- ഖത്തറിലെ യുഎസ് സൈനിക താവളത്തിലേക്കുള്ള ഇറാന് ആക്രമണം: ഗള്‍ഫില്‍ വ്യോമഗതാഗതം നിലച്ചു
- ഗള്‍ഫ് മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കുക: ബഹ്റൈന്‍
- ഐസിആർഎഫ് ബഹ്റൈൻ വാർഷിക വേനൽക്കാല അവബോധ പരിപാടിയ്ക്ക് തുടക്കം കുറിച്ചു
- ‘മൈക്ക് കാണുമ്പോള്‍ എന്തും വിളിച്ചു പറയരുത്’; എംവി ഗോവിന്ദന് പിണറായി വിജയന്റെ താക്കീത്
- സംസ്ഥാനത്ത് 11 ജില്ലകളിൽ മഴ മുന്നറിയിപ്പ്
- ഇറാനെ ആക്രമിക്കുമ്പോള്‍ അമേരിക്കക്കുണ്ടായിരുന്നത് ഒരേയൊരു ലക്ഷ്യം; വിശദീകരിച്ച് യുഎസ് പ്രതിരോധ സെക്രട്ടറി
- മോഹന്‍ലാല്‍ പ്രസിഡന്റാകാനില്ല; അമ്മയില്‍ തിരഞ്ഞെടുപ്പ്
- ഷൂസ് ധരിച്ച് സ്കൂളിലെത്തിയ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ആക്രമിച്ച് കൈയൊടിച്ചു
Author: Starvision News Desk
മനാമ: 19ാമത് അന്താരാഷ്ട്ര പുസ്തകോത്സവം വീണ്ടും മാറ്റിവെച്ചതായി സംഘാടകർ അറിയിച്ചു. 2024 ഫെബ്രുവരിയിലേക്കാണ് നീട്ടിയത്. അവസാനമായി 2018ലാണ് പുസ്തകോത്സവം സംഘടിപ്പിച്ചത്. കോവിഡ് പശ്ചാത്തലത്തിൽ പിന്നീടുള്ള രണ്ടുവർഷം നടന്നില്ല. കഴിഞ്ഞ വർഷം വീണ്ടും മാറ്റുകയായിരുന്നു. 2024 ഫെബ്രുവരി എട്ടുമുതൽ 18 വരെയാണ് പുതിയ തീയതി പ്രഖ്യാപിച്ചിട്ടുള്ളത്.
മനാമ: നിരോധിത വലയുപയോഗിച്ച് ചെമ്മീൻ പിടിച്ച നാലുപേരെ കസ്റ്റഡിയിലെടുത്തതായി കോസ്റ്റ് ഗാർഡ് അധികൃതർ അറിയിച്ചു. ഇവർ പിടികൂടിയ 400 കിലോ ചെമ്മീനും കണ്ടെടുത്തു. ബഹ്റൈനിൽ നിരോധനമുള്ള കുറാഫ് എന്ന ഇനം വലയുപയോഗിച്ചാണ് സംഘം ചെമ്മീൻ പിടിച്ചത്. പ്രതികൾ ഏഷ്യൻ വംശജരാണ്. ഇവർക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി പൊലീസ് കസ്റ്റഡിയിൽ വാങ്ങി. https://youtu.be/ighoqLiJoLA?si=6rOuXkvj4dgbI5Qz&t=52
