- ഗംഭീര തിരക്കഥ‘മേൽപ്പാലം’ രചയിതാവ് ഷിവാഗോ തോമസിന്റെ പുതിയ സിനിമ ‘മണവാളൻ ജോസഫ്’ ക്രിസ്റ്റസ് സ്റ്റീഫനും ഷിവാഗോ തോമസും ചേർന്ന് സംവിധാനം ചെയ്യും.
- 52ാമത് ബഹ്റൈന്‍ വാര്‍ഷിക ഫൈന്‍ ആര്‍ട്സ് പ്രദര്‍ശനം ഞായറാഴ്ച തുടങ്ങും
- പാം പേപ്പര്‍ പ്രദര്‍ശനം തുടങ്ങി
- എ കെ സി സി സ്വാഗതസംഘം രൂപീകരിച്ചു.
- ‘സ്കൂള്‍ തുറക്കുന്നതിന് മൂന്ന് മാസം മുമ്പ് പാഠപുസ്തക വിതരണം നടത്തും’; ചരിത്രത്തില്‍ ആദ്യമെന്ന് മന്ത്രി
- ശബരിമല സ്വര്‍ണക്കൊള്ള : തന്ത്രിയുടെ ജാമ്യഹര്‍ജിയില്‍ വിധി 18 ന്; ജാമ്യാപേക്ഷയെ എതിര്‍ത്ത് എസ്ഐടി
- റവ .ഫാ . ജോളി വടക്കന്‍ സ്വീകരണം നൽകി.
- ബിഗ് ടിക്കറ്റ്: 540,000 ദിർഹം പങ്കിട്ട് നാലു പേർ; വിജയികളിൽ രണ്ട് ഇന്ത്യക്കാരും
Author: News Desk
മനാമ :ബഹ്‌റൈൻ ഗുദൈബിയ വളണ്ടിയർ വാട്സാപ്പ് കൂട്ടായ്മ സംഘടിപ്പിച്ച വെബിനാർ ശ്രദ്ധേയമായി .മുഹറം കാമ്പയിനിന്റെ ഭാഗമായി വളണ്ടിയർ ഗ്രൂപ്പ് സംഘടിപ്പിച്ച ഇന്ത്യൻ മതേതരത്വം നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ സംഘടിപ്പിച്ച വെബിനാറിൽ കേരളത്തിലെ മത രാഷ്ട്രീയ,സാമൂഹിക സാംസ്‌കാരിക മേഖലയിലെ പ്രമുഖ വ്യക്തികള്‍ പങ്കെടുത്തു സംസാരിച്ചു . മുസ്ലിം യൂത്തു ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉത്ഘാടനം നിർവ്വഹിച്ച പരിപാടിയിൽ ആർ .എസ് .പി. സംസ്ഥാന നേതാവും എംപി യുമായ എൻ . കെ . പ്രേമചന്ദ്രൻ മുഖ്യ അതിഥി ആയിരുന്നു. എസ് വൈ എസ് സംസഥാന കാര്യദർശി അബ്ദുസമദ് പൂക്കോട്ടൂർ മുഖ്യ വിഷയാവതാരകനായും, കവിയും എഴുത്തുകാരനും , പ്രഭാഷകനുമായ ആലംകോട് ലീലാകൃഷ്‌ണൻ , ആലപ്പുഴ ഡിസിസി പ്രസിഡന്റ് അഡ്വക്കേറ്റ് എം ലിജു , , അഡ്വക്കേറ്റ് ഫൈസൽ ബാബു ,റഷീദ് ഗസ്സാലി എന്നിവർ വിഷയാസ്പദമായി സംസാരിച്ചു . എല്ലാവരെയും ഉൾകൊള്ളുന്ന ബഹുസ്വരതയുടെ ഇന്ത്യ എന്ന ഗാന്ധിജിയുടെ…
റിയാദ് : സൗദി മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയെ കൊലപ്പെടുത്തിയ കേസിൽ 8 പ്രതികൾക്ക് ജയിൽശിക്ഷ. അഞ്ചുപേർക്ക് 20 വർഷവും ഒരാൾക്ക് 10 വർഷവും രണ്ടുപേർക്ക് ഏഴ് വർഷവുമാണ് തടവ്. സൗദി പബ്ലിക് പ്രോസിക്യൂഷനാണ് കേസിൽ അന്തിമവിധി പ്രഖ്യാപിച്ചത്.2018 ഒക്ടോബർ രണ്ടിനാണ് സൗദി ഭരണകൂടത്തിന്റെ കടുത്ത വിമർശകനായ മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗി, തുർക്കിയിലെ സൗദി കോൺസുലേറ്റിൽ കൊല്ലപ്പെട്ടത്. മൃതദേഹം തുണ്ടം തുണ്ടമാക്കി നശിപ്പിച്ചു കളയുകയായിരുന്നു. കേസിൽ 11 പേർ അറസ്റ്റിലായി. മൂന്ന് പേരെ കുറ്റവിമുക്തരാക്കി. പിതാവിന്റെ ഘാതകർക്ക് മാപ്പ് നൽകുന്നതായി മകൻ സലാഹ് ഖഷോഗി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് പ്രതികളെ വധശിക്ഷയിൽ നിന്ന് ഒഴിവാക്കിയത്. തുർക്കി സ്വദേശിനിയായ കാമുകി ഹാറ്റിസ് സെൻജിസുമായുള്ള വിവാഹത്തിനുള്ള രേഖകൾ ശരിയാക്കാനായാണ് ഖഷോഗി ഇസ്തംബുളിലെ സൗദി കോൺസുലേറ്റിൽ എത്തിയത്. എന്നാൽ, ഹാറ്റിസിന് കോൺസുലേറ്റിനുള്ളിലേക്കു പ്രവേശനം നൽകിയില്ല. 11 മണിക്കൂർ കാത്തിരുന്നിട്ടും ഖഷോഗിയെ കാണാതായതിനെ തുടർന്നു ഹാറ്റിസ് പരാതി നൽകിയതോടെയാണ് കൊലപാതകം വിവരം പുറത്തറിഞ്ഞത്.
തിരുവനന്തപുരം: കോവിഡ്ബാധയെത്തുടര്‍ന്ന് അടച്ചുപൂട്ടിയ സംസ്ഥാനത്തെ ബാറുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ നീക്കം. ബാറുകള്‍ തുറക്കണമെന്ന എക്സൈസ് കമ്മീഷണറുടെ നിര്‍ദ്ദേശം വകുപ്പ് മന്ത്രി മുഖ്യമന്ത്രിക്ക് കൈമാറി. നിലവില്‍ ബാറുകളിലും ബിയര്‍ പാര്‍ലറുകളിലും പാഴ്സല്‍ വഴിയാണ് മദ്യം വില്‍ക്കുന്നത്. ബിവറേജ് വിലയില്‍ മദ്യം നല്‍കുന്നത് കൊണ്ട് കാര്യമായ ലാഭമില്ല. മാത്രമല്ല, ലൈസന്‍സ് ഫീസ് ഇനത്തില്‍ വലിയ തുക സര്‍ക്കാരിന് നല്‍കേണ്ടിയും വരുന്നു. ഈ സാഹചര്യത്തില്‍ പഞ്ചാബ്, കര്‍ണ്ണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ബാറുകള്‍ തുറന്ന പോലെ കേരളത്തിലും തുറക്കണമെന്നാണ് ബാറുടമകളുടെ ആവശ്യം. സര്‍ക്കാരിനോട് ഇക്കാര്യം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ബാറുടമകളുടെ ആവശ്യം പരിശോധിച്ച എക്സൈസ് കമ്മീഷണര്‍ ബാറുകള്‍ തുറക്കണമെന്ന നിര്‍ദ്ദേശം എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന് കൈമാറുകയും മന്ത്രി തന്‍റെ ശുപാര്‍ശ ഉള്‍പ്പെടുത്തി മുഖ്യമന്ത്രിക്ക് നല്‍കുകയും ചെയ്തിട്ടുണ്ട് സാമൂഹിക അകലം പാലിക്കണം. ഒരു സമയം കൂടുതല്‍ പേരെ ബാറുകളില്‍ അനുവദിക്കാന്‍ പാടില്ല. ഒരു ടേബിളില്‍ രണ്ട് പേര്‍ മാത്രമേ പാടുള്ളു, ജീവനക്കാരും ബാറിലെത്തുന്നവരും സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കണം…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3026 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 562 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 358 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 318 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 246 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 226 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 217 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 209 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 168 