- ഫോൺ ചോർത്തിയതിന് അൻവറിനെതിരെ കേസെടുത്തു
- വിപ്ലവ സൂര്യനെ തോൽപ്പിക്കാനാവില്ല; അൻവറിനെ പിന്തുണച്ച് നിലമ്പൂരിൽ ഫ്ലക്സ് ബോർഡ്, വീടിന് പോലീസ് സുരക്ഷ
- ദേശീയൈക്യം ഉയർത്തിപ്പിടിക്കുക: ബഹ്‌റൈൻ ആഭ്യന്തര മന്ത്രി
- തൃശൂര്‍ പൂരം കലക്കൽ: മുഖ്യമന്ത്രി അറിഞ്ഞില്ലെന്ന് പറഞ്ഞാല്‍ അന്തം കമ്മികള്‍ പോലും വിശ്വസിക്കില്ല: വി ഡി സതീശന്
- അൻവറിനെതിരെ പ്രകോപന മുദ്രാവാക്യം: സി.പി.എം. പ്രവർത്തകർക്കെതിരെ കേസ്
- കൂത്തുപറമ്പ് സമരത്തിലെ ജീവിച്ചിരുന്ന രക്തസാക്ഷി പുഷ്പൻ അന്തരിച്ചു
- അജിത്കുമാറിനെ മാറ്റിയേ തീരൂ; നിലപാട് കടുപ്പിച്ച് സി.പി.ഐ.
- ചൈന- ജി.സി.സി. സംയുക്ത മന്ത്രിതല യോഗത്തിൽ ബഹ്‌റൈൻ വിദേശകാര്യ മന്ത്രി പങ്കെടുത്തു
Author: Starvision News Desk
തൃശ്ശൂർ : ഗർഭിണിയായ യുവതി അടക്കം ആറ് നഴ്സുമാരെ ആശുപത്രി എംഡി മർദ്ദിച്ചതായി പരാതി. കൈപ്പറമ്പിലെ നൈൽ ആശുപത്രി ഉടമ ഡോ വിആർ അലോക് കുമാറിനെതിരായ നഴ്സുമാർ പരാതി നൽകിയത്. ആശുപത്രിയിലെ ജോലിത്തർക്കവുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടെ അലോക് കൈയ്യേറ്റം ചെയ്തുവെന്നാണ് നഴ്സുമാർ തൃശ്ശൂർ വെസ്റ്റ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം.ലനഴ്സുമാരായ ശ്രുതി, അശ്വതി, ജിജി, മഞ്ജു, ലക്ഷ്മി, സംഗീത എന്നിവരാണ് പരാതി നൽകിയത്. അക്രമണത്തിൽ പരിക്കേറ്റ ഇവർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം നഴ്സുമാർ തന്നെ അക്രമിച്ചെന്ന് ആരോപിച്ച് ഡോ അലോകും പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇയാളും സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. കഴിഞ്ഞ ദിവസം നഴ്സുമാരുടെ സംഘടനയായ യു എൻ എ അക്രമത്തിന് ഇരയായ ആറ് നഴ്സുമാരും അംഗമായിരുന്നു. പിന്നാലെ ആറു നഴ്സുമാരെ കഴിഞ്ഞ ദിവസം നൈൽ ആശുപത്രിയിൽനിന്ന് പിരിച്ചുവിടുകയായിരുന്നു. ഇതിന്റെ പേരിൽ നഴ്സുമാർ പ്രതിഷേധിച്ചതോടെ ലേബർ ഓഫീസർ വ്യാഴാഴ്ച ഉച്ചയ്ക്ക് ചർച്ചയ്ക്കു വിളിച്ചു. എന്നാൽ…
