തിരുവനന്തപുരം: നെയ്യാറ്റിൻകര പുളിങ്കുടിയിലെ എആർ ക്യാംപിലേക്ക് പിടിച്ചെടുത്ത കായൽ മീൻ രഹസ്യമായി വിൽപ്പന നടത്തിയ പോലീസുകാർക്കെതിരെ നടപടി. മംഗലപുരം സ്റ്റേഷനിലെ മൂന്ന് എഎസ്ഐമാർക്കെതിരെയാണ് ക്യാംപിലേക്ക് മീൻ വിൽപ്പന നടത്തിയതിന് നടപടി സ്വീകരിച്ചിരിക്കുന്നത്. അതേസമയം തീരപ്രദേശവാസികൾ കായലിൽ നിന്നും വലവീശി പിടിച്ച കരിമീൻ , തിലോപ്പിയ , വരാൽ തുടങ്ങിയ മീനുകൾ മരുക്കുംപുഴ കടവിൽ വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് പോലീസ് എത്തി മീൻ പിടിച്ചെടുക്കുകയായിരുന്നു. തുടർന്നാണ് പിടിച്ചെടുത്ത മീൻ എ ആർ ക്യാപിലേക്ക് വിൽപ്പന നടത്തുകയും ബാക്കി വീട്ടിലേക്ക് കൊണ്ടുപോവുകയുമായിരുന്നു.
സംഭവം വാർത്തയായതിന് തുടർന്നാണ് റൂറൽ എസ്പി നടപടിയെടുത്തു. കൂടാതെ സ്റ്റേഷനുള്ളിലും മീൻ പാചകം ഉണ്ടായിരന്നുമെന്നും സംഭവം വിവാദമായതോടെ ആറ്റിങ്ങൽ ഡിവൈഎസ്പി വി.എസ് ദിനരാജിന് അന്വേഷണ ചുമതല നൽകിയിരുന്നു ഡിവൈഎസ്പിയുടെ റിപ്പോർട്ടിലാണ് നടപടി. സേനയ്ക്ക് അപമാനമുണ്ടാകുന്ന സംഭവം പുറത്തറിഞ്ഞതോടെ ഡിജിപി ഉൾപ്പെടെ വിശദീകരണം തേടിയിരിക്കുന്നു.