Author: Starvision News Desk

ന്യൂഡൽഹി: ഇന്ത്യയുടെ പ്രതിരോധ മേഖലയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.മേയ്‌ക്ക് ഇൻ ഇന്ത്യയിലൂടെയാണ് പ്രതിരോധ മേഖലയിലെ കയറ്റുമതി വർദ്ധിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിരോധ മേഖലയിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി മികച്ച പ്രവർത്തനങ്ങളാണ് നടക്കുന്നതെന്നും ഇന്ത്യയെ പ്രതിരോധ മേഖയുടെ ഉൽപ്പാദനകേന്ദ്രമാക്കി മാറ്റുകയാണ് സർക്കാറിന്റെ ശ്രമമെന്നും അദ്ദേഹം ട്വീറ്റിലൂടെ അറിയിച്ചു. ഇന്ത്യയുടെ സൈനിക കയറ്റുമതി 2017-18ൽ 4,682 കോടി രൂപയും 2018-19 കാലഘട്ടങ്ങളിൽ 10,745 കോടിരൂപയായി ഉയർന്നിരുന്നു.2022-23 സാമ്പത്തിക വർഷത്തിൽ ഇന്ത്യ15,920 കോടി രൂപയുടെ സൈനിക ഹാർഡ് വെയർകളാണ് കയറ്റുമതി ചെയ്തതെന്നും 2016-17 വർഷത്തെ അപേക്ഷിച്ച് വർദ്ധനവുണ്ടായതായും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പ്രതിരോധ മേഖലയിലെ ഈ മികച്ച നേട്ടം ഇന്ത്യയ്‌ക്ക് കൈവരിക്കാൻ സാധിച്ചത് മേയ്‌ക്ക് ഇൻ ഇന്ത്യയിലൂടയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ നിലവിൽ 85 രാജ്യങ്ങളിലേക്ക് സൈനിക ഹാർഡുവെയറുകൾ കയറ്റുമതി ചെയ്യുന്നുണ്ട്.അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്ററുകൾ, ഓഫ് ഷോർ പെട്രോൾ വെസലുകൾ സർവൈലൻസ് സംവിധാനങ്ങൾ, ലൈറ്റ് കോംബാറ്റ് എയർ ക്രാഫ്റ്റുകൾ തുടങ്ങി നിരവധി സൈനിക ഹാർഡുവെയറുകളാണ് കയറ്റുമതി…

Read More

കോട്ടയം : വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷങ്ങളിൽ നിന്നും വിട്ടു നിന്ന എൻഎസ്എസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷത്തോട് എൻഎസ്എസ് മുഖം തിരിച്ചത് ശരിയായില്ലെന്നും ശിവഗിരി മഠത്തിൽ നിന്ന് എത്തിയവർക്ക് മന്നം സമാധിയിൽ അനുമതി പോലും നിഷേധിച്ചുവെന്നും വെള്ളപ്പള്ളി കുറ്റപ്പെടുത്തി.എൻ എസ് എസ് നേതൃത്വത്തിൽ ഇരിക്കുന്നവർ മാടമ്പിത്തരം കാണിക്കുകയാണ്. ഇവർ മാറി നിന്നാൽ ഒരു ചുക്കും സംഭവിക്കില്ല. കാലചക്രത്തെ പിറകോട്ട് തിരിക്കാൻ ശ്രമിക്കുന്ന എൻ എസ് എസ് നേതൃത്വം പിന്തിരിപ്പൻമാരാണ്. സമുദായത്തിലെ സാധാരണക്കാർ നേതൃത്വത്തിന്റെ നിലപാടിനോട് യോജിക്കുന്നില്ലെന്നും വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷ പരിപാടിയിൽ പങ്കെടുത്ത് വെള്ളാപ്പള്ളി വിമർശിച്ചു. ശിവഗിരി മഠത്തിൽ നിന്ന് എത്തിയവർക്ക് മന്നം സമാധിയിൽ സന്ദർശനത്തിന് അനുമതി നിഷേധിച്ച സ്ഥിതിയുണ്ടായി. മന്നം സമാധി സന്ദർശനത്തിന് സ്വാമിമാർ അനുവാദം ചോദിക്കാതിരുന്നതാകാം കാരണം. പക്ഷേ സ്വാമിമാർ അവിടെയെത്തിയിട്ടും മന്നം സമാധിയിലെ സന്ദർശനത്തിന് അനുമതി നൽകാൻ എസ് എസ് തയ്യാറായില്ലെന്നും വെളളാപ്പള്ളി…