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 166 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 160 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 158 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 129 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 85 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 24 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 13 മരണങ്ങളാണ് ഇന്ന് കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ 3ന് മരണമടഞ്ഞ തിരുവനന്തപുരം ചെങ്കല്‍ സ്വദേശി…
കണ്ണൂര്‍ കണ്ണവത്ത് എസ്ഡിപിഐ പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തി. കണ്ണവം സ്വദേശി സലാഹുദ്ദീനാണ് മരിച്ചത്. കുടുംബത്തോടൊപ്പം കാറില്‍ പോവുകയായിരുന്ന സലാഹുദ്ദീനെ ബൈക്കില്‍ വന്ന സംഘമാണ് ആക്രമിച്ചത്. എബിവിപി നേതാവ് ശ്യാമപ്രസാദ് വധക്കേസില്‍ ഏഴാം പ്രതിയാണ് മരിച്ച സലാഹുദ്ദീന്‍. വൈകുന്നേരം നാലുമണിയോടെയാണ് സംഭവം. ബൈക്കില്‍ വന്ന രണ്ടംഗ സംഘം സലാഹുദ്ദീന്‍ സഞ്ചരിച്ചിരുന്ന കാറിന് പുറകില്‍ ഇടിക്കുകയായിരുന്നു. കാര്‍ നിര്‍ത്തി പുറത്തിറങ്ങിയ സലാഹുദ്ദീനെ ഇവര്‍ വെട്ടുകയായിരുന്നു. തലയ്ക്കാണ് വെട്ടേറ്റത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
പത്തനംതിട്ട: വയോധികയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. കുമ്പഴ മനയത്ത് വീട്ടില്‍ ജാനകി(92) ആണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് ഇവരുടെ സഹായിയായ മയില്‍സ്വാമിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കിടപ്പുമുറിയിലാണ് ജാനകിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൊല നടക്കുമ്പോൾ വീട്ടില്‍ കുടുംബാംഗങ്ങളാരും ഉണ്ടായിരുന്നില്ല. അയൽക്കാർ കത്തിലൂടെയാണ് കൊലപാതകത്തെ കുറിച്ച് അറിഞ്ഞത്. കൊലപാതകത്തിന് ശേഷം മയില്‍സ്വാമി മലയാളത്തില്‍ കത്ത് തയാറാക്കി വീടിന്റെ പലഭാഗത്തായി വെച്ചു. മഴപെയ്താൽ നനയാതിരിക്കാന്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞാണ് കത്തുകള്‍ വെച്ചിരുന്നത്. ഇതിൽ ഒരു കത്ത് പത്രത്തിന്റെ കൂടെ വെച്ച് അയല്‍ക്കാര്‍ക്ക് നല്‍കുകയായിരുന്നു. ഈ കത്ത് കണ്ടവരാണ് പൊലീസില്‍ വിവരമറിയിച്ചത്. കൊലപാതകം നടത്തിയെന്നും ജയിലില്‍ പോകുമെന്നും കത്തില്‍ എഴുതിയിട്ടുണ്ട്. മയില്‍സ്വാമി സംസാരശേഷി ഇല്ലാത്ത ആളാണ്. കഴിഞ്ഞ നാല് വര്‍ഷമായി ജാനകിപ്പൊപ്പം ഭൂപതി എന്നൊരു സ്ത്രീയും മയില്‍സ്വാമിയുമാണ് സഹായികളായി ഉണ്ടായിരുന്നത്. ഭൂപതി കഴിഞ്ഞ ദിവസം സ്വന്തം നാട്ടിലേക്ക് പോയി. മയില്‍സ്വാമി തനിച്ചാണ് കൊലപാതകം നടത്തിതെന്നാണ് പ്രാഥമിക സൂചന. മൂന്ന് മക്കളാണ് ജാനകിക്കുള്ളത്. ഇവര്‍ വിശാഖപട്ടണത്തും…
