മനാമ: രണ്ട് പൊലീസുകാരെ ആക്രമിച്ച കേസിലെ അറബ് പൗരന് ഒരു വർഷം തടവിന് ഒന്നാം ഹൈ ക്രിമിനൽ കോടതി വിധിച്ചു. ശിക്ഷ കാലാവധിക്കുശേഷം ബഹ്റൈനിലേക്ക് തിരിച്ചുവരാനാകാത്തവിധം നാട്ടിലേക്ക് അയക്കാനും വിധിയുണ്ട്. വിസ നിയമം ലംഘിച്ചതിന് 10 ദിവസം തടവും ലഹരി ഉപയോഗിച്ചതിന് 50 ദീനാർ പിഴയും കോടതി വിധിച്ചു.
കാപിറ്റൽ പൊലീസ് ഡയറക്ടറേറ്റിൽ നിന്നുള്ള പരാതിയനുസരിച്ചാണ് പ്രതിയെ റിമാൻഡ് ചെയ്തത്. ലഹരിയിലായിരുന്ന ഇയാൾ പൊലീസുകാരെ കൈയേറ്റംചെയ്യുന്ന വിഡിയോ പ്രചരിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.