Read More

കൊച്ചി: ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷനും ദേശീയ പ്രസ്ഥാനങ്ങളുടെ മുന്നണി പോരാളിയുമായ അഡ്വ.ഗോവിന്ദ് ഭരതൻ്റെ നിര്യാണത്തിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അനുശോചിച്ചു. ഹൈന്ദവ സംസ്കാരത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിയായിരുന്നു അദ്ദേഹം. ഉജ്ജ്വല വാഗ്മിയും പണ്ഡിതനുമായ ഗോവിന്ദ് ഭരതൻ്റെ വിയോഗം സാംസ്കാരിക കേരളത്തിനും ഹൈന്ദവ സംഘടനകൾക്കും കനത്ത നഷ്ടമാണ്. ബിജെപിയുടെ പ്രവർത്തകർക്കും നേതാക്കൾക്കും മാർഗദർശകനായിരുന്നു അദ്ദേഹം. ഗുരുതുല്ല്യനായ അഭിഭാഷകൻ്റെ വിയോഗത്തിൽ കുടുംബത്തിൻ്റെയും സഹപ്രവർത്തകരുടേയും ദുഖത്തിൽ പങ്കു ചേരുന്നതായും കെ.സുരേന്ദ്രൻ പറഞ്ഞു.

Read More

ഹൈക്കോടതി സീനിയർ അഭിഭാഷകനും കേന്ദ്ര സർക്കാരിന്റെ സീനിയർ കൗൺസിലുമായ അഡ്വ കെ. ഗോവിന്ദ് ഭരതൻ്റെ നിര്യാണത്തിൽ കേന്ദ്രമന്ത്രി വി മുരളീധരൻ അനുശോചനം രേഖപ്പെടുത്തി. ശബരിമല ആചാര സംരക്ഷണത്തിൽ അടക്കം വിശ്വാസ സംബന്ധിയായ വിഷയങ്ങളിൽ ശക്തമായ നിലപാട് എടുത്ത വ്യക്തിയാണ് അഡ്വ.ഗോവിന്ദ് ഭരതനെന്ന് കേന്ദ്രമന്ത്രി അനുസ്മരിച്ചു. ഭാരതീയ അഭിഭാഷക പരിഷത്തിന്റെ സ്ഥാപക പ്രസിഡന്റ് കൂടിയായ ഗോവിന്ദ് ഭരതൻ്റെ വിയോഗം ഹിന്ദു സമൂഹത്തിന് വലിയ നഷ്ടമെന്നും മന്ത്രി പറഞ്ഞു. കുടുംബത്തിൻ്റെ, സുഹൃത്തുക്കളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും അനുശോചനക്കുറിപ്പിൽ പറയുന്നു.

