തിരുവനന്തപുരം: വിവാഹ വാഗ്ദാനം നൽകി ഇവന്റ് മാനേജ്മെന്റ് നടത്തിപ്പുകാരിയായ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ കമാൻഡോയ്ക്കെതിരെ പൊലീസ് കേസെടുത്തു. തൃശൂരിലെ ഐ.ആർ.ബിയിൽ കമാൻഡോ ആയ അഖിലേഷിനെതിരെയാണ് വഞ്ചിയൂർ പൊലീസ് കേസെടുത്തത്. കേസെടുത്തതിന് പിന്നാലെ അഖിലേഷ് ജോലിയിൽ നിന്ന് അവധിയെടുത്ത് മുങ്ങി. സംഭവത്തെക്കുറിച്ച് പരാതിക്കാരി പറയുന്നത്: പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ കമാൻഡോയായി ജോലി ചെയ്യുമ്പോഴാണ് അഖിലേഷുമായി പരിചയത്തിലായത്. അടുപ്പം സ്ഥാപിച്ച പ്രതി തന്നെ വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ചശേഷം പീഡിപ്പിക്കുകയായിരുന്നു. വാടകവീട്ടിൽ ഒമ്പതുമാസം കൂടെ താമസിപ്പിച്ച് പീഡിപ്പിക്കുകയും തന്റെ രണ്ടരലക്ഷം രൂപയും സ്വർണാഭരണങ്ങളും തട്ടിയെടുക്കുകയും ചെയ്തു. വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ അഖിലേഷ് തന്നെ ഉപദ്രവിക്കുകയായിരുന്നു. വഞ്ചിയൂർ സ്റ്റേഷനിൽ ഇതുസംബന്ധിച്ച് ആദ്യം പരാതി നൽകിയെങ്കിലും മുൻ എസ്.എച്ച്.ഒ കേസെടുക്കാൻ തയ്യാറായില്ല. ഇതോടെ സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകി. കമ്മിഷണറുടെ നിർദ്ദേശപ്രകാരമാണ് ഇപ്പോൾ കേസ് രജിസ്റ്റർ ചെയ്തത്.
Trending
- കെസിഎ ഇന്ത്യൻ ടാലന്റ് സ്കാൻ 2025 ന്റെ ഫ്ലയറിന്റെ പ്രകാശന കർമ്മം നിർവഹിച്ചു
- നിയാർക്ക് ബഹ്റൈൻ ഓണസംഗമം
- ജോസഫ് ജോയ് ബഹ്റൈന്‍ ഇന്ത്യന്‍ ക്ലബ്ബ് പ്രസിഡന്റ്
- പാര്‍സല്‍ മയക്കുമരുന്ന് കടത്തു കേസില്‍ സെപ്റ്റംബര്‍ 30ന് വിധി പറയും
- ബഹ്റൈന്‍ ശൂറ സെക്രട്ടേറിയറ്റ് പ്രതിനിധി സംഘം ജോര്‍ദാനിയന്‍ സെനറ്റും പ്രതിനിധിസഭയും സന്ദര്‍ശിച്ചു
- കുട്ടികളുടെ ഓൺലൈൻ ഗെയിമുകൾ രക്ഷിതാക്കൾ പരിശോധിക്കണമെന്ന് നിർദ്ദേശം
- തിരുവനന്തപുരത്ത് പതിനേഴുകാരന് മസ്തിഷ്ക ജ്വരം; ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ പൂൾ പൂട്ടി, സാമ്പിളുകൾ ശേഖരിച്ച് ആരോഗ്യവകുപ്പ്
- ഏഷ്യക്കാരിയെ ലൈംഗിക തൊഴിലിന് നിര്‍ബന്ധിച്ച കേസില്‍ വിധി ഒക്ടോബര്‍ 14ന്