കൊച്ചി: സംസ്ഥാന സർക്കാരുമായോ സ്വർണ്ണക്കടത്തുമായോ യാതൊരു ബന്ധവുമില്ലയെന്നും, തിരുവനന്തപുരത്തെ യു.എ.ഇ കോൺസുലേറ്റ് ഓഫീസിലെ ആവശ്യപ്രകാരമാണ് കസ്റ്റംസ് ഓഫീസുമായി ബന്ധപ്പെട്ടതെന്നും, തനിക്കെതിരെ മാധ്യമ വിചാരണയാണ് നടക്കുന്നതെന്നും സ്വപ്ന സുരേഷ് ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജിയിൽ വ്യക്തമാക്കുന്നു. യു.എ.ഇ കോൺസുലേറ്റിൽ സ്തുത്യർഹമായി സേവനമനുഷ്ഠിച്ചു വന്ന ആളാണ് താൻ. 2016 മുതൽ എക്സിക്യൂട്ടീവ് സെക്രട്ടറിയായാണ് ജോലി ചെയ്തു വന്നത്. 2019 ൽ ജോലി രാജിവെച്ചു. കോൺസുലേറ്റ് ജനറലിന്റെ ചാർജ് വഹിച്ചിരുന്ന റഷീദ് ഖമീസ് അൽ ഷിമേലിയുടെ ആവശ്യപ്രകാരം തുടർന്നും കോൺസുലേറ്റുമായി ബന്ധപ്പെട്ട ജോലികൾ ചെയ്യാറുണ്ടായിരുന്നു. അതുമായി ബന്ധപ്പെട്ടാണ് കാർഗോ താമസിച്ചതിനെപ്പറ്റി അന്വേഷിച്ചത്. പിന്നീട് കാർഗോ തുറന്നപ്പോൾ അതിൽ സ്വർണം കണ്ടെത്തുകയായിരുന്നു. ഇതിൽ താൻ യാതൊരു കുറ്റവും ചെയ്തിട്ടില്ലെന്നും പെറ്റീഷനിൽ പറയുന്നു. അസിസ്റ്റന്റ് കമ്മീഷണറുമായി ഫോണിൽ ബന്ധപ്പെട്ടത് കോൺസുലേറ്റ് ജനറലിന്റെ ചാർജ് ഉള്ള ആളിന്റെ ആവശ്യപ്രകാരമാണെന്നും ഹർജിയിൽ പറയുന്നു.
Trending
- ബഹ്റൈൻ നാഷണൽ ഡേ ആഘോഷം – കൊയിലാണ്ടിക്കൂട്ടം പങ്കാളികൾ ആയി
- സ്കാൻ ചെയ്യുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം, പൊതു ഇടങ്ങളിലെ വ്യാജ ക്യുആർ കോഡുകളെ കുറിച്ച് മുന്നറിയിപ്പ് നൽകി അബുദാബി പൊലീസ്
- ബഹ്റൈൻ ദേശീയ ദിനാഘോഷം :ചരിത്രമായി കെ.എം.സി.സി മെഗാ രക്തദാന ക്യാമ്പ്
- സൗദിയിൽ പ്രവാസികൾക്ക് ആശ്വാസം; ഫാക്ടറി തൊഴിലാളികളുടെ പ്രതിമാസ ലെവി റദ്ദാക്കി
- മാറ്റിവച്ച തെരഞ്ഞെടുപ്പ് ജനുവരി 12ന്
- സൗദിയിലെ മലയാളി സാമൂഹിക പ്രവർത്തകൻ നിര്യാതനായി
- ശബരിമലയിൽ ഇക്കൊല്ലം വമ്പൻ വരുമാന വർധന, കണക്കുകൾ പുറത്ത് വിട്ട് ദേവസ്വം പ്രസിഡന്റ്; ആകെ വരുമാനം 210 കോടി, അരവണയിൽ നിന്ന് മാത്രം 106 കോടി
- ശബരിമല സ്വർണക്കൊള്ള; മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ശ്രീകുമാര്‍ റിമാന്‍ഡിൽ, പ്രവാസി വ്യവസായിയുടെ മൊഴിയെടുത്ത് എസ്ഐടി