മനാമ: മുഹറഖ് മുനിസിപ്പൽ പരിധിയിൽ പൊളിഞ്ഞുവീഴാറായ 416 വീടുകൾ പരിശോധനയിൽ കണ്ടെത്തിയതായി മുഹറഖ് മുനിസിപ്പൽ കൗൺസിൽ വ്യക്തമാക്കി. ഇത്തരം വീടുകളുമായി ബന്ധപ്പെട്ട തുടർനടപടികൾ ബഹ്റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആൻറിക്വിറ്റീസ്, സർവേ ആൻഡ് ലാൻഡ് രജിസ്‌ട്രേഷൻ ബ്യൂറോ, മുഹറഖ് സെക്യൂരിറ്റി ഡയറക്ടറേറ്റ്, ആരോഗ്യ മന്ത്രാലയം, മുഹറഖ് മുനിസിപ്പൽ എക്സിക്യൂട്ടിവ് കമ്മിറ്റി, മുഹറഖ് ഗവർണറേറ്റ് എന്നിവയുമായി ചർച്ച ചെയ്തു. ഈ വീടുകളെ കുറിച്ച് പഠനം നടത്താനും സാഹചര്യമനുസരിച്ച് അവയോടുള്ള നിലപാട് രൂപപ്പെടുത്താനും ഇത് സംബന്ധമായി വിളിച്ചുചേർത്ത യോഗം തീരുമാനിച്ചു. ചിലതിൽ ആൾപ്പാർപ്പും മറ്റു ചിലത് ഉപേക്ഷിക്കപ്പെട്ട നിലയിലുമാണുള്ളത്. ഇത്തരം വീടുകളുടെ ഉടമകളെയോ അതുമല്ലെങ്കിൽ അവരുടെ അനന്തരാവകാശികളെയോ കണ്ടെത്താനുള്ള ശ്രമവും നടക്കുന്നുണ്ട്. ചില ഉടമകൾ വീട് പൊളിക്കുന്നതിന് അനുമതി നൽകിയിട്ടുണ്ട്. ആവശ്യങ്ങൾക്കായി പുനരുദ്ധരിക്കാൻ സന്നദ്ധതയുള്ളവർക്ക് വീടുകൾ വിൽപന നടത്താനും ചില ഉടമകൾ തയാറാണ്. ഓരോന്നിന്റെയും സാഹചര്യമനുസരിച്ച് നിലപാടുകൾ സ്വീകരിക്കുന്നതിന് യോഗം തീരുമാനിച്ചു. പ്രാഥമിക സ്ഥിതിവിവരക്കണക്കുകൾ പ്രകാരം 416 വീടുകളുള്ള മുഹറഖിൽ ഉപേക്ഷിക്കപ്പെട്ടതും തകർന്നതുമായ…
മനാമ: ബഹ്‌റൈൻ കോമിക് കോണിന്റെ നാലാം പതിപ്പ് ഒക്ടോബർ 6, 7 തീയതികളിൽ ബഹ്‌റൈൻ ഇന്റർനാഷണൽ സർക്യൂട്ടിൽ (ബിഐസി) നടക്കും. ബഹ്‌റൈനിലെ ഏറ്റവും വലിയ സാംസ്‌കാരിക പ്രദർശനമായ പരിപാടി, സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്‌പോർട്‌സിന്റെ (എസ്‌സിവൈഎസ്) ഫസ്റ്റ് ഡെപ്യൂട്ടി ചെയർമാനും ജനറൽ സ്‌പോർട്‌സ് അതോറിറ്റി ചെയർമാനും ബഹ്‌റൈൻ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫയുടെ രക്ഷാധികാരത്തിലാണ് നടക്കുന്നത്. https://youtu.be/ighoqLiJoLA?si=rChMIr2pOt5w4cZY&t=3 “വൈക്കിംഗ്സ്” എന്ന ചരിത്ര നാടക പരമ്പരയിലെ “ബ്ജോർൺ” എന്ന കഥാപാത്രത്തിലൂടെ അറിയപ്പെടുന്ന അലക്‌സാണ്ടർ ലുഡ്‌വിഗ് വിശിഷ്ടാതിഥിയായിരിക്കും. എഡ് വെസ്റ്റ്‌വിക്ക് (ഗോസിപ്പ് ഗേൾസ്), ലോക്ക്ലിൻ മൺറോ (റിവർഡെയ്ൽ), കൂപ്പർ ആൻഡ്രൂസ് (വാക്കിംഗ് ഡെഡ്), കരോലിന റവാസ (ഓവർവാച്ച് ആൻഡ് വാലറന്റ്), കാരെൻ ഫുകുഹാര (ദ ബോയ്‌സ്), ഡേവിഡ് ആഞ്ചലോ (റിക്ക് ആൻഡ് മോർട്ടി) എന്നിവരുൾപ്പെടെ മറ്റ് സെലിബ്രിറ്റികൾ ഈ പരിപാടിയിൽ പങ്കെടുക്കും. ഫാഷൻ ഷോ മത്സരം, കലാകാരന്മാരുടെ ഇടനാഴി, ഫാമിലി കോർണർ, വിവിധ ഗെയിമുകൾ…
മനാമ: അവധിക്ക് ശേഷം നാട്ടിൽ നിന്ന് ബഹ്റൈനിലേയ്ക്ക് വരാനിരുന്ന ബഹ്റൈൻ പ്രവാസി മലയാളി നാട്ടിൽ ട്രെയിനിൽ നിന്ന് വീണ് മരിച്ചു. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലേയ്ക്കുള്ള യാത്രമാധ്യേ അങ്കമാലിയിലേയ്ക്ക് ട്രെയിനിൽ പോവുകയായിരുന്ന മാവേലിക്കര മറ്റം തെക്ക് വിജയാരത്ത് വീട്ടിൽ രാജേഷ് ആണ് എറണാകുളം നോർത്ത് റെയിൽവെ സ്റ്റേഷനിൽ ട്രെയിനിന്റെയും പ്ലാറ്റ്ഫോമിന്റെയും ഇടയിൽ പെട്ട് മരിച്ചത്. ഇന്നലെ രാത്രി 7.30ഓടെയാണ് സംഭവം നടന്നത്. 48 വയസായിരുന്നു പരേതന്റെ പ്രായം. ട്രെയിൻ സ്റ്റേഷനിൽ നിർത്തിയപ്പോൾ ഇദ്ദേഹം പ്ലാറ്റ് ഫോമിൽ ഇറങ്ങിയിരുന്നു. ഇതിന് ശേഷം ട്രെയിൻ നീങ്ങിയതോടെ കയറാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഭാര്യ ബിന്ദു, മക്കൾ എന്നിവർ ബഹ്റൈനിലാണ്. ബഹ്റൈനിലെ അൽ ദയസി ഹോൾഡിങ്ങ് ജീവനക്കാരനാണ് പരേതൻ.
മനാമ: നോർത്തേൺ ഗവർണറേറ്റിൽ എൽ.എം.ആർ.എ സംയുക്ത പരിശോധന കാമ്പയിൻ നടത്തി. നിയമവിരുദ്ധ തൊഴിലാളികളെ കണ്ടെത്തുന്നതിന് നടത്തിയ പരിശോധനയിൽ ഏതാനും പേർ പിടിയിലായി. നാഷണാലിറ്റി പാസ്പോർട്ട് ആൻഡ് റെസിഡന്റ് അഫയേഴ്സ്, നോർത്തേൺ പൊലീസ് ഡയറക്ടറേറ്റ് എന്നിവയുമായി സഹകരിച്ചാണ് വിവിധ സ്ഥാപനങ്ങളിലും തൊഴിലാളികൾ ഒരുമിച്ചുകൂടുന്ന സ്ഥലങ്ങളിലും പരിശോധന നടത്തിയത്. തൊഴിൽ, താമസ വിസ നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് പിടികൂടിയവരെ റിമാൻഡ് ചെയ്തിരിക്കുകയാണ്.