Read More

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം വൈക്കത്തെ വേദിയില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും ചേര്‍ന്ന് നിര്‍വഹിച്ചു. വൈകിട്ട് വൈക്കം തന്തൈ പെരിയാര്‍ സ്മാരകത്തിലെത്തി സ്മൃതി മണ്ഡപങ്ങളില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് ഇരുവരും ഉദ്ഘാടന വേദിയിലേക്കെത്തിയത്. വൈക്കത്ത് നടന്നത് ഇന്ത്യക്ക് വഴികാട്ടിയ പോരാട്ടമാണെന്നും രാജ്യത്ത് പലയിടത്തും അയിത്തവിരുദ്ധ സമരത്തിന് പ്രചോദനമായത് വൈക്കം സത്യാഗ്രഹമാണെന്നും സ്റ്റാലിന്‍ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. വൈക്കത്തേത് അയിത്തത്തിനെതിരായ രാജ്യത്തെ വലിയ സമരമായിരുന്നു. വൈക്കം സത്യാഗ്രഹം തമിഴ്‌നാട്ടിലും മാറ്റമുണ്ടാക്കി. വൈക്കത്ത് എത്തണമെന്നുള്ളത് തന്റെ വലിയ ആഗ്രഹമായിരുന്നു. അതുകൊണ്ടാണ് തമിഴ്‌നാട്ടില്‍ മന്ത്രിസഭ ചേരുന്ന സമയമായിട്ടുപോലും എത്തിയെന്നും അദ്ദേഹം പറഞ്ഞു ഉടല്‍ രണ്ടാണെങ്കിലും ചിന്ത കൊണ്ട് താനും പിണറായിയും ഒന്നാണെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു. വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് വിപുലമായ ആഘോഷങ്ങള്‍ സംഘടിപ്പിച്ച സംസ്ഥാന സര്‍ക്കാരിന് തമിഴ് ജനതയുടെ പേരില്‍ സ്റ്റാലിന്‍ നന്ദി അറിയിക്കുകയും ചെയ്തു.സമാനതകളില്ലാത്ത സമരമാണ് വൈക്കം സത്യാഗ്രഹമെന്ന്…

Read More

കയർഫാക്ടറി തൊഴിലാളികളുടെ 2022 വർഷത്തെ ബോണസ് 0.03% വർധിപ്പിച്ച് 30.34% ആയി നിശ്ചയിച്ചു. ലേബർ കമ്മീഷണർ ഡോ.കെ വാസുകിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കയർ വ്യവസായ ബന്ധസമിതി യോഗത്തിലാണ് തീരുമാനം .തൊഴിലാളികളുടെ ആകെ വരുമാന ത്തിന്റെ 20% ബോണസും 10.34% ഇൻസെന്റീവുമായിരിക്കും. ബോണസ് തുക ഈ മാസം 5-നകം വിതരണം ചെയ്യുന്നതിനും തീരുമാനമായി സഹകരണ പൊതുമേഖലാ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്കും തീരുമാനം ബാധകമായിരിക്കും. യോഗത്തിൽ അഡീഷണൽ ലേബർ കമ്മീഷണർ കെ.ശ്രീലാൽ, ഡെപ്യൂട്ടി ലേബർ കമ്മീഷണർ കെ.എസ്.സിന്ധു, ആലപ്പുഴ ജില്ലാ ലേബർ ഓഫീസർ എം.എസ്.വേണുഗോപാൽ എന്നിവരും സമിതി അംഗങ്ങളും പങ്കെടുത്തു.

Read More

തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ ഇലക്ട്രോണിക്സ് അന്റ് കമ്മ്യൂണിക്കേഷൻ വിഭാഗം പ്രൊഫസർ ആയിരുന്നു ഡോ ഷൈനി.ചെമ്പഴന്തി ഉദയഗിരി ശിവഗംഗയിൽ താമസം, കാലിക്കറ്റ്‌ സർവ്വകലാശാല റിട്ടയേർഡ് പ്രൊഫസറും മനഃശാസ്ത്ര വിഭാഗം മേധാവിയുമായിരുന്ന ഡോ സി ജയന്റെ സഹധർമിണിയും പരേതനായ കെ ഗോപിനാഥന്റെയും, റിട്ടയേർഡ് ഹെഡ്മിസ്ട്രസ് കെ ലളിതയുടെയും മകളുമാണ് ഡോ ഷൈനി.

