ഇടുക്കി: ഇടുക്കി ചിത്തിരപുരത്ത് റിസോർട്ടിന്റെ സംരക്ഷണ ഭിത്തി നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞു വീണ് രണ്ടു തൊഴിലാളികൾ മരിച്ചു. ചിത്തിരപുരം ശങ്കുപ്പടി സ്വദേശി രാജീവൻ, ബൈസൺവാലി സ്വദേശി ബെന്നി എന്നിവരാണ് മരിച്ചത്. ഇരുപത് അടിയോളം ഉയരത്തിലുള്ള സംരക്ഷണ ഭിത്തിയാണ് നിർമ്മിച്ചു കൊണ്ടിരുന്നത്. ടാർപോളിൻ ഉപയോഗിച്ച് മുകൾ ഭാഗം മറിച്ചിരുന്നു. ഇതിന്റെ താഴെ നിന്നുമാണ് വൻതോതിൽ മണ്ണിടിഞ്ഞു വീണത്. മൂന്നാർ, അടിമാലി എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് സംഘവും പോലീസും സമീപത്തുണ്ടായിരുന്ന തൊഴിലാളികളും ചേർന്നാണ് മണ്ണ് മാറ്റി മൃതദേഹങ്ങൾ പുറത്തെടുത്തത്. അടിമാലി താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. റവന്യൂ വകുപ്പിൻറെ സ്റ്റോപ്പ് മെമ്മോ അവഗണിച്ചാണ് നിർമ്മാണം നടത്തിയിരുന്നത്
Trending
- സര്‍ക്കാരിന് ആശ്വാസം; ആഗോള അയ്യപ്പ സംഗമം നടത്താന്‍ അനുമതി നല്കി സുപ്രീം കോടതി
- ഏഷ്യാ കപ്പിൽ നിന്ന് പാകിസ്താൻ പിന്മാറുന്നു? ഹസ്തദാന വിവാദം പുതിയ തലത്തിലേയ്ക്ക്
- ഇടുക്കിയിൽ മണ്ണിടിഞ്ഞ് വീണ് 2 മരണം; കെട്ടിട നിർമാണത്തിനിടെ മണ്ണെടുക്കുന്നതിനിടെ അപകടം
- മാർട്ടിൻ ഗൗസ് പുതിയ ഗൾഫ് എയർ സി.ഇ.ഒ.
- സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ ഷോർട്ട്-സ്റ്റേ സർജറി യൂണിറ്റ് ഉദ്ഘാടനം ചെയ്തു
- ബഹ്റൈനിൽ പ്രധാന റോഡ് അറ്റകുറ്റപ്പണികൾ മരാമത്ത് മന്ത്രാലയം പൂർത്തിയാക്കി
- മെഡിക്കൽ കോളേജുകളടക്കമുള്ള ആശുപത്രികളിലെ ഉപകരണ ക്ഷാമം; താത്കാലിക ഇടപെടൽ, കുടിശ്ശിക തീര്‍ക്കാൻ 100 കോടി അനുവദിച്ചു
- ജി.എസ്.എയും മുനിസിപ്പാലിറ്റീസ് മന്ത്രാലയവും സഹകരണ കരാർ ഒപ്പുവെച്ചു