ചെന്നൈ : നടൻ വിവേകിന്റെ മരണത്തിന് പിന്നാലെ വന്ന പ്രചരണങ്ങൾക്ക് അവസാനമായി. നടന്റെ മരണ കാരണം ഹൃദയാഘാതം ആണെന്നും കൊവിഡ് വാക്സിനേഷൻ സ്വീകരിച്ചതുമായി ബന്ധമില്ലെന്നും കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിലെ ഇമ്മ്യൂണൈസേഷന്‍ വകുപ്പിന്റെ റിപ്പോര്‍ട്ട്. കൊവിഡ് വാക്സിന് സ്വീകരിച്ച് രണ്ട് ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു വിവേകിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നടന്റെ മരണത്തിന് തൊട്ടുപിന്നാലെ തന്നെ കാരണം വാക്സിനെടുത്തതാണെന്ന തരത്തിൽ പ്രചരണങ്ങൾ ഉയരുകയും ചെയ്തു. എന്നാൽ ഈ പ്രചാരണങ്ങൾ തെറ്റാണെന്നും വാക്സിന് സുരക്ഷിതമാണെന്നും ആശങ്ക വേണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിഴുപുരം സ്വദേശിയായ ഒരു സാമൂഹ്യപ്രവര്‍ത്തകന്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന് ഹരജി സമര്‍പ്പിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു അന്വേഷണം പ്രഖ്യാപിച്ചത്. 2021 ഏപ്രില്‍ 20നാണ് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് വിവേക് മരിച്ചത്.
ഇതിന് പിന്നാലെ നടന് മന്‍സൂര്‍ അലിഖാന് അടക്കമുള്ളവര്‍ വിവേകിന്റെ മരണം വാക്സിന് കാരണമാണെന്ന് ആരോപിച്ച് രംഗത്തെത്തിയിരുന്നു. ആരോപണങ്ങള്‍ താരത്തിന്റെ കുടുംബാങ്ങള്‍ നിഷേധിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് വിവേകിന്റെ മരണം കൊവിഡ് വാക്സിന് എടുത്തത് മൂലമാണോ എന്ന് പരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി മനുഷ്യാവകാശ കമ്മീഷന് ലഭിച്ചത്. ഹര്‍ജി സ്വീകരിച്ച മനുഷ്യാവകാശ കമ്മീഷന് ഉടന്‍ തന്നെ തുടര്‍നടപടികള്‍ ഉണ്ടാകുമെന്ന് അറിയിച്ചു.