ഡൽഹി: വിവിധ വിദേശ രാജ്യങ്ങളിലെ ജയിലുകളിലായി 8,330 ഇന്ത്യക്കാർ തടവില്‍ കഴിയിരുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം. ഇവരിൽ ഭൂരിഭാഗവും യു എ ഇ, സൗദി അറേബ്യ, കുവൈറ്റ് തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലാണ്. ഈ ഇന്ത്യൻ തടവുകാരുടെ സുരക്ഷ, ക്ഷേമം എന്നിവയ്ക്ക് കേന്ദ്ര സർക്കാർ ഏറ്റവും കൂടുതൽ മുൻഗണന നൽകുന്നുണ്ടെന്നും വിദേശകാര്യ വകുപ്പ് സഹമന്ത്രി വി മുരളീധരൻ രാജ്യസഭയിൽ വ്യക്തമാക്കി.’വിദേശത്തുള്ള ഇന്ത്യൻ മിഷനുകൾ/തസ്‌തികകൾ ജാഗ്രത പാലിക്കുകയും വിദേശ രാജ്യങ്ങളിൽ ഇന്ത്യൻ പൗരൻമാരെ പ്രാദേശിക നിയമ ലംഘനം/ആരോപണങ്ങൾ ലംഘിച്ച് ജയിലിൽ അടയ്ക്കുകയും ചെയ്യുന്ന സംഭവങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്യുന്നു’ സി പി ഐ എംപി ബിനോയ് വിശ്വത്തിന്റെ ചോദ്യത്തിന് മറുപടിയായി മുരളീധരൻ പറഞ്ഞു. വിദേശ ജയിലുകളിൽ കഴിയുന്ന ഇന്ത്യൻ പൗരന്മാരെ മോചിപ്പിക്കുന്നതിനും തിരിച്ചയക്കുന്നതിനുമുള്ള വിഷയം ബന്ധപ്പെട്ട പ്രാദേശിക അധികാരികളുമായി വിദേശത്തുള്ള ഇന്ത്യൻ സ്ഥാനപതകളും എമ്പസികളും പതിവായി നിരീക്ഷിച്ച് വരുന്നുണ്ട്. കണക്കുകൾ പ്രകാരം ബഹ്‌റൈൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്നിവിടങ്ങളിലെ…
സ്വതന്ത്രവും തുറന്നതുമായ ഇന്തോ-പസഫിക് മേഖല ഉറപ്പാക്കാൻ ഇന്ത്യ ഒഴിച്ചുകൂടാനാവാത്ത പങ്കാളിയാണെന്നും, മേഖലയിൽ ന്യൂഡൽഹിയുമായുള്ള സഹകരണം കൂടുതൽ വിപുലീകരിക്കാൻ ടോക്കിയോ ആഗ്രഹിക്കുന്നുവെന്നും ജാപ്പനീസ് വിദേശകാര്യ മന്ത്രി യോഷിമാസ ഹയാഷി. ഇന്ത്യ-ജപ്പാൻ ഫോറത്തിൽ നടത്തിയ പ്രസംഗത്തിൽ, മെയ് മാസത്തിൽ നടന്ന ഹിരോഷിമ ഉച്ചകോടിയിലെ ജി7 രാജ്യങ്ങളിലെ നേതാക്കൾ നടത്തിയ പ്രസ്‌താവനയും അദ്ദേഹം പരാമർശിച്ചു, ബലപ്രയോഗത്തിലൂടെ നിലവിലെ സ്ഥിതി മാറ്റാനുള്ള ഏതൊരു ശ്രമവും വെച്ചുപൊറുപ്പിക്കാനാവില്ല എന്നായിരുന്നു ഈ പ്രസ്‌താവന. ജി 20 പ്രസിഡൻസി വിജയകരമാക്കാൻ ഇന്ത്യയുമായി കൈകോർത്ത് പ്രവർത്തിക്കാൻ ജപ്പാന് താൽപ്പര്യമുണ്ടെന്ന് ഹയാഷി വ്യക്തമാക്കി, പ്രത്യേകിച്ച് ഇന്റർ ഗവൺമെന്റൽ ഫോറത്തിന്റെ വരാനിരിക്കുന്ന ഉച്ചകോടിയിൽ ഉൾപ്പെടെ. ഗ്ലോബൽ സൗത്ത് നേരിടുന്ന വെല്ലുവിളികൾ ഫലപ്രദമായി കൈകാര്യം ചെയ്‌തില്ലെങ്കിൽ അന്താരാഷ്ട്ര നിയമം ഉയർത്തിപ്പിടിക്കാനുള്ള ആഹ്വാനം കേവലം മുദ്രാവാക്യമായി തോന്നുമെന്ന് ജാപ്പനീസ് വിദേശകാര്യ മന്ത്രി പറഞ്ഞു. ജപ്പാനെ ഇന്ത്യയുടെ സ്വാഭാവിക പങ്കാളിയെന്നാണ് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ വിശേഷിപ്പിച്ചത്. രണ്ട് ദിവസത്തെ സന്ദർശനത്തിനായി വ്യാഴാഴ്‌ചയാണ് ഹയാഷി ഡൽഹിയിലെത്തിയത്.
പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂർപാടം സ്വദേശി നൗഷാദിന്‍റെ തിരോധാന കേസിൽ വീണ്ടും വഴിത്തിരിവ്. നൗഷാദിനെ കണ്ടെത്തിയെന്ന് സൂചന. നൗഷാദിന്‍റെ ഭാര്യ അഫ്സാന പറഞ്ഞ എല്ലാ മൊഴികളും കളവാണെന്നാണ് പൊലീസിന്‍റെ നിഗമനം. 2021 നവംബറിലാണ് നൗഷാദിനെ കാണാനില്ലെന്ന് പിതാവ് പൊലീസിൽ പരാതി നൽകുന്നത്. അന്ന് അന്വേഷണം നടന്നെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല. ആറ് മാസം മുൻപ് ഭാര്യ അഫ്സാനയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. അഫ്സാനയുടെ മൊഴിയില്‍ സംശയം തോന്നിയ പൊലീസ് ഇവരെ കൂടുതല്‍ ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലില്‍, ഒന്നരവർഷം മുൻപ് പറക്കോട് പരുത്തിപ്പാറയിൽ വാടകയ്ക്ക് താമസിക്കുമ്പോൾ നൗഷാദിനെ തലക്കടിച്ച് കൊന്നു എന്ന് അഫ്സാന പൊലീസിനോട് പറഞ്ഞു. വീട്ടുവഴക്കിനെ തുടർന്നായിരുന്നു കൊലപാതകം എന്നായിരുന്നു മൊഴി. ഇതിന്‍റെ അസ്ഥാനത്തില്‍ പൊലീസ് ഇന്നലെ പരുത്തിപ്പാറയിലെ വീട് ഉൾപ്പെടുന്ന പ്രദേശത്തെ പരിശോധന നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താന്‍ കഴിഞ്ഞില്ല.പരസ്പര വിരുദ്ധമായ മൊഴി നൽകി പ്രതി പൊലീസിനെ കുഴയ്ക്കുകയാണ്. ഭർത്താവിനെ കൊലപ്പെടുത്തിയെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ ഇന്നലെ അഫ്സാനയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. തെളിവ്…
കൊല്ലം: ചിക്കൻകറിക്ക് ഉപ്പില്ല, കൊല്ലത്തെ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ തമിഴ്‌നാട് സ്വദേശികളുടെ കുത്തേറ്റു 3 പേര് ഗുരുതരാവസ്ഥയിൽ മാമ്മൂട് ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന കുറ്റിയിൽ ഹോട്ടൽ ഉടമയുടെ മക്കളായ മുഹമ്മദ് ഷാഫിൻ (31), മുഹമ്മദ് അസർ (29), തമിഴ്‌നാട് തൂത്തുക്കുടി സ്വദേശി പ്രിൻസ് (35) എന്നിവർക്കാണ് കുത്തേറ്റത്. അടിപിടിയിൽ മറ്റ് മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഹോട്ടൽ ഉടമയുടെ മക്കളെ കുത്തിയ തമിഴ്‌നാട് സ്വദേശികൾക്ക് എതിരെ വധശ്രമത്തിന് കേസെടുത്തു. ഹോട്ടൽ അധികൃതർക്ക് എതിരെയും കേസെടുത്തിട്ടുണ്ട്. തലയ്‌ക്ക് കമ്പി വടി കൊണ്ട് അടിയേറ്റ് പ്രിൻസിന്റെ മാതൃ സഹോദരൻ റോബിൻസൺ (40), സുഹൃത്ത് അംബാസമുദ്രം സ്വദേശി അരുൺ (23) ഷാഫിനിന്റെ ഡ്രൈവർ റഷീദിൻ ഇസ്ലാം എന്നിവരാണ് പരിക്കേറ്റ മറ്റു 3 പേർ. കേരളത്തിൽ നിന്ന് ചക്ക ശേഖരിച്ച് നാട്ടിലെത്തിച്ചു വിൽപന നടത്തുന്നവരാണ് തമിഴ്‌നാട് സ്വദേശികൾ. ഇന്നലെ പുലർച്ചെ ഒരു മണിയോടെ ആയിരുന്നു സംഭവം.