Read More

കേരള ഫിഷറീസ് സമുദ്ര പഠന സർവ്വകലാശാലയുടെ കീഴിലെ സംസ്ഥാനത്തെ രണ്ടാമത്തെ ഫിഷറീസ് കോളേജ് കണ്ണൂർ പയ്യന്നൂരിൽ തിങ്കളാഴ്ച രാവിലെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് വൈസ് ചാൻസിലർ ഇൻ ചാർജ്ജ് പ്രൊഫ.റോസലിൻ്റ് ജോർജ്ജ് കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 44 വർഷത്തിന് ശേഷമാണ് രണ്ടാമത്തെ ഫിഷറീസ് കോളേജ് സംസ്ഥാനത്ത് പ്രവർത്തനം തുടങ്ങുന്നത്. ഇതോടെ മത്സ്യകൃഷി രംഗത്ത് മലബാറിൻ്റെ പിന്നോക്കാവസ്ഥയക്ക് വലിയ അളവിൽ പരിഹാരമാകുമെന്നും വൈസ് ചാൻസിലർ പറഞ്ഞു .പയ്യന്നൂരിലെ ഫിഷറീസ് കോളേജിലെ ആദ്യ ബി എഫ്.എസ്.സി ബാച്ചിക്കേസ് 40 കുട്ടികൾ നീറ്റ് പ്രവേശന പരീക്ഷയിലൂടെ അഡ്മിഷൻ നേടിയത്.എല്ലാ കോഴ്സുകളിലും 20 ശതമാനം സീറ്റ് മത്സ്യ തൊഴിലാളികളുടെ മക്കൾക്ക് സംവരണം ചെയതിട്ടുണ്ടെന്നും സൗജന്യ വിദ്യാഭ്യാസമാണ് നൽകുന്നതെന്നും വി.സി. അറിയിച്ചു. ഉദ്ഘാടനം ചടങ്ങിൽ മന്ത്രി സജി ചെറിയാൻ അധ്യക്ഷനാകും. വാർത്താ സമ്മേളനത്തിൽ രജിസ്ട്രാർ ഡോ ദിനേശ് കൈപ്പിള്ളി, പബ്ലിക്ക് റിലേഷൻ ഡയരക്ടർ രാജു റാഫേൽ എന്നിവരും സംബന്ധിച്ചു.

Read More

കനത്ത നികുതികളും കടുത്ത സാമ്പത്തിക തകര്‍ച്ചയും ജനങ്ങള്‍ നേരിടുമ്പോള്‍ 50 കോടിയിലധികം രൂപ ഖജനാവില്‍നിന്നു മുടക്കി സര്‍ക്കാര്‍ വാര്‍ഷികം ആഘോഷിക്കുന്നത് അത്താഴപ്പട്ടിണിക്കാരുടെ നെഞ്ചില്‍ കയറിനിന്ന് ചവിട്ടുനാടകം കളിക്കുന്നതിനു തുല്യമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. പിണറായി വിജയനെ തുടര്‍ച്ചയായി 60 ദിവസം സ്തുതിക്കാനും കാരണഭൂതന്റെ ചിത്രങ്ങളില്‍ പാലഭിഷേകം നടത്താനും പൂച്ച പെറ്റുകിടക്കുന്ന ഖജനവില്‍നിന്ന് ഒരു രൂപപോലും ചെലവഴിക്കരുതെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു.സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള ജില്ലാതല മെഗാ എക്‌സിബിഷന് ജില്ലയ്ക്ക് 35 ലക്ഷം രൂപ വീതം അനുവദിച്ച് ഉത്തരവിറങ്ങി (സഉ(കൈ) നം 2/2023/ഐആന്‍ഡ്പിആര്‍ഡി). ജില്ലകള്‍ക്കു മാത്രം 4.20 കോടി രൂപയാണ് പൊടിക്കുന്നത്. പിആര്‍ഡിയുടെ നേതൃത്വത്തിലുള്ള ആഘോഷങ്ങള്‍ കൂടാതെ 44 പ്രധാന വകുപ്പുകള്‍, കോര്‍പറേഷനുകള്‍, മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവരോട് തനത് ഫണ്ട് വിനിയോഗിച്ച് ആഘോഷം ഗംഭീരമാക്കാനും നിര്‍ദേശമുണ്ട്. സംസ്ഥാന സര്‍ക്കാര്‍ കടമെടുക്കുന്ന 4,263 കോടി രൂപയില്‍നിന്നാണ് ആഘോഷത്തിനു പണം കണ്ടെത്തുന്നത്. കടത്തിനു മേല്‍ കടം കയറ്റിവച്ച് നിത്യനിദാന ചെലവുപോലും നടത്തുന്നതിനിടയിലാണ് ആഘോഷം പൊടിപൊടിക്കുന്നത്.…

