ഐസ്വാൾ: ക്യാമ്പുകൾ വിഘടനവാദികൾ പിടിച്ചെടുത്തതിന് പിന്നാലെ മിസോറാമിലേക്ക് അഭയം തേടി മ്യാൻമർ സൈനികർ.150ഓളം സൈനികർ മിസോറാമിലെ ലോംഗ്ട്ലായ് ജില്ലയിലേക്ക് കടന്നതായി അസം റൈഫിൾസ് ഉദ്യോഗസ്ഥൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. മ്യാൻമറിലെ സെെനികർ ആയുധങ്ങളുമായി രക്ഷപ്പെട്ട് അസം റെെഫിൾസിനെ സമീപിച്ചു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.അരാക്കൻ വിഘടനവാദ സംഘങ്ങൾ ക്യാമ്പുകൾ പിടിച്ചെടുത്തതിന് പിന്നാലെയാണ് ഇവർ അഭയം തേടിയത്. ഇന്ത്യൻ അതിർത്തിയോട് ചേർന്നുള്ള പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ മ്യാൻമർ സെെനികരും അരാക്കൻ വിഘടനവാദികളുമായി വെടിവയ്പ്പുണ്ടായിരുന്നതായും ഉദ്യോഗസ്ഥൻ അറിയിച്ചു.രാജ്യത്തെത്തിയ സൈനികരിൽ പലർക്കും ഗുരുതരമായ പരിക്കുകളുണ്ടായിരുന്നു. നിലവിൽ അവർ അസം റൈഫിൾസിന്റെ സുരക്ഷിതത്വത്തിലാണ്.ഉടൻ തന്നെ സൈനികരെ മ്യാൻമറിലേക്കയക്കുമെന്നാണ് ലഭിക്കുന്ന വിവരം. മ്യാൻമർ സർക്കാരുമായും കേന്ദ്ര വിദേശകാര്യമന്ത്രാലയവുമായി ചർച്ചകൾ പുരോഗമിക്കുകയാണ്, അസം റെെഫിൾസ് ഉദ്യോഗസ്ഥൻ പറഞ്ഞു
Trending
- ബഹ്റൈനില്‍ കുട്ടികളുടെ ടി.വി. ചാനല്‍ തുടങ്ങുന്നതിന് പാര്‍ലമെന്റിന്റെ അംഗീകാരം
- നിയമ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ: ആണ്‍സുഹൃത്തിനായി തിരച്ചില്‍ ഊര്‍ജിതം
- 2024ലെ മികച്ച അറബ് ഒളിമ്പിക് സംഘടനയ്ക്കുള്ള അവാര്‍ഡ് ബഹ്റൈന്‍ ഒളിമ്പിക് കമ്മിറ്റിക്ക്
- ആക്രമിക്കാന്‍ വന്നാല്‍ വീട്ടില്‍ക്കയറി അടിച്ചു തലപൊട്ടിക്കും: സി.പി.എമ്മിനെതിരെ അന്‍വറിന്റെ ഭീഷണി പ്രസംഗം
- കോഴിക്കോട്ട് റോഡ് തടഞ്ഞ് സി.പി.എം. സമരം: വലിയ നേതാക്കളെ ഒഴിവാക്കി പോലീസ് കേസെടുത്തു
- അസര്ബൈജാന് പ്രസിഡന്റിന്റെ പുത്രിമാര്‍ ഹമദ് രാജാവിനെ സന്ദര്‍ശിച്ചു
- അല്‍ ഹിലാല്‍ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പും നേപ്പാള്‍ എംബസിയും ചേര്‍ന്ന് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
- മകന്റെ സുഹൃത്തായ 14കാരനൊപ്പം വീട്ടമ്മ നാടുവിട്ടു; തട്ടിക്കൊണ്ടുപോയതിന് കേസ്