വിളമ്പിയ ചിക്കൻ കറിക്ക് ഉപ്പ് കുറവാണെന്ന് പ്രിൻസ് റോബിൻസണിനോട് പറഞ്ഞു. ഇത്…
കൊട്ടിയൂര്‍ : അങ്കണവാടിയിലെ അടുക്കളയിൽ നിന്ന് രാജവെമ്പാലയെ കണ്ടെത്തി. കണ്ണൂർ കൊട്ടിയൂരിൽ ഒറ്റപ്ലാവ് ഈസ്റ്റിലെ അങ്കണവാടിയിലാണ് ഇന്നലെ വൈകീട്ട് രാജവെമ്പാലയെ കണ്ടത്. മഴ കാരണം കുട്ടികളെ നേരത്തെ വിട്ടതാണു ഒരർത്ഥത്തിൽ രക്ഷയായത്. ഇതിന് ശേഷം ഹെൽപ്പർ അടുക്കള വൃത്തിയാക്കുമ്പോൾ പാൽപ്പാത്രത്തിനടുത്ത് അനക്കം കണ്ട് നോക്കുമ്പോഴാണ് പാമ്പിനെ കണ്ടത്. ഉടന്‍ തന്നെ വിവരം വനംവകുപ്പിനെ അറിയിച്ചു. പിന്നാലെ വനം വകുപ്പ് എത്തി പാമ്പിനെ പിടികൂടി. കുട്ടികള്‍ ഇല്ലാതിരുന്നാല്‍ വലിയ അപകട സാഹചര്യമാണ് ഒഴിവായത്. മഴക്കാലമായതിനാൽ തന്നെ ഏവരും അതീവ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. സമാനമായ മറ്റൊരു സംഭവത്തില്‍ ദേശമംഗലത്ത് വീട്ടുമുറ്റത്ത് നിന്നും മലപാമ്പിനെ പിടികൂടി. ദേശമംഗലം തലശ്ശേരി തെക്കെ വയ്യാട്ട് കാവിൽ നൗഫലിന്റെ വീട്ട് മുറ്റത്തെ ചെടികൾക്കിടയിലാണ് 8 അടിയോളം നീളമുള്ള മലമ്പാമ്പിനെ കണ്ടത്. നാട്ടുകാർ പാമ്പിനെ പിടികൂടി ഫോറസ്റ്റ് സ്റ്റേഷനിൽ ഏൽപ്പിച്ചു. ജൂലൈ രണ്ടാ വാരത്തില്‍ കണ്ണൂര്‍ കേളകത്തും കൊട്ടിയൂരിലുമായി രണ്ട് രാജവെമ്പാലകളെ പിടികൂടിയിരുന്നു. കേളകം പൂക്കുണ്ട് കോളനിക്കടുത്ത് റോഡിൽ നിന്നാണ് ഒരു…
കോഴിക്കോട് : തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. അഴിയൂര്‍ ആവിക്കര റോഡില്‍ പുതിയപറമ്പത്ത് അനില്‍ ബാബു(44) ആണ് മരിച്ചത്. കോഴിക്കോട് കണ്ണൂക്കരയില്‍ വ്യാഴാഴ്ച്ച വൈകുന്നേരം ആയിരുന്നു അപകടം നടന്നത്. തെരുവ് നായ കുറുകെ ചാടിയപ്പോള്‍ വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായി തലകീഴായി മറിയുകയായിരുന്നു. ഓട്ടോയുടെ അടിയില്‍പ്പെട്ട് ഗുരുതരമായി പരിക്കേറ്റ അനില്‍ ബാബുവിനെ നാട്ടുകാര്‍ വടകര സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. ഇക്കഴിഞ്ഞ ജൂണ്‍ 23 ന് എറണാകുളത്തും സമാനമായ രീതിയില്‍ അപകടം നടന്നിരുന്നു. കണ്ടെയ്‌നര്‍ റോഡില്‍ തെരുവുനായ കുറുകെചാടി ബൈക്ക് യാത്രികനായ മൂലംപിള്ളി സ്വദേശി സാല്‍ട്ടണ്‍ (21) ആണ് മരിച്ചത്. രാവിലെ 8 മണിയോടെ ആയിരുന്നു അപകടം. ജോലിക്ക് പോകാന്‍ ഇറങ്ങിയ സാല്‍ട്ടന്റെ ബൈക്കിന് മുന്നിലേക്ക് നായ ചാടുകയായിരുന്നു. നായയെ തട്ടി ബൈക്ക് മറിയുകയും പിന്നാലെ വന്ന ലോറി സാള്‍ട്ടന്റെ ശരീരത്തിലൂടെ കയറിയിറങ്ങുകയുമായിരുന്നു. തല്‍ക്ഷണം തന്നെ യുവാവ് മരണപ്പെട്ടു. സംസ്ഥാനത്ത് തെരുവ്…
മണിപ്പൂര്‍ : മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ ജനക്കൂട്ടം നഗ്നരാക്കി നടത്തിച്ച സംഭവത്തിന്റെ അന്വേഷണം സിബിഐ ഏറ്റെടുക്കുമെന്ന് ആഭ്യന്തര മന്ത്രാലയം സുപ്രീം കോടതിയെ അറിയിച്ചു. മണിപ്പൂര്‍ സര്‍ക്കാരുമായി ആലോചിച്ച ശേഷമാണ് കേസ് സിബിഐക്ക് വിടാന്‍ തീരുമാനിച്ചതെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അറിയിച്ചു. നഗ്നവീഡിയോ കേസുമായി ബന്ധപ്പെട്ട് മണിപ്പൂര്‍ പോലീസ് ഇതുവരെ ഏഴ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളോട്, പ്രത്യേകിച്ച് മണിപ്പൂരിലെ പോലെ ഹീനമായ കുറ്റകൃത്യങ്ങളോട് ശക്തമായ നയമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് സത്യവാങ്മൂലത്തില്‍ പറഞ്ഞു. സംഭവത്തില്‍ നീതി നടപ്പാക്കണമെന്നും അതില്‍ കൂട്ടിച്ചേര്‍ത്തു. സത്യവാങ്മൂലം പ്രകാരം, മെയ് 26 ന് അന്വേഷണം സിബിഐക്ക് കൈമാറാന്‍ മണിപ്പൂര്‍ സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തു. ജൂലൈ 27 വ്യാഴാഴ്ച്ച ആഭ്യന്തരമന്ത്രാലയം ശുപാര്‍ശ അംഗീകരിച്ച് കേസ് പേഴ്സണല്‍ ആന്‍ഡ് ട്രെയിനിംഗ് വകുപ്പ് സെക്രട്ടറിക്ക് കൈമാറി. കേസില്‍ മണിപ്പൂരിന് പുറത്ത് വിചാരണ നടത്താന്‍ നിര്‍ദേശിക്കണമെന്നും ആഭ്യന്തരമന്ത്രാലയം സുപ്രീം കോടതിയോട് അഭ്യര്‍ത്ഥിച്ചു. കുറ്റപത്രം സമര്‍പ്പിച്ച…