Read More

തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ ആക്സസ് കണ്‍ട്രോള്‍സിസ്റ്റം ബയോമെട്രിക്ക് പ‍ഞ്ചിംഗുമായി ബന്ധിപ്പിക്കാനുള്ള ഉത്തരവ് സർക്കാർ മരവിപ്പിച്ചു. ജീവനക്കാരുടെ എതിർപ്പിനെ തുടർന്നാണ് പിൻവാങ്ങൽ. ബയോമെട്രിക് പ‍ഞ്ചിംഗ് എല്ലാ വകുപ്പുകളിലും ഇന്ന് മുതൽ നിർബന്ധമാക്കണമെന്ന ചീഫ്സെക്രട്ടറിയുടെ നിർദ്ദേശവും ഇതുവരെ പൂർണമായും നടപ്പായിട്ടില്ല.സെക്രട്ടറിയേറ്റിൽ പഞ്ച് ചെയ്ത് ഓഫീസിൽ കയറുന്ന ജീവനക്കാർ ഇരിപ്പിടം വിട്ട് കയറിയിറങ്ങി നടക്കുന്നുവെന്നായിരുന്നു സെക്രട്ടറിതല യോഗങ്ങളിലെ വിലയിരുത്തൽ. സെക്രട്ടറിയേറ്റിലെ സുരക്ഷ വർദ്ധിപ്പിക്കാനും ജീവനക്കാരുടെ കാര്യക്ഷമത വർദ്ധിപ്പിക്കാനുമായി ആക്സ്സ് കണ്‍ട്രോള്‍ സിസ്റ്റം നടപ്പാക്കാൻ തീരുമാനിച്ചു. ഓരോ ഓഫീസ് കവാടത്തിലും ഇടനാഴിയിലുമെല്ലാം കണ്‍ട്രോള്‍ സംവിധാനം കൊണ്ടുവന്നു. എല്ലാ സംഘടനകളുടെയും കടുത്ത എതിർപ്പ് മറികടന്ന് ഇന്ന് മുതൽ രണ്ട് മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കാനും അത് കഴിഞ്ഞ് ആക്സസ് കൺട്രോൾ ബയോമെട്രിക്കുമായി ബന്ധിപ്പിക്കാനും പൊതുഭരണ സെക്രട്ടറി ഈ മാസം 18ന് ഉത്തരവിറക്കി. ഒരു ഓഫീസിൽ നിന്നും മറ്റൊരു ഓഫീസിലേക്ക് പോകുന്നതിനും മെയിൻ ബ്ലോക്കിൽ നിന്നും സെക്രട്ടറിയേറ്റ് അനക്സിലേക്ക് പോകുന്നതിനും സമയവും നിശ്ചയിച്ചിരുന്നു. ജീവനക്കാരുടെ ശക്തമായ എതിർപ്പിനെ തുടർന്ന് ഒടുവിൽ പൊതുഭരണ സെക്രട്ടറി കെആർ…

Read More