പത്തനംതിട്ട: അടൂരിലെ പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ രണ്ട് പോലീസുകാര്‍ തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും. ക്വാര്‍ട്ടേഴ്‌സിലെ താമസക്കാരനായ പോലീസുകാരില്‍ ഒരാള്‍ വനിതാസുഹൃത്തുമായി ക്വാര്‍ട്ടേഴ്‌സില്‍ എത്തിയത് മറ്റൊരാള്‍ ചോദ്യംചെയ്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. കഴിഞ്ഞ തിരുവോണദിവസം രാവിലെയാണ് സംഭവം. പോലീസുകാരില്‍ ഒരാള്‍ വനിതാ സുഹൃത്തിനെ കൂട്ടി ക്വാര്‍ട്ടേഴ്‌സില്‍ എത്തിയത് തൊട്ടടുത്ത ക്വാര്‍ട്ടേഴ്‌സിലെ താമസക്കാരന്‍ ചോദ്യംചെയ്യുകയായിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. കയ്യാങ്കളിയിലേക്കും കാര്യങ്ങളെത്തി. ക്വാര്‍ട്ടേഴ്‌സിലെ മറ്റു താമസക്കാര്‍ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. ഇതിനിടെ വനിതാ സുഹൃത്ത് സ്ഥലംവിടുകയും ചെയ്തു. വനിതാസുഹൃത്തുമായി ക്വാര്‍ട്ടേഴ്‌സില്‍ എത്തിയ പോലീസുകാരന്റെ കുടുംബം അവധിയായതിനാല്‍ ഉത്രാടദിവസം ഉച്ചയ്ക്ക് തന്നെ സ്വന്തം വീട്ടിലേക്ക് മടങ്ങിയിരുന്നു. എന്നാല്‍ തിരുവോണ ദിവസവും ഡ്യൂട്ടിയുള്ളതിനാല്‍ പോലീസുകാരന്‍ ക്വാര്‍ട്ടേഴ്‌സില്‍ തുടരുകയായിരുന്നു. തമ്മിലടിച്ച രണ്ട് പോലീസുകാരും ഒരേ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്നവരാണെങ്കിലും ജില്ലയിലെ വ്യത്യസ്ത പോലീസ് സ്‌റ്റേഷനില്‍ ജോലി ചെയ്യുന്നവരാണ്. ക്വാര്‍ട്ടേഴ്‌സിലെ തമ്മിലടിയില്‍ ആഭ്യന്തരഅന്വേഷണം നടന്നേക്കുമെന്നാണ് വിവരം.
കോഴിക്കോട്: നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാനങ്ങൾക്ക് ഒരാഴ്‌ച കൂടി അവധി തുടരും. പ്രൊഫഷണല്‍ കോളജുകള്‍ക്ക് ഉള്‍പ്പെടെയാണ് അവധി. നാളെ അവധിയായിരിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചത്. ഈ ദിവസങ്ങളിൽ ജില്ലയിലെ എല്ലാ ട്യൂഷൻ സെന്ററുകളും കോച്ചിങ്ങ് സെന്ററുകളും പ്രവർത്തിക്കുവാൻ പാടില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓൺലൈൻ ക്ലാസ്സുകൾ ഒരുക്കാം. അതിനിടെ നിപ സമ്പര്‍ക്കപ്പട്ടികയിലുള്ളവരുടെ എണ്ണം ഇനിയും വര്‍ധിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. നിപയെ തുടര്‍ന്ന് ഓഗസ്റ്റ് 30-ന് മരിച്ച വ്യക്തിയുമായി നേരിട്ട് ബന്ധമുള്ള വ്യക്തിക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. കോര്‍പ്പറേഷന്‍ പരിധിയിലെ ചെറുവണ്ണൂരിലുള്ള വ്യക്തിയാണിത്. പുതിയ രോഗിയുടെ റൂട്ട് മാപ്പ് തയ്യാറാക്കുന്നതായും മന്ത്രി പറഞ്ഞു. നിപ അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മന്ത്രി.
