- കോർപ്പറേഷനുകളില്‍ സാരഥികളായി; തിരുവന്തപുരത്തും കൊല്ലത്തും പുതുചരിത്രം, സത്യപ്രതിജ്ഞ ചെയ്ത് പുതിയ മേയർമാര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ് ഉടന്‍
- യുഎസ് വിസ അഭിമുഖത്തിനിടെ രക്ഷിച്ചത് ബ്ലിങ്കിറ്റ്, ഇല്ലായിരുന്നെങ്കില്‍; അനുഭവം പറഞ്ഞ് യുവതി
- മേയറാകും മുമ്പേ വി വി രാജേഷിന് മുഖ്യമന്ത്രിയുടെ ആശംസ; ഫോണില്‍ വിളിച്ച് പിണറായി വിജയന്
- വിവാദങ്ങൾക്കിടയിൽ തൃശൂർ മേയറായി സത്യപ്രതിജ്ഞ ചെയ്ത് ഡോ. നിജി ജസ്റ്റിൻ; കിരീടമണിയിച്ച് കോൺഗ്രസ്, വോട്ട് ചെയ്ത് ലാലി ജെയിംസ്
- തലസ്ഥാന നഗരിയുടെ നാഥനായി വിവി രാജേഷ്; തിരുവനന്തപുരം തിലകമണിഞ്ഞെന്ന് കേന്ദ്രസഹമന്ത്രി സുരേഷ്ഗോപി, സത്യപ്രതിജ്ഞയിലെ ബിജെപിയുടെ ചട്ടലംഘനം ചൂണ്ടിക്കാട്ടി സിപിഎം
- അല്‍ ദൂര് സോളാര്‍ പവര്‍ പ്ലാന്റിന് ഉപപ്രധാനമന്ത്രി തറക്കല്ലിട്ടു
- ബഹ്റൈനില്‍ പുതുവത്സര അവധി പ്രഖ്യാപിച്ചു
- ബഹ്റൈന്‍ നാഷണല്‍ ഗാര്‍ഡിന്റെ ആദ്യ മിലിട്ടറി പേസ് സ്റ്റിക്കിംഗ് മത്സരം സമാപിച്ചു
Author: News Desk
കൊല്ലം : ഒടുവിൽ കെഎസ്ഇബി അനങ്ങി. തേവലക്കര ബോയ്സ് ഹൈസ്കൂളിൽ വെച്ച് ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുന്റെ മരണത്തിന് കാരണമായ വൈദ്യുതി ലൈൻ നീക്കം ചെയ്തു. കെഎസ്ഇബിയുടെ ഉദ്യോഗസ്ഥരെത്തിയാണ് സ്കൂളിന് സമീപത്ത് താഴ്ന്ന് കിടന്ന വൈദ്യുതി ലൈൻ മാറ്റിയത്. ഇന്നലെ ബാലവകാശ കമ്മീഷൻ ചെയർമാന്റെ സാന്നിധ്യത്തിൻ നടന്ന യോഗത്തിൽ വൈദ്യുതി ലൈൻ മാറ്റാൻ ധാരണയായിരുന്നു. സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് നിർമ്മിച്ച സൈക്കിൾ ഷെഡിന് മുകളിലൂടെ കടന്നുപോകുന്ന വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റാണ് 13കാരനായ മിഥുന് ജീവൻ നഷ്ടമായത്. ക്ലാസിൽ ചെരുപ്പ് എറിഞ്ഞുകളിക്കുന്നതിനിടെ കൂട്ടുകാരന്റെ ചെരുപ്പ് ഷെഡിന് മുകളിൽ വീണു. അത് എടുക്കാൻ ബെഞ്ചും ഡെസ്കും ചേർത്തിട്ട് കയറുന്നതിനിടെ മിഥുൻ തെന്നി വീഴാനായുകയും, വൈദ്യുതി ലൈനിൽ പിടിക്കുകയുമായിരുന്നു. മരണത്തിൽ പൊലീസ് അന്വേഷണവും തുടരുകയാണ്. ശാസ്താംകോട്ട ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടക്കുന്നത്.
മിഥുൻ ഇനി കണ്ണീരോര്‍മ, ചിതയ്ക്ക് തീകൊളുത്തി കുഞ്ഞനുജൻ, വിളന്തറയിലെ വീട്ടുമുറ്റത്ത് അന്ത്യവിശ്രമം, അന്ത്യാഞ്ജലി നല്‍കി നാട്
കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്കൂളിൽ ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുന്റെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി. സ്കൂളിലെ പൊതുദർശനത്തിന് ശേഷം ഉച്ചയോടെ വീട്ടിലെത്തിച്ച മൃതദേഹത്തിൽ നിരവധി പേരാണ് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്. അമ്മ സുജയും അച്ഛൻ മനുവും അന്ത്യചുംബനം നൽകി. അനിയൻ സുജിനാണ് മിഥുന്റെ അന്ത്യകർമ്മങ്ങൾ ചെയ്തതും ചിതയ്ക്ക് തീ കൊളുത്തിയതും. ശാസ്താംകോട്ട വിളന്തറയിലെ വീട്ടിൽ അതിവൈകാരിക നിമിഷങ്ങളായിരുന്നു. കരഞ്ഞ് തളര്‍ന്ന് ശബ്ദം ഇല്ലാതായ പ്രിയപ്പെട്ടവര്‍ക്കിടയിൽ നിന്നാണ് മിഥുന്‍ എന്നെന്നേയ്ക്കുമായി യാത്ര പറഞ്ഞുപോകുന്നത്.
‘കുറ്റബോധത്താൽ തലതാഴ്ത്തി നിൽക്കുകയാണ്’; മിഥുന്റെ മരണത്തിൽ ഏതു നടപടിയും ഏറ്റുവാങ്ങാൻ തയ്യാറെന്ന് സ്കൂള്‍ മാനേജര്‍
കൊല്ലം: കൊല്ലത്ത് സ്കൂൾ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ അങ്ങേയറ്റം കുറ്റബോധമുണ്ടെന്ന് സ്കൂള്‍ മാനേജര്‍. വിദ്യാഭ്യാസ വകുപ്പ് നൽകിയ നോട്ടീസിന് മറുപടി നൽകുമെന്നും ഏതു നടപടിയും നേരിടാൻ ഒരുക്കമാണെന്നും സ്കൂള്‍ മാനേജര്‍ മുരളീധരൻ പിള്ള ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ മിഥുന്‍റെ മരണത്തിൽ എല്ലാവര്‍ക്കും കുറ്റബോധമുണ്ട്. ഒന്നിനെയും ന്യായീകരിക്കാൻ ശ്രമിക്കുകയല്ല. സംഭവത്തിൽ പ്രധാനാധ്യാപികയെ ബലിയാടാക്കിയെന്ന ആക്ഷേപം ശരിയല്ല. അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. വിശദീകരണം നൽകാനായി മൂന്നു ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. അതിനുള്ളിൽ മറുപടി നൽകും. അന്വേഷണം നടക്കുന്നുണ്ട്. അതിനനുസരിച്ച് വീഴ്ചകള്‍ കണ്ടെത്തി തക്കതായ നടപടിയെടുക്കും. എന്തു നടപടിയുണ്ടായാലും അത് ഏറ്റുവാങ്ങാൻ തയ്യാറാണ്. ലൈൻ മാറ്റാത്തതിലടക്കം ആരെയും ന്യായീകരിക്കുന്നില്ലെന്നും മാനേജര്‍ പറഞ്ഞു. മിഥുന്‍റെ പൊതുദര്‍ശനത്തിനുള്ള ക്രമീകരണങ്ങളെല്ലാം ചെയ്തിട്ടുണ്ട്. 11മണിയോടെ സ്കൂളിൽ മൃതദേഹം എത്തിച്ച് 12.30വരെ പൊതുദര്‍ശനം നടക്കും. വൈകിട്ട് നാലിനായിരിക്കും സംസ്കാരം നടക്കുക. വേദനാജനകമായ സംഭവമാണ് നടന്നത്. കുറ്റബോധത്താൽ തലതാഴ്ത്തി നിൽക്കുന്ന അവസ്ഥയാണുള്ളത്. ആരും കടന്നുചെല്ലാത്ത ഭാഗത്തുകൂടെയാണ് നിര്‍ഭാഗ്യവശാൽ കുട്ടിപോയത്. ഇന്നുവരെ…
