Author: News Desk

മലയാറ്റൂർ: മലയാറ്റൂർ ഇല്ലിത്തോട് ഞായറാഴ്ച പുലർച്ചെ സ്ഫോടനത്തിൽ കെട്ടിടം തകർന്ന് രണ്ട് അതിഥി തൊഴിലാളികൾ മരിക്കാനിടയായ സംഭവത്തിൽ മജിസ്റ്റീരിയൽ അന്വേഷണത്തിന് ജില്ലാ കലക്ടർ ഉത്തരവിട്ടു. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് സ്ഫോടനത്തെക്കുറിച്ച് അന്വേഷിക്കും. തഹസീൽദാരുടെ പ്രാഥമിക റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ എക്സ്പ്ളോസീവ്സ് ആക്റ്റ് വകുപ്പ് 9 പ്രകാരമാണ് അന്വേഷണം. ഫോർട്ട് കൊച്ചി സബ് കലക്ടർ ഡോ.ഹാരിസ് റഷീദ് സംഭവസ്ഥലം സന്ദർശിച്ചിരുന്നു. ഇല്ലിത്തോട് വിജയ ക്വാറിക്ക് സമീപം സ്ഥാപിച്ചിരുന്ന കെട്ടിടത്തിലാണ് സ്ഫോടനമുണ്ടായത്. അനധികൃതമായും മതിയായ സുരക്ഷ ഇല്ലാതെയും കെട്ടിടത്തിൽ സ്ഫോടകവസ്തുക്കൾ സൂക്ഷിച്ചതിൽ ക്വാറി ഉടമസ്ഥർക്ക് വീഴ്ച സംഭവിച്ചതായി പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. പുത്തേൻ ദേവസിക്കുട്ടി മകൻ ബെന്നി എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് കെട്ടിടം സ്ഥിതി ചെയ്തിരുന്നത്. മഴയെത്തുടർന്ന് താലൂക്ക് ഓഫീസിൽ നിന്നുള്ള നിർദ്ദേശപ്രകാരം ക്വാറിയുടെ പ്രവർത്തനം നിർത്തിവച്ചിരിക്കുകയായിരുന്നു. ക്വാറിക്കാവശ്യമായ സ്ഫോടകവസ്തുക്കൾ സൂക്ഷിച്ചിരുന്ന മാഗസിൻ, മൂന്ന് കിലോമീറ്റർ അകലെയുള്ള കണിമംഗലത്താണ് സ്ഥിതി ചെയ്യുന്നത്. ലൈസൻസോടെയാണ് ക്വാറി പ്രവർത്തിച്ചിരുന്നതെന്നും പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പോലീസിൽ നിന്നും റിപ്പോർട്ട്…

Read More

തിരുവനന്തപുരം: ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നതിന് പിടിയിലാകുന്നവര്‍ക്ക് പിഴ അടയ്ക്കുവാനുള്ള ഓണ്‍ലൈന്‍ സംവിധാനം ചൊവ്വാഴ്ച്ച നിലവില്‍ വരും. ഇതിന്‍റെ ഉദ്ഘാടനം രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സ് മുഖേന നിര്‍വ്വഹിക്കും. പൂര്‍ണ്ണമായും സുതാര്യത ഉറപ്പുവരുത്തുന്ന ഈ സംവിധാനത്തിന് ഇ-ചെല്ലാന്‍ എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. പരിശോധനയ്ക്കെത്തുന്ന പോലീസ് ഉദ്യോഗസ്ഥന്‍റെ കൈവശമുള്ള ചെറിയ ഉപകരണത്തില്‍ ഡ്രൈവിംഗ് ലൈസന്‍സ് നമ്പര്‍, വാഹനത്തിന്‍റെ നമ്പര്‍ എന്നിവ നല്‍കിയാല്‍ അത് സംബന്ധിക്കുന്ന എല്ലാ വിവരവും ഉടനടി ലഭ്യമാകുമെന്നതാണ് ഇതിന്‍റെ പ്രത്യേകത. നിയമലംഘനം കണ്ടെത്തുന്നപക്ഷം ഉടമയ്ക്കോ ഡ്രൈവര്‍ക്കോ ഓണ്‍ലൈനായി അപ്പോൾത്തന്നെ ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, ഇന്‍റര്‍നെറ്റ് ബാങ്കിംഗ് മുതലായ സൗകര്യങ്ങള്‍ ഉപയോഗിച്ച് പണം അടയ്ക്കാന്‍ കഴിയും. പിഴ അടയ്ക്കാന്‍ താത്പര്യമില്ലാത്തവരുടെ കേസ് വിര്‍ച്വല്‍ കോടതിയിലേയ്ക്ക് കൈമാറും. തുടര്‍നടപടി വിര്‍ച്വല്‍ കോടതി സ്വീകരിക്കും. കുറ്റകൃത്യങ്ങളുടെ ഫോട്ടോ, വീഡിയോ എന്നിവ ഈ സംവിധാനത്തില്‍ ലഭ്യമാകുന്നതിലൂടെ വാഹനപരിശോധന ഇനി മുതല്‍ ഏറെ സുഗമമാകും. തിരുവനന്തപുരം സിറ്റി, കൊല്ലം സിറ്റി, എറണാകുളം സിറ്റി,…

