ഐസ്വാൾ: ക്യാമ്പുകൾ വിഘടനവാദികൾ പിടിച്ചെടുത്തതിന് പിന്നാലെ മിസോറാമിലേക്ക് അഭയം തേടി മ്യാൻമർ സൈനികർ.150ഓളം സൈനികർ മിസോറാമിലെ ലോംഗ്ട്ലായ് ജില്ലയിലേക്ക് കടന്നതായി അസം റൈഫിൾസ് ഉദ്യോഗസ്ഥൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. മ്യാൻമറിലെ സെെനികർ ആയുധങ്ങളുമായി രക്ഷപ്പെട്ട് അസം റെെഫിൾസിനെ സമീപിച്ചു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.അരാക്കൻ വിഘടനവാദ സംഘങ്ങൾ ക്യാമ്പുകൾ പിടിച്ചെടുത്തതിന് പിന്നാലെയാണ് ഇവർ അഭയം തേടിയത്. ഇന്ത്യൻ അതിർത്തിയോട് ചേർന്നുള്ള പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ മ്യാൻമർ സെെനികരും അരാക്കൻ വിഘടനവാദികളുമായി വെടിവയ്പ്പുണ്ടായിരുന്നതായും ഉദ്യോഗസ്ഥൻ അറിയിച്ചു.രാജ്യത്തെത്തിയ സൈനികരിൽ പലർക്കും ഗുരുതരമായ പരിക്കുകളുണ്ടായിരുന്നു. നിലവിൽ അവർ അസം റൈഫിൾസിന്റെ സുരക്ഷിതത്വത്തിലാണ്.ഉടൻ തന്നെ സൈനികരെ മ്യാൻമറിലേക്കയക്കുമെന്നാണ് ലഭിക്കുന്ന വിവരം. മ്യാൻമർ സർക്കാരുമായും കേന്ദ്ര വിദേശകാര്യമന്ത്രാലയവുമായി ചർച്ചകൾ പുരോഗമിക്കുകയാണ്, അസം റെെഫിൾസ് ഉദ്യോഗസ്ഥൻ പറഞ്ഞു
Trending
- ജയറാം, കാളിദാസ് ജയറാം എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന “ആശകൾ ആയിരം” ത്തിൻറെ ട്രെയ്ലർ പുറത്ത്, റിലീസ് ഫെബ്രുവരി 6ന്
- ലക്ഷ്യം പ്ലാസ്റ്റിക് രഹിത സമുദ്രം; ‘സ്വച്ഛ് ബഹ്റൈന്‍’ പരിപാടിയുമായി തെലുങ്ക് ഇക്കോ വാരിയേഴ്സ്
- ഭിന്നശേഷിക്കാരനായ മകനെ ആശുപത്രിയില്‍ ഉപേക്ഷിച്ചുപോയ മാതാപിതാക്കള്‍ക്കെതിരായ കേസ് കോടതിക്ക് വിട്ടു
- അറേബ്യന്‍ ഗള്‍ഫ് സെക്യൂരിറ്റി 4ല്‍ ബഹ്റൈന്‍ പോലീസ് പങ്കെടുത്തു
- ബഹ്റൈനില്‍ പുതിയ ട്രാഫിക് ക്യാമറകളെക്കുറിച്ച് ബോധവല്കരണം തുടങ്ങി
- ബിന്നി സെബാസ്റ്റ്യന്‍ ‘രാശി’യിലൂടെ നായികയാവുന്നു,ചിത്രത്തിന്റെഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് .
- ‘നടിയെ ആക്രമിച്ച കേസിലെ ശിക്ഷ റദ്ദാക്കണം’; ഒന്നാം പ്രതി പൾസർ സുനി ഹൈക്കോടതിയിൽ അപ്പീൽ നൽകി
- യുവതിയെ കൊന്നതില്‍ കുറ്റബോധമുണ്ടെന്ന് വൈശാഖൻ, എല്ലാം ‘ഭാര്യയ്ക്കറിയാം’; മാളിക്കടവിലെ കൊലപാതകത്തില്‍ തെളിവെടുപ്പ്