മനാമ: ബഹ്‌റൈനിലെ കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷനിൽ (കെഎസ് സി എ) രാമായണ മാസാചരണം ഭക്തിയോടെയും സാംസ്കാരിക സമ്പന്നതയോടെയും തുടക്കം കുറിച്ചു. ഒരു മാസം നീണ്ടുനിൽക്കുന്ന ആഘോഷപരിപാടികളുടെ ഭാഗമായി കെ എസ് സി എ ഹാളിൽ എല്ലാ വെള്ളിയാഴ്ചകളിലും വിശേഷാചരണങ്ങൾ സംഘടിപ്പിക്കപ്പെടുന്നു. ചടങ്ങിന്റെ ഭാഗമായി എല്ലാ വെള്ളിയാഴ്ചകളിലും രാമായണ പാരായണവും, തുടർന്ന് രാമായണത്തെ ആസ്പദമാക്കിയുള്ള പ്രബന്ധാവതരണവും നടക്കും. പ്രബന്ധാവതരണം ഉദ്ഘാടനം നടത്തിയത് ബഹ്‌റൈനിലെ പ്രമുഖ മാധ്യമപ്രവർത്തകനായ ശ്രീ പ്രദീപ് പുറവൻകര ആയിരുന്നു. ആദ്യ ദിനത്തെ പ്രബന്ധാവതരണം അദ്ദേഹം നിർവഹിച്ചു. രാമായണ പാരായണം ആചാര്യൻ ശ്രീ സതീഷ് നമ്പ്യാരുടെ നേതൃത്വത്തിൽ നിർവഹിക്കപ്പെടുന്നു. പരിപാടികളുടെ മുന്നോടിയായി പുതുതായി നിർമ്മിച്ച പ്രാർത്ഥന റൂം കെഎസ് സി എ അംഗങ്ങൾക്ക് വേണ്ടി ശ്രീ പി.ജി. സുകുമാരൻ നായർ സമർപ്പിച്ചു . ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷനായി സംസാരിച്ച പ്രസിഡന്റ് ശ്രീ രാജേഷ് നമ്പ്യാർ, നന്മ നിറഞ്ഞ വിശ്വാസങ്ങളിൽ ഊന്നി നിൽക്കുമ്പോൾ ആ ജീവിതത്തിൽ ഉണ്ടാകുന്ന ആത്മീയ മേന്മകൾക്കുറിച്ച്…
തിരുവനന്തപുരം: ഹിറ്റു ചിത്രങ്ങളില്‍ ഇടം തേടി മലയാളസിനിമയില്‍ ശ്രദ്ധേയനാവുകയാണ് പ്രവാസി മലയാളി റോയി തോമസ്. രേഖാചിത്രം, മഹാറാണി, മുംബൈ ടാക്കീസ്, ഓട്ടംതുള്ളല്‍ തുടങ്ങി ഒട്ടേറെ സിനിമകളില്‍ ശ്രദ്ധേയമായ വേഷം ചെയ്തു തിളങ്ങുകയാണ് റോയി തോമസ്. ചെറിയ വേഷങ്ങളാണെങ്കില്‍ പോലും മലയാളത്തിലെ ഒട്ടുമിക്ക ചിത്രങ്ങളിലും അഭിനയിക്കാന്‍ റോയി തോമസിന് അവസരം ലഭിച്ചിട്ടുണ്ട്. കുട്ടിക്കാലം മുതലേ നാടകത്തോടും , സിനിമയോടുമുള്ള പാഷനാണ് റോയിയെ സിനിമയിലേക്ക് എത്തിച്ചത്. ആലുവ കൊടികുത്തിമല സ്വദേശിയായ റോയി 2016 മുതല്‍ സിനിമയിലുണ്ട്. ഇതിനിടെ ജോലിയുടെ ഭാഗമായി ഓസ്ട്രേലിയയിലേക്ക് പോയി. അവിടെ അദ്ദേഹം നേഴ്സായി പ്രവര്‍ത്തിച്ചുവരുകയാണ്. ഓസ്ട്രേലിയയില്‍ സ്ഥിരതാമസമായ റോയി അവിടത്തെ പൗരത്വവും സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ സിനിമയില്‍ തിരക്കായതോടെ ഓസ്ട്രേലിയന്‍ ജീവിതത്തിന് ബ്രേക്ക് നല്‍കി അദ്ദേഹം സിനിമയില്‍ സജീവമായിരിക്കുകയാണ്. സിനിമയോടുളള പാഷനാണ് തന്നെ മറ്റെല്ലാ തിരക്കുകളും മാറ്റിവെച്ച് സിനിമയില്‍ തുടരാന്‍ പ്രേരിപ്പിക്കുന്നതെന്ന് റോയി തോമസ് പറഞ്ഞു. വര്‍ഷങ്ങളായി ചലച്ചിത്ര നാടക രംഗത്ത് പ്രവര്‍ത്തിച്ചുവരുന്നതിനാല്‍ ധാരാളം സുഹൃത്തുക്കള്‍ സിനിമയിലുണ്ട്. അതുകൊണ്ടുതന്നെ പുതിയ ചിത്രങ്ങളിലൊക്കെ…
പത്തനംതിട്ട: രണ്ട് തൊഴിലാളികളുടെ ജീവനെടുത്ത കോന്നി പാറമട അപകടമുണ്ടായി 10 ദിവസം ആകുമ്പോഴും തുടർ നടപടിയെടുക്കാതെ പൊലീസ്. മതിയായ സുരക്ഷയില്ലാതെയാണ് തൊഴിലാളികളെ ജോലി ചെയ്യിപ്പിച്ചതെന്ന് തൊഴിൽ വകുപ്പ് റിപ്പോർട്ട് നൽകിയിരുന്നു. പരിധി വിട്ടുള്ള പാറഖനനത്തിലും പഞ്ചായത്ത് ഭൂമി കയ്യേറിയതിലും തുടർനടപടി എടുക്കാതെ ഉദ്യോഗസ്ഥർ ഒത്തുകളിക്കുകയാണെന്ന് നാട്ടുകാർ ആരോപിച്ചു. ഇതരസംസ്ഥാന തൊഴിലാളികളായ മഹാദേവിന്‍റെയും അജയ് റായിയുടെയും ജീവനെടുത്ത അപകടം. മതിയായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ഇരുവരെയും ഹിറ്റാച്ചി ഉപയോഗിച്ചുള്ള ജോലി നിയോഗിച്ചതെന്ന് തൊഴിൽ വകുപ്പ് കണ്ടെത്തിയിരുന്നു. അപകടത്തിന് പിന്നാലെ കളക്ടർ വിളിച്ച അവലോകന യോഗത്തിൽ തുടനടപടിക്കായി റിപ്പോർട്ട് കോന്നി പൊലീസിന് കൈമാറുമെന്ന് അറിയിച്ചിരുന്നു. എന്നാൽ റിപ്പോർട്ട് ലഭിച്ച ശേഷവും അസ്വാഭാവിക മരണത്തിന് പൊലീസ് ആദ്യമെടുത്ത എഫ്ഐആറിൽ മാറ്റം വരുത്തിയില്ല. ചെങ്കുളത്ത് ക്വാറി ഉടമകളെ പ്രതിചേർത്തില്ല. ജിയോളജി ഉൾപ്പെടെ മറ്റ് വകുപ്പുകളുടെ റിപ്പോർട്ട് കൂടി ലഭിച്ചാലെ തുടർനടപടി സാധ്യമാകൂവെന്നാണ് പൊലീസ് നിലപാട്. പഞ്ചായത്ത് റോഡ് കയ്യേറി ഗേറ്റ് സ്ഥാപിച്ചതിൽ ഉൾപ്പെടെ നാട്ടുകാർ നിരവധി പരാതികൾ…
കൊല്ലം: കൊല്ലം തേവലക്കര സ്കൂളിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ സ്കൂൾ പ്രധാന അധ്യാപികയെ സസ്പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കി. എസ് സുജയെ ആണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. ഹൈസ്കൂൾ മാനേജരാണ് ഉത്തരവ് പുറത്തിറക്കിയത്. സ്കൂളിൽ കുട്ടികൾക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിൽ പ്രധാന അധ്യാപിക വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് സസ്പെൻഷൻ. സീനിയർ അധ്യാപികയായ ജി മോളിക്ക് ആയിരിക്കും ഇനി എച്ച്എം ചുമതല ഉണ്ടായിരിക്കുക.
