കൊച്ചി: സംസ്ഥാന സർക്കാരുമായോ സ്വർണ്ണക്കടത്തുമായോ യാതൊരു ബന്ധവുമില്ലയെന്നും, തിരുവനന്തപുരത്തെ യു.എ.ഇ കോൺസുലേറ്റ് ഓഫീസിലെ ആവശ്യപ്രകാരമാണ് കസ്റ്റംസ് ഓഫീസുമായി ബന്ധപ്പെട്ടതെന്നും, തനിക്കെതിരെ മാധ്യമ വിചാരണയാണ് നടക്കുന്നതെന്നും സ്വപ്ന സുരേഷ് ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജിയിൽ വ്യക്തമാക്കുന്നു. യു.എ.ഇ കോൺസുലേറ്റിൽ സ്തുത്യർഹമായി സേവനമനുഷ്ഠിച്ചു വന്ന ആളാണ് താൻ. 2016 മുതൽ എക്സിക്യൂട്ടീവ് സെക്രട്ടറിയായാണ് ജോലി ചെയ്തു വന്നത്. 2019 ൽ ജോലി രാജിവെച്ചു. കോൺസുലേറ്റ് ജനറലിന്റെ ചാർജ് വഹിച്ചിരുന്ന റഷീദ് ഖമീസ് അൽ ഷിമേലിയുടെ ആവശ്യപ്രകാരം തുടർന്നും കോൺസുലേറ്റുമായി ബന്ധപ്പെട്ട ജോലികൾ ചെയ്യാറുണ്ടായിരുന്നു. അതുമായി ബന്ധപ്പെട്ടാണ് കാർഗോ താമസിച്ചതിനെപ്പറ്റി അന്വേഷിച്ചത്. പിന്നീട് കാർഗോ തുറന്നപ്പോൾ അതിൽ സ്വർണം കണ്ടെത്തുകയായിരുന്നു. ഇതിൽ താൻ യാതൊരു കുറ്റവും ചെയ്തിട്ടില്ലെന്നും പെറ്റീഷനിൽ പറയുന്നു. അസിസ്റ്റന്റ് കമ്മീഷണറുമായി ഫോണിൽ ബന്ധപ്പെട്ടത് കോൺസുലേറ്റ് ജനറലിന്റെ ചാർജ് ഉള്ള ആളിന്റെ ആവശ്യപ്രകാരമാണെന്നും ഹർജിയിൽ പറയുന്നു.
Trending
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- ബഹ്റൈന്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും അമേരിക്കന്‍ എംബസിയും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു
- സാംസണൈറ്റ് 115ാം വാര്‍ഷികം ആഘോഷിച്ചു
- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉടന്‍; ഒന്നിലേറെ പേരുകൾ പരിഗണനയിൽ: സണ്ണി ജോസഫ്
- ഐ.വൈ.സി.സി ബഹ്റൈൻ – രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
- യുഡിഎഫിനെ പിന്തുണയ്ക്കും: നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കും; പി വി അന്‍വര്‍
- ‘അന്‍വര്‍ യൂദാസ്, ഇടതുമുന്നണിയെ ഒറ്റുകൊടുത്തു’; എം വി ഗോവിന്ദന്