Read More

കൊച്ചി: അവയവം വില്‍ക്കാനുണ്ടെന്ന ബോര്‍ഡുമായി സമരം ചെയ്ത ശാന്തി എന്ന യുവതിയുടെ ദു:ഖം ആരോഗ്യമന്ത്രി കെ കെ ശൈലജ ഇവരുമായി സംസാരിച്ചു. മക്കളുടെ ചികിത്സയ്ക്ക് പണം കണ്ടെത്താനാണ് ഇവരുടെ അമ്മ അവയവം വില്‍ക്കാനുണ്ടെന്ന ബോര്‍ഡുമായി സമരം ചെയ്തത്. അതേസമയം, ഇവരുടെ വീടിന്റെ വാടക ഏറ്റെടുക്കാന്‍ ലയണ്‍സ് ക്ലബ്ബ് തയാറാണെന്ന് അറിയിച്ചു. വാടക ലയണ്‍സ് ക്ലബ്ബ് ഏറ്റെടുക്കുമെന്ന ഉറപ്പില്‍ വാടക വീട്ടിലേക്ക് മാറാന്‍ ശാന്തി സമ്മതിച്ചു. ഇതോടെ, പ്രശ്‌നത്തിന് പരിഹരമായി. കുടില്‍ കെട്ടി കൊച്ചി കണ്ടെയ്‌നര്‍ റോഡിലാണ് ശാന്തി എന്ന വീട്ടമ്മയും മൂന്ന് മക്കളും സമരം ചെയ്തത്. മൂന്ന് മക്കള്‍ക്കും വിവിധ ശസ്ത്രക്രിയയ്ക്കായി പണം കണ്ടെത്താനുള്ള നെട്ടോട്ടത്തിനിടയിലായിരുന്നു. ഇതിനിടയിലാണ് വരാപ്പുഴയിലെ വാടക വീട് വീട്ടമ്മയ്ക്ക് ഒഴിയേണ്ടി വന്നത്. ഇതോടെയാണ് മക്കളുടെ ചികിത്സയ്ക്കും കടം വീട്ടാനുമായി അവയവങ്ങള്‍ വില്‍ക്കാനുണ്ടെന്ന ബോര്‍ഡുമായി സമരം ചെയ്തത്. വലിയ സാമ്പത്തിക പ്രശ്‌നത്തില്‍ നിന്ന് കരകയറാന്‍ മറ്റ് വഴികളില്ലാതെ വന്നതോടെയായിരുന്നു ഈ സമരരീതി. ഇവരുടെ മൂത്ത മകന് തലയിലും, രണ്ടാമത്തെ…

