തിരുവനന്തപുരം∙ ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യ പ്രശ്നവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തര യോഗം വിളിച്ചു.
റെയിൽവേ സ്റ്റേഷനടിയിൽക്കൂടി പോകുന്ന ഭാഗത്ത് മാലിന്യം കുന്നുകൂടിക്കിടക്കുന്നത് തടയാൻ സ്വീകരിക്കേണ്ട നടപടികൾ ചർച്ചചെയ്യാനാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്. വ്യാഴാഴ്ച രാവിലെ 11:30ന് ഓൺലൈനായാണ് യോഗം ചേരുക.
വിവിധ വകുപ്പ് മന്ത്രിമാരും ബന്ധപ്പെട്ട എം.എൽ.എമാരും തിരുവനന്തപുരം മേയറും ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉന്നതോദ്യോഗസ്ഥരും തിരുവനന്തപുരം റെയിൽവേ ഡിവിഷണൽ മാനേജരും യോഗത്തിൽ പങ്കെടുക്കും. മേഖലയിൽ മാലിന്യം കുന്നുകൂടുന്നത് വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെടുത്തുകയും തമ്പാനൂരിലും പരിസരത്തും വെള്ളക്കെട്ടുണ്ടാക്കുകയും ചെയ്തിരുന്നു. മാലിന്യം പെരുകുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കുകൂടി കാരണമാകുന്നുണ്ട്. കൂടാതെ തോട്ടിലെ മാലിന്യം നീക്കംചെയ്യാനിറങ്ങിയ ശുചീകരണ തൊഴിലാളി ജോയി തോട്ടിൽ മുങ്ങിമരിച്ചത് വലിയ വിവാദം സൃഷ്ടിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തിലാണ് അടിയന്തര യോഗം വിളിച്ചത്.
Trending
- കെസിഎ ഇന്ത്യൻ ടാലന്റ് സ്കാൻ 2025 ന്റെ ഫ്ലയറിന്റെ പ്രകാശന കർമ്മം നിർവഹിച്ചു
- നിയാർക്ക് ബഹ്റൈൻ ഓണസംഗമം
- ജോസഫ് ജോയ് ബഹ്റൈന്‍ ഇന്ത്യന്‍ ക്ലബ്ബ് പ്രസിഡന്റ്
- പാര്‍സല്‍ മയക്കുമരുന്ന് കടത്തു കേസില്‍ സെപ്റ്റംബര്‍ 30ന് വിധി പറയും
- ബഹ്റൈന്‍ ശൂറ സെക്രട്ടേറിയറ്റ് പ്രതിനിധി സംഘം ജോര്‍ദാനിയന്‍ സെനറ്റും പ്രതിനിധിസഭയും സന്ദര്‍ശിച്ചു
- കുട്ടികളുടെ ഓൺലൈൻ ഗെയിമുകൾ രക്ഷിതാക്കൾ പരിശോധിക്കണമെന്ന് നിർദ്ദേശം
- തിരുവനന്തപുരത്ത് പതിനേഴുകാരന് മസ്തിഷ്ക ജ്വരം; ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ പൂൾ പൂട്ടി, സാമ്പിളുകൾ ശേഖരിച്ച് ആരോഗ്യവകുപ്പ്
- ഏഷ്യക്കാരിയെ ലൈംഗിക തൊഴിലിന് നിര്‍ബന്ധിച്ച കേസില്‍ വിധി ഒക്ടോബര്‍ 14ന്