മനാമ: അന്താരാഷ്ട്ര സാമ്പത്തിക വിപണിയുടെ വികസനത്തിന്റെയും സെൻട്രൽ ബാങ്ക് ഓഫ് ബഹ്‌റൈന്റെ (സിബിബി) തുടർച്ചയായ നടപടികളുടെയും വെളിച്ചത്തിൽ, ധനപരമായതും സാമ്പത്തികവുമായ സ്ഥിരത കൈവരിക്കുന്നതിന്, സിബിബി അതിന്റെ പ്രധാന പോളിസി പലിശ നിരക്ക് ഉയർത്താൻ തീരുമാനിച്ചു. അത് ഉടനടി പ്രാബല്യത്തിൽ വരും. സിബിബി-യുടെ ഒരു ആഴ്‌ചത്തെ നിക്ഷേപ സൗകര്യത്തിന്റെ പ്രധാന പോളിസി പലിശ നിരക്ക് 6.00% ൽ നിന്ന് 6.25% ആയി ഉയർത്തി. ഓവർനൈറ്റ് ഡെപ്പോസിറ്റ് നിരക്ക് 5.75% ൽ നിന്ന് 6.00% ആയി ഉയർത്താനും സിബിബി തീരുമാനിച്ചു. അതേസമയം നാലാഴ്ചത്തെ നിക്ഷേപ നിരക്ക് 6.75% ആയും വായ്പാ നിരക്ക് 7.00% ആയും നിലനിർത്തുന്നു. രാജ്യത്ത് ധനപരമായതും സാമ്പത്തികവുമായ സ്ഥിരത നിലനിർത്തുന്നതിന് ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുന്നതിനായി സിബിബി ആഗോള, പ്രാദേശിക വിപണി സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നത് തുടരുന്നു.
ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളേജിലെ എം ബി ബി എസ് സീറ്റ് വിഷയത്തില്‍ പ്രതികരിച്ച് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. സീറ്റുകള്‍ നഷ്ടമാകില്ലെന്ന് മന്ത്രി ഉറപ്പ് നല്‍കി. ഈ വര്‍ഷം 175 എം ബി ബി എസ് സീറ്റുകളിലും അഡ്മിഷന്‍ നടത്താനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. പരിശോധനകളുടെ അടിസ്ഥാനത്തില്‍ നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ ചൂണ്ടിക്കാണിക്കുന്ന കാര്യങ്ങള്‍ പരിഹരിച്ചു കൊണ്ടാണ് അതാത് സമയങ്ങളില്‍ അഡ്മിഷന്‍ നടത്തുന്നത്. അതിനാല്‍ തന്നെ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും മന്ത്രി വ്യക്തമാക്കി. ‘മെഡിക്കല്‍ കോളേജിലെ ആള്‍ ഇന്ത്യാ ക്വാട്ട സീറ്റുകള്‍ എന്‍ എം സി സീറ്റ് മെട്രിക്സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേരള ക്വാട്ടയിലും നിയമനം നടത്താനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. മാത്രമല്ല അഡ്മിഷന്‍ സുഗമമാക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. 2023 ഫെബ്രുവരി മാസത്തിലാണ് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ എന്‍.എം.സി. ഇന്‍സ്പെക്ഷന്‍ നടത്തിയത്. അന്ന് ചൂണ്ടിക്കാണിച്ച ചില തസ്തികകള്‍, പഞ്ചിംഗ് മെഷീന്‍, സിസിടിവി ക്യാമറ തുടങ്ങിയവയുടെ കുറവുകള്‍ പരിഹരിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് അപ്പോള്‍…