Read More

മോഹൻലാലിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം 2 ന്റെ ചിത്രീകരണം ആരംഭിച്ചു. കൊറോണ മാനദണ്ഡങ്ങളെല്ലാം കർശനമായി പാലിച്ചു കൊണ്ടാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. സിനിമയുടെ അണിയറ പ്രവർത്തകർക്ക് കൊറോണ പരിശോധന നടത്തിയ ശേഷമാണ് ചിത്രീകരണം ആരംഭിച്ചത്. ഇൻഡോർ രംഗങ്ങളായിരിക്കും ആദ്യ പത്ത് ദിവസം ഷൂട്ട് ചെയ്യുക. രണ്ടാഴ്ച്ചയ്ക്ക് ശേഷം ഷൂട്ടിംഗ് തൊടുപുഴയിലേക്ക് ഷിഫ്റ്റ് ചെയ്യും. മോഹൻലാൽ സെപ്തംബർ 26 ന് ചിത്രീകരണത്തിനായി ജോയിൻ ചെയ്യും. ജിത്തു ജോസഫ്, നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ, എന്നിവർ ഉൾപ്പെടെയുള്ള പൂജാ ചടങ്ങിൽ പങ്കെടുത്തു. ചിത്രീകരണം പൂർത്തിയാകുന്നത് വരെ വരെ ഷൂട്ടിംഗ് സ്ഥലത്ത് നിന്നും ആർക്കും പുറത്തേക്ക് പോകാൻ അനുവാദം ഉണ്ടാകില്ല. ചിത്രത്തിലുള്ള എല്ലാ പ്രവർത്തകരും ഒരു ഹോട്ടലിൽ തന്നെയായിരിക്കും താമസിക്കുക.

Read More

തിരുവനന്തപുരം_ സംസ്ഥാനത്ത് ഇന്ന് 2910 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 36 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 133 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2653 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 313 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3022 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയതായും മന്ത്രി അറിയിച്ചു. തിരുവനന്തപുരം -533, കോഴിക്കോട് -376,മലപ്പുറം -349,കണ്ണൂര്‍ -314,എറണാകുളം -299,കൊല്ലം -195,തൃശൂര്‍ -183 പാലക്കാട് -167,കോട്ടയം -156,ആലപ്പുഴ -112,കാസര്‍ഗോഡ് -110,ഇടുക്കി -82,പത്തനംതിട്ട -16എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 8 മരണങ്ങളാണ് ഇന്ന് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഓഗസ്റ്റ് 27 ന് മരണമടഞ്ഞ മലപ്പുറം സ്വദേശി മൂസ (72), സെപ്റ്റംബര്‍ ഒന്നിന് മരണമടഞ്ഞ മലപ്പുറം കാടാമ്പുഴ സ്വദേശിനി കമലാക്ഷി (69), സെപ്റ്റംബര്‍ മൂന്നിന് മരണമടഞ്ഞ പാലക്കാട് നല്ലേപ്പിള്ളി സ്വദേശി മാരിയപ്പന്‍ (70), സെപ്റ്റംബര്‍…

Read More

കണ്ണൂർ: മട്ടന്നൂർ നടുവനാട് സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. സ്‌ഫോടനം നടക്കുമ്പോൾ വീടിന് പുറത്തു ഉണ്ടായിരുന്ന രണ്ടു പേരെയാണ് മട്ടന്നൂർ പോലീസ് അറസ്റ്റ് ചെയ്ത്. സംഭവത്തിൽ മട്ടന്നൂർ പോലീസ് അന്വേഷണം ആരംഭിച്ചു. നിടിയാഞ്ഞിരം വേളപ്പൊയിലെ വീട്ടിൽ വെച്ചാണ് സംഭവം.സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് യുവാവിന് പരിക്കേറ്റിരുന്നു. മുനാച്ച എന്ന രാജേഷിനാണ് പരിക്കേറ്റത്. ഇയാൾ സിപിഎം പ്രവർത്തകനും നിരവധി കേസുകളിൽ പ്രതിയുമാണ്. സ്‌ഫോടനത്തിൽ പരിക്കേറ്റ രാജേഷിനെ പരിയാരത്തെ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനിടെ, സ്‌ഫോടനം നടന്ന സിപിഎം പ്രവർത്തകന്റെ വീട് സന്ദർശിക്കാനെത്തിയ കണ്ണൂർ ഡിസിസി പ്രസിഡന്റ് സതീൻ പാച്ചേനിയെ സിപിഎം പ്രവർത്തകർ തടഞ്ഞു. സ്‌ഫോടനത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് സതീശൻ പാച്ചേനി ആവശ്യപ്പെട്ടു.

Read More

ആലപ്പുഴ: കൊറോണ നിരീക്ഷണത്തിലിരുന്ന ആലപ്പുഴ തോട്ടപ്പള്ളി സ്വദേശി രാജുവിന്റെ മകൻ ആകാശ് (20) ആത്മഹത്യ ചെയ്തു. ഡൽഹിയിൽ നിന്നു 13 ദിവസം മുൻപാണ് ആകാശ് നാട്ടിലെത്തിയത്. ഭക്ഷണവുമായി എത്തിയ ബന്ധുക്കളാണ് ആകാശിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.മരണകാരണം വ്യക്തമല്ല.