കണ്ണീരുണങ്ങാതെ മിഥുന്റെ വീട്; ആശ്വാസവാക്കുകളുമായി മന്ത്രിമാർ ഉൾപ്പെടെയുള്ളവർ; 5 ലക്ഷം രൂപ സഹായധനം കൈമാറി
കൊല്ലം: കൊല്ലത്ത് മരിച്ച 13 കാരൻ മിഥുന്റെ വീട്ടിലെത്തി മന്ത്രിമാർ. കുടുംബത്തിനൊപ്പം ഉണ്ടാകുമെന്ന് വി.ശിവൻകുട്ടിയും കെ.എൻ.ബാലഗോപാലും ഉറപ്പ് നൽകി. അപകടമുണ്ടായ സ്കൂളും മന്ത്രിമാർ സന്ദർശിച്ചു. കുട്ടി വലിഞ്ഞുകയറിയതാണ് അപകടത്തിന് കാരണമെന്ന പരാമർശത്തിൽ മന്ത്രി ചിഞ്ചുറാണി ഖേദം രേഖപ്പെടുത്തി. കെഎസ്ഇബി പ്രഖ്യാപിച്ച ധനസഹായം കുടുംബത്തിന് കൈമാറി. വിലാപങ്ങൾ ഒഴിയാത്ത മിഥുന്റെ വീട്ടിലേക്ക് ആശ്വാസവാക്കുകളുമായി എത്തുന്നത് നിരവധി പേരാണ്. ഇന്നലെ കുഞ്ഞിനെ കുറ്റപ്പെടുത്തിയ മന്ത്രി ചിഞ്ചുറാണി ഇന്ന് ഖേദം പ്രകടിപിച്ചു. പറഞ്ഞത് പിഴവായി പോയെന്ന് ഏറ്റു പറഞ്ഞു. മന്ത്രിമാരായ വി.ശിവൻകുട്ടിയും കെ.എൻ. ബാലഗോപാലും അപകടമുണ്ടായ സ്കൂൾ സന്ദർശിച്ചു. മിഥുന് ഷോക്കേറ്റയിടം പരിശോധിച്ചു. പൊറുക്കനാകാത്ത അനാസ്ഥയാണ് ഉണ്ടായതെന്ന് വിദ്യാഭ്യാസ മന്ത്രി രൂക്ഷഭാഷയിൽ വിമർശിച്ചു. ഇരുമന്ത്രിമാരും മിഥുന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ടു. നിറക്കണ്ണുകളോടെ അച്ഛൻ മനു മന്ത്രിമാരോട് സങ്കടം പറഞ്ഞു. മിഥുന്റെ മുത്തശ്ശിയെയും ബന്ധുക്കളെയും മന്ത്രിമാർ ആശ്വസിപ്പിച്ചു. കുടുംബത്തിനൊപ്പം ഉണ്ടാകുമെന്ന ഉറപ്പ് നൽകിയാണ് മന്ത്രിമാർ മടങ്ങിയത്. കെഎസ്ഇബി നേരത്തെ പ്രഖ്യാപിച്ച അഞ്ച് ലക്ഷം രൂപയുടെ ധനസഹായം ചീഫ്…
തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളേജിൽ മസ്തിഷ്കമരണമടഞ്ഞ തിരുവനന്തപുരം കിഴാറൂർ പശുവെണ്ണറ, കാറാത്തലവിള ബിജിലാൽ കൃഷ്ണ (42) ഇനി ആറു പേർക്ക് പുതുജീവനേകും.ബൈക്ക് അപകടത്തെ തുടർന്ന് മസ്തിഷ്കമരണം സംഭവിച്ച ബിജിലാലിന്റെ രണ്ട് വൃക്കയും കരളും ഹൃദയവാൽവും രണ്ട് നേത്രപടലങ്ങളുമാണ് കേരളത്തിലെ വിവിധ ആശുപത്രികളിൽ കഴിയുന്ന രോഗികൾക്ക് ദാനം ചെയ്തത്. ഒരു വൃക്ക തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലേക്കും മറ്റൊരു വൃക്കയും കരളും തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്കും ഹൃദയവാൽവ് ശ്രീ.ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിലേക്കും നേത്രപടലം തിരുവനന്തപുരം റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജിയിലേക്കുമാണ് നൽകിയത്. 2025 ജൂലൈ ഏഴിന് രാവിലെ 5.50നാണ് തിരുവനന്തപുരം കവടിയാറിൽ ബിജിലാൽ കൃഷ്ണ സഞ്ചരിച്ച ബൈക്ക് വാട്ടർ ടാങ്ക് ലോറിയുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ ബിജിലാലിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജൂലൈ 17ന് മസ്തിഷ്കമരണം സ്ഥിരീകരിച്ചതിനെ തുടർന്ന് ബന്ധുക്കൾ അവയവദാനത്തിന് തയ്യാറാവുകയായിരുന്നു. അവയവദാനത്തിന് തയ്യാറായ ബിജിലാലിന്റെ കുടുംബത്തിന് ആരോഗ്യ, വനിതാശിശുവികസന വകുപ്പ് മന്ത്രി വീണാജോർജ് നന്ദി അറിയിച്ചു. കുടുംബത്തിന്റെ…
ശബ്‌ദത്തേക്കാൾ എട്ട് മടങ്ങ് വേഗത; അത്യാധുനിക ഹൈപ്പർസോണിക് ക്രൂയിസ് മിസൈല്‍ വികസിപ്പിച്ച് ഇന്ത്യ
ന്യൂഡൽഹി: ശബ്‌ദത്തേക്കാൾ എട്ട് മടങ്ങ് വേഗതയില്‍ സഞ്ചരിക്കുകയും 1,500 കിലോമീറ്റർ വരെ അകലെയുള്ള ലക്ഷ്യസ്ഥാനത്ത് കൃത്യമായി പതിക്കുകയും ചെയ്യുന്ന മിസൈൽ വികസിപ്പിച്ച് ഇന്ത്യ. എക്‌സ്റ്റന്‍റഡ് ട്രാജക്‌ടറി ലോംഗ് ഡ്യൂറേഷൻ ഹൈപ്പർസോണിക് ക്രൂയിസ് മിസൈൽ (ET-LDHCM) എന്ന ഹൈപ്പർസോണിക് മിസൈൽ ഇന്ത്യ നാളിതുവരെ വികസിപ്പിച്ച ഏറ്റവും അത്യാധുനികമായ മിസൈല്‍ സംവിധാനമാണ്. അടുത്ത തലമുറ ഹൈപ്പർസോണിക് ആയുധങ്ങൾ വികസിപ്പിക്കുന്നതിനുള്ള ക്ലാസിഫൈഡ് പ്രോഗ്രാമായ ‘പ്രോജക്ട് വിഷ്ണു’വിനു കീഴിൽ നിർമ്മിച്ച പുതിയ മിസൈൽ ഡിആര്‍ഡിഒ കഴിഞ്ഞദിവസം വിജയകരമായി പരീക്ഷിച്ചു. നിലവിലെ ബ്രഹ്മോസ്, അഗ്നി-5, ആകാശ് മിസൈലുകളെക്കാൾ കൂടുതൽ വേഗത്തിൽ സഞ്ചരിക്കാൻ ഈ മിസൈലിന് സാധിക്കും. മാക് 8 വേഗതയില്‍ 1500 കി.മീ അകലെയുള്ള ലക്ഷ്യങ്ങൾ വരെ തകർക്കാൻ ഇതിനു കഴിയുമെന്ന് പ്രതിരോധ വിദഗ്ധർ ചൂണ്ടിക്കാട്ടി. മുൻകാലങ്ങളിൽ മിസൈലുകൾ തിരിയുന്ന കംപ്രസറിന്‍റെ ബലത്തിലാണ് മുന്നോട്ട് സഞ്ചരിച്ചിരുന്നതെങ്കിൽ, പുതിയ മിസൈലിൽ എയർ ബ്രീത്തിംഗ് പ്രൊപ്പൽഷൻ ഉപയോഗിച്ച് അന്തരീക്ഷത്തിലെ ഓക്‌സിജൻ വഴി പ്രവർത്തിക്കുന്ന സ്‌ക്രാംജെറ്റ് എഞ്ചിനാണ് ഉപയോഗിച്ചിരിക്കുന്നത്. ഭാരം കുറവാണെന്നു മാത്രമല്ല,…
