അള്‍ജിയേഴ്സ്: അള്‍ജീരിയയില്‍ നടന്ന അറബ് ഇന്റര്‍- പാര്‍ലമെന്ററി യൂണിയന്റെ (എ.ഐ.പി.യു) 38ാമത് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ ബഹ്റൈന്‍ പാര്‍ലമെന്ററി പ്രതിനിധി സംഘം പങ്കെടുത്തു.
പലസ്തീന് ജനതയെ പിന്തുണയ്ക്കാനും അവകാശ ലംഘനങ്ങള്‍ തുറന്നുകാട്ടാനും ആക്രമണം അവസാനിപ്പിക്കാനും നീതി ഉയര്‍ത്തിപ്പിടിക്കാനും അന്താരാഷ്ട്ര നടപടികള്‍ക്ക് പ്രേരിപ്പിക്കാനും അറബ് മേഖലയിലെ പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ടെന്ന് ബഹ്റൈന്‍ പ്രതിനിധി സംഘത്തിലെ സൈനബ് അബ്ദുല്അമീര് എം.പി. യോഗത്തില്‍ പറഞ്ഞു. അധിനിവേശ പ്രദേശങ്ങളിലെ സ്ത്രീകളുടെയും കുട്ടികളുടെയും കഷ്ടപ്പാടുകള്‍ അവര്‍ വിവരിക്കുകയും അക്രമം തടയാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
സ്ത്രീകളെയും യുവാക്കളെയും ശാക്തീകരിക്കുന്നതിലുള്ള ബഹ്റൈന്റെ പ്രതിബദ്ധത ശൂറ കൗണ്‍സില്‍ അംഗം ഫാത്തിമ അബ്ദുല്‍ജബ്ബാര്‍ അല്‍ കൂഹെജി പരാമര്‍ശിച്ചു. സുസ്ഥിര വികസനവും സാമൂഹിക സമത്വവും കൈവരിക്കുന്നതിന് അറബ് പാര്‍ലമെന്ററി സഹകരണം വര്‍ധിപ്പിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
Trending
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- ബഹ്റൈന്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും അമേരിക്കന്‍ എംബസിയും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു
- സാംസണൈറ്റ് 115ാം വാര്‍ഷികം ആഘോഷിച്ചു
- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉടന്‍; ഒന്നിലേറെ പേരുകൾ പരിഗണനയിൽ: സണ്ണി ജോസഫ്
- ഐ.വൈ.സി.സി ബഹ്റൈൻ – രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
- യുഡിഎഫിനെ പിന്തുണയ്ക്കും: നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കും; പി വി അന്‍വര്‍
- ‘അന്‍വര്‍ യൂദാസ്, ഇടതുമുന്നണിയെ ഒറ്റുകൊടുത്തു’; എം വി ഗോവിന്ദന്