Read More

ഇടുക്കി: തൊടുപുഴയിൽ അവിവാഹിതയായ പെൺകുട്ടി പ്രസവിച്ച നവജാത ശിശു മരിച്ചു. യുവതിയുടെ വീട്ടിൽ കുഞ്ഞിന് ജൻമം നൽകുകയും തുടർന്ന് യുവതിയെയും കുഞ്ഞിനെയും തൊടുപുഴ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞ് മരിക്കുകയായിരുന്നു. സംഭവത്തിൽ കാളിയാർ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

Read More

മനാമ: ആറാമത്തെ ലെവാസ് വെർച്വൽ അവാർഡിനും സിമ്പോസിയത്തിനും വേണ്ടി ഊർജ്ജ കമ്പനികളെയും സ്ഥാപനങ്ങളെയും അക്കാദമിയയെയും പ്രതിനിധീകരിച്ച് ലോകമെമ്പാടുമുള്ള നൂറുകണക്കിന് പ്രതിനിധികൾ ഒത്തുകൂടുന്നു. ഒക്ടോബർ 27 മുതൽ 29 വരെയാണ് പരിപാടി നടക്കുന്നത്. എണ്ണ മന്ത്രി ശൈഖ് മുഹമ്മദ് ബിൻ ഖലീഫ അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ ആണ് പരിപാടി സംഘടിപ്പിക്കുന്നത്. “റെസിലൈൻസ് റീഇമാജിൻഡ്: മാറ്റത്തിലൂടെ ആളുകളെ നയിക്കുക” എന്ന തീമിന് അനുസൃതമായി മൂന്ന് ദിവസം പങ്കെടുക്കാൻ സാധിക്കും. ഊർജ്ജമേഖലയിലും മറ്റുമുള്ള സ്ത്രീകൾ, പുരുഷ ചാമ്പ്യൻമാർ, ഓർഗനൈസേഷനുകൾ എന്നിവ ലക്ഷ്യമിട്ടുള്ള ക്രോസ്-സെക്ടർ പ്രതിരോധം ചെയ്യുന്നതിനുള്ള ഒരു വേദിയാകും.

Read More

മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളിൽ ഒന്നായിരുന്ന പ്രേമം എന്ന ആദ്യ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ താരമാണ് സായ് പല്ലവി. അഭിമുഖങ്ങളിൽ വളരെയധികമൊന്നും പ്രത്യക്ഷപെടാറില്ലാത്ത സായിയുടെ വിവാഹത്തെ കുറിച്ചുള്ള തുറന്നുപറച്ചിലാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ആദ്യമായാണ് വിവാഹത്തെ കുറിച്ചുള്ള തന്റെ അഭിപ്രായം സായ് പല്ലവി തുറന്നു പറഞ്ഞിരിക്കുന്നത്. വിവാഹത്തോട് താത്പര്യമില്ല എന്നാണ് താരം പറയുന്നത്. വിവാഹിതയായാല്‍ മാതാപിതാക്കളെ ഉപേക്ഷിച്ച് ഭര്‍ത്താവിന്റെ വീട്ടില്‍ പോകേണ്ടി വരും. അതിനാല്‍ വിവാഹം ചെയ്യില്ല. പകരം മാതാപിതാക്കളെ പരിപാലിക്കും എന്നാണ് സായ് പല്ലവി പറഞ്ഞിരിക്കുന്നത്. വിവാഹത്തെ കുറിച്ചുള്ള സായുടെ തീരുമാനം കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. നാഗ ചൈതന്യയ്‌ക്കൊപ്പം ലവ് സ്റ്റോറി എന്ന തെലുങ്കു ചിത്രത്തിലാണ് സായ് ഇപ്പോള്‍ അഭിനയിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുകയാണ്. വിരതപര്‍വ്വം ആണ് സായുടെതായി ഒരുങ്ങുന്ന മറ്റൊരു തെലുങ്ക് ചിത്രം. കലി, ഫിദ, മാരി 2, അതിരന്‍, എന്‍ജികെ, പടി പടി ലേച്ചു മനസു എന്നിവയാണ് സായുടെ…

Read More