട്ടറി നജീബ് കടലായിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സന്തോഷ് മേമുണ്ട, വി.പി.ഷൈജു, ടി.പി.വിനോദൻ, പവിത്രൻ കള്ളിയിൽ, എം.ടി. പ്രജീഷ്, ശശിധരൻ, പ്രഭിലാഷ്, എന്നിവർ യത്ര മംഗളങ്ങൾ നേർന്നു സംസാരിച്ചു. മനോജ് വടകര സ്വാഗതവും, നികേഷ് വരാ പ്രത്ത് നന്ദിയും പറഞ്ഞു. https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE
കൊച്ചി : കേരള ബ്ലാസ്റ്റേഴ്സ് താരം സഹൽ അബ്ദുൽ സമദുമായി കേരള ബ്ലാസ്റ്റേഴ്സ് കരാർ പുതുക്കി. 2025 വരെയാണ് ക്ലബ് താരവുമായി കരാർ ദീർഘിപ്പിച്ചത്. രാജ്യത്തെ തന്നെ ഏറ്റവും മികച്ച മിഡ്ഫീൽഡർമാരിൽ ഒരാളായ ഈ കണ്ണൂരുകാരനെ ഇന്ത്യൻ ഓസിൽ എന്നാണ് ആരാധകർ വിശേഷിപ്പിക്കുന്നത്. ഇക്കൊല്ലം താരം എടികെയിലേക്ക് പോകുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു എങ്കിലും അതൊക്കെ തള്ളിയാണ് ഇപ്പോൾ കരാർ ദീർഘിപ്പിച്ചിരിക്കുന്നത്. 2018ലാണ് അദ്ദേഹം കേരള ബ്ലാസ്റ്റേഴ്സിൻ്റെ സീനിയർ ടീമിൽ അരങ്ങേറിയത്.സഹലിൻ്റെ ആദ്യ പ്രൊഫഷണൽ ക്ലബായിരുന്നു ബ്ലാസ്റ്റേഴ്സ്. വളരെ വേഗം മികച്ച കളിക്കാരനെന്നു പേരെടുത്ത സഹൽ ഏറെ വൈകാതെ ഇന്ത്യൻ ടീമിലും കളിച്ചു. 2018ലെ മികച്ച യുവതാരമായി എഐഎഫ്എഫ് സഹലിനെ തിരഞ്ഞെടുത്തിരുന്നുതിരഞ്ഞെടുത്തിരുന്നു.ബ്ലാസ്റ്റേഴ്സിനായി 37 മത്സരങ്ങൾ കളിച്ച സഹൽ ഒരു ഗോളും രണ്ട് അസിസ്റ്റും നേടിയിട്ടുണ്ട്. ഇന്ത്യക്കായി 9 മത്സരങ്ങളിലും താരം ബൂട്ടണിഞ്ഞു. https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE
റിയാദ് : മലപ്പുറം ഒതായി സ്വദേശി സൗദി അറേബ്യയിലെ ബുറൈദയിൽ കോവിഡ് ബാധിച്ച് മരിച്ചു. പടിഞ്ഞാറെ ചാത്തല്ലൂർ സ്വദേശി തേലേരി ബീരാൻ കുട്ടി (55)ആണ് കോവിഡ് ബാധിച്ച് മരിച്ചത്. കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്യപ്പെട്ടതിനാൽ മൂന്നാഴ്ചയിലധികമായി ബുറൈദ സെൻട്രൽ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. അവസാനസമയം കടുത്ത ആസ്ത്മ രോഗവും പ്രവേഹവും അനുഭവപ്പെട്ടതായി ബന്ധുക്കൾ പറഞ്ഞു. ചൊവ്വാഴ്ച വൈകിട്ടോടെയാണ് മരണം സംഭവിച്ചത്. ഇദ്ദേഹത്തോടൊപ്പം കോവിഡ് ബാധിച്ച ഭാര്യയുടെ ചികിത്സ തുടരുകയാണ്. https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE
ഇടുക്കി: മുഖ്യന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മണ്ണിടിച്ചില്‍ ദുരന്തമുണ്ടായ പെട്ടിമുടി നാളെ സന്ദര്‍ശിക്കും. ഹെലികോപ്റ്റര്‍ മാര്‍ഗം ഇരുവരും മൂന്നാറിലെത്തും. ദുരന്തം ഉണ്ടായി ദിവസങ്ങൾ കഴിഞ്ഞിട്ടും മുഖ്യമന്ത്രി പെട്ടിമുടിയില്‍ സന്ദര്‍ശനം നടത്താത്തതില്‍ വിമര്‍ശനവുമായി പ്രതിപക്ഷവും ബിജെപിയും രംഗത്തെത്തിയിരുന്നു.തിരുവനന്തപുരത്ത് നിന്ന് രാവിലെ ഒമ്പതു മണിയോടു കൂടിയാണ് മുഖ്യമന്ത്രിയും ഗവര്‍ണറും പെട്ടിമുടിയിലേക്ക് പുറപ്പെടുക. മൂന്നാറിലെ ആനച്ചാലില്‍ ഹെലികോപ്ടറില്‍ ഇറങ്ങി അവിടെ നിന്ന് അപകട സ്ഥലത്തേക്ക് പോകും. കാലാവസ്ഥകൂടി പരിഗണിച്ചാകും യാത്ര. പ്രതികൂല കാലവസ്ഥയാണെങ്കില്‍ യാത്ര മാറ്റിവെക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE കരിപ്പൂര്‍ വിമാന ദുരന്തം നടന്ന പിറ്റേന്ന് തന്നെ സ്ഥലം സന്ദര്‍ശിച്ച മുഖ്യമന്ത്രി എന്തുകൊണ്ട് പെട്ടിമുടിയിലെത്തിയില്ലെന്നും ധനസഹായ തുകയിലും വിവേചനമുണ്ടായെന്നും പ്രതിപക്ഷം വിമര്‍ശിച്ചിരുന്നു. എന്നാല്‍ കാലാവസ്ഥ പ്രശ്‌നങ്ങളും രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതും കാരണമാണ് അപകടം നടന്നയുടന്‍ പ്രദേശം സന്ദര്‍ശിക്കാത്തതെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.