വ്യത്യസ്തങ്ങളായ സംരംഭങ്ങളുടെ ഭാഗമായി ഭിന്നശേഷി കൂട്ടായ്മകള്‍ നിര്‍മിക്കുന്ന ഉത്പന്നങ്ങള്‍ സര്‍ക്കാര്‍ ബ്രാന്‍ഡോടു കൂടി വിപണിയിലെത്തിക്കാന്‍ സര്‍ക്കാര്‍ ഔട്ട്‌ലറ്റുകള്‍ പ്രയോജനപ്പെടുത്തുമെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യ നീതി വകുപ്പു മന്ത്രി ആര്‍.ബിന്ദു. ഭിന്നശേഷി വിഭാഗത്തിലെ അഭ്യസ്തവിദ്യരായ തൊഴില്‍ അന്വേഷകര്‍ക്കായി കേരള നോളജ് ഇക്കോണമി മിഷന്‍ നടപ്പാക്കുന്ന ‘സമഗ്ര’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. പുതിയ വൈജ്ഞാനിക മേഖലകളില്‍ നൈപുണി വികസനം ഉള്‍പ്പെടെ ഉറപ്പാക്കി ഭിന്നശേഷിക്കാരെ വരുമാനദായകമായ തൊഴിലുകളിലെത്തിക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം.ഇതിന്റെ ഭാഗമായി കെ ഡിസ്‌കിന്റെ നേതൃത്വത്തില്‍ ഒരു ഡിജിറ്റല്‍ വര്‍ക്ക് ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റം തയ്യാറാക്കിയിട്ടുണ്ട്. ഓരോരുത്തരുടെയും നൈപുണി അനുസരിച്ച് പ്രമുഖ സംരംഭങ്ങളില്‍ അവസരം ലഭിക്കാന്‍ ഇതുവഴി സാധിക്കുമെന്നും മന്ത്രി പറഞ്ഞു.ഭിന്നശേഷിക്കാര്‍ക്കായി നൈപുണി വികസനത്തിന് റസിഡന്‍ഷ്യല്‍ പരിശീലനം നല്‍കും.യംഗ് ഇന്നവേറ്റേഴ്‌സ് പ്രോഗ്രാം വഴി ഭിന്നശേഷിക്കാരുടെ ആശയങ്ങള്‍ പ്രയോഗവത്കരിക്കാന്‍ ധനസഹായം നല്‍കുമെന്നും മന്ത്രി പറഞ്ഞു. നോളജ് ഇക്കോണമി മിഷന്‍ സാമൂഹ്യനീതി വകുപ്പുമായി ചേര്‍ന്ന് ഭിന്നശേഷി സമൂഹത്തിന്റെ ഉന്നമനവും തൊഴില്‍ സാധ്യതകളുടെ പരിഗണനകളും വിശദമായി പരിശോധിക്കുകയും…
തിരുവനന്തപുരം: വൻകിട വ്യവസായികളിൽ നിന്നും പ്രത്യുപകാരമായി മാസപ്പടി വാങ്ങാനാണ് സർക്കാർ നികുതിവെട്ടിപ്പിന് കൂട്ടുനിൽക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. നികുതി പിരിച്ചെടുക്കുന്നതിൽ സംസ്ഥാന സർക്കാർ ഗുരുതര വീഴ്ച വരുത്തിയെന്ന സിഎജി റിപ്പോർട്ട് ബിജെപിയുടെ ആരോപണങ്ങൾ ശരിവെക്കുന്നതാണ്. വിവിധ വകുപ്പുകൾ പിരിച്ചെടുക്കാനുള്ള തുക 22,258 കോടി രൂപയായി വർധിച്ചെന്നാണ് സിഎജി റിപ്പോർട്ടിൽ പറയുന്നത്. എന്തുകൊണ്ടാണ് വ്യവസായികൾ ഭരണ-പ്രതിപക്ഷത്തെ നേതാക്കൾക്ക് മാസപ്പടി കൊടുക്കുന്നതെന്നതിന്റെ ഉദാഹരണമാണ് ഈ സിഎജി റിപ്പോർട്ട്. എന്നാൽ ഇതെല്ലാം മൂടിവെച്ച് കേന്ദ്രസർക്കാരിനെ കുറ്റം പറയുകയാണ് സംസ്ഥാന ധനമന്ത്രി ചെയ്യുന്നത്. ഭൂനികുതി, കെട്ടിട നികുതി, ഇന്ധന നികുതി തുടങ്ങി ഉപ്പുതൊട്ട് കർപ്പൂരം വരെ എല്ലാത്തിനും നികുതി വർധിപ്പിച്ച് പാവപ്പെട്ടവരെ ചൂഷണം ചെയ്യുന്നവർ നികുതിവെട്ടിപ്പുകാർക്ക് ചൂട്ടുപിടിക്കുകയാണ്. ഇത്രയും വലിയ ജനവിരുദ്ധ ഭരണം കേരളം കണ്ടിട്ടില്ല. എല്ലാ നികുതികളും വർധിപ്പിച്ചിട്ടും കേരളത്തിന്റെ നികുതി വരുമാനം താഴോട്ട് പോവുന്നത് സർക്കാരിന്റെ ഈ ഒത്തുകളി കാരണമാണ്. പിരിച്ചെടുക്കാനുള്ള തുക സംസ്ഥാനത്തിന്റെ വാർഷിക വരുമാനത്തിന്റെ കാൽഭാഗത്തോളം വരുമെന്നത് കേരളത്തിന്റെ സാമ്പത്തിക…