കൊച്ചി : വയനാട്ടിൽ സ്കൂൾ വിദ്യാർഥിനി ഷഹ്ല ഷിറിൻ പാമ്പു കടിയേറ്റുമരിച്ച സംഭവത്തിൽ മുൻകൂർ ജാമ്യം തേടി കൽപറ്റ സർവജന സ്കൂളിലെ അധ്യാപകർ ഹൈക്കോടതിയെ സമീപിച്ചു. അധ്യാപകരായ ഷിജിൽ, കെ.കെ. മോഹനൻ എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്. പാമ്പു കടിയേറ്റ കുട്ടിയെ അധ്യാപകർ ആശുപത്