ദില്ലി: സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ നടി റിയ ചക്രവര്‍ത്തി അറസ്റ്റില്‍. നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
പാലക്കാട്: പാലക്കാട് പുതുശ്ശേരി വേനോലിയില്‍ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് കാട്ടാന ചരിഞ്ഞു. പാടശേഖരത്തിലിറങ്ങിയ കാട്ടാന മരം മറിച്ചിട്ടപ്പോള്‍ വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേല്‍ക്കുകയായിരുന്നു.പുതുശ്ശേരി വേനോലിയിലെ സ്വാമിനാഥന്റെ നെല്‍വയലിലാണ് കാട്ടാന ചെരിഞ്ഞത്. നെല്‍വയലിലേക്കിറങ്ങിയ വയലിനു ചുറ്റും സ്ഥാപിച്ച സുരക്ഷ വേലി മറികടക്കാനായി മരം മറിച്ചിടുകയായിരുന്നു. മരം വൈദ്യുതി ലൈനില്‍ പതിച്ച് തകര്‍ന്നു വീണാണ് ഷോക്കേറ്റത്. ചെരിഞ്ഞ കൊമ്ബന് ഏകദേശം മുപ്പത് വയസ്സുണ്ട്. വാളയാര്‍ മുതല്‍ മുണ്ടൂര്‍ വരെയുള്ള പ്രദേശങ്ങളില്‍ ജനവാസ മേഖലയിലിറങ്ങുന്ന കാട്ടാനകള്‍ നാശനഷ്ടമുണ്ടാക്കുന്നത് പതിവാണ്.
കൊച്ചി :തെലുങ്ക് നടൻ ജയ പ്രകാശ് റെഡ്ഡി അന്തരിച്ചു. 74 വയസായിരുന്നു. ആന്ധ്രാ പ്രദേശിലെ ഗുണ്ടൂർ ജില്ലയിലെ സ്വവസതിയിലായിരുന്നു അന്ത്യം. ഹൃദയാഘാതം മൂലമാണ് മരിച്ചത്. തെലുങ്ക് സിനിമകളിൽ വില്ലൻ വേഷങ്ങളിലും, കോമഡി വേഷങ്ങളിലും തിളങ്ങിയ താരമാണ് ജയ പ്രകാശ് റെഡ്ഡി. 1988 ൽ ഭ്രഹ്മ പുത്രുഡു എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമാ ലോകത്ത് എത്തിയത്. സമരസിംഹ റെഡ്ഡി, പ്രേമിൻചുകുണ്ടം റാ, നരസിംഹ നായിഡു,റെഡി തുടങ്ങി നിരവധി ചിത്രങ്ങളിൽ അദ്ദേഹം പ്രധാന വേഷത്തിലെത്തിയിരുന്നു. മഹേഷ് ബാബു ചിത്രമായ സരിലേരു നീകെവ്വാരു ആണ് അദ്ദേഹത്തിന്‍റെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രം.
ബംഗളൂരു :ബംഗളൂരു ലഹരിക്കടത്തുമായി ബന്ധപ്പെട്ട കേസിൽ മലയാള നടൻ നിയാസ് അറസ്റ്റിൽ. സിനിമാ മേഖലയിലെ പ്രമുഖരുമായി അടുത്ത ബന്ധമുള്ള നിയാസിനെ, നടി രാഗിണി ദ്വിവേദിയുടെ സുഹൃത്ത് രവിശങ്കർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സെൻട്രൽ ക്രൈം ബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തത്. കന്നഡ താരങ്ങളും വിദേശികളും ഉൾപ്പെട്ട നിശാപാർട്ടികളിൽ ലഹരി എത്തിച്ചിരുന്നത് നിയാസാണ്. അറസ്റ്റിലായ നിയാസ് മലയാള സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റുചെയ്ത സീരിയല്‍ നടി അനിഘ, എറണാകുളം സ്വദേശി മുഹമ്മദ് അനൂപ് എന്നിവരുമായി നിയാസിനുള്ള ബന്ധം അന്വേഷിക്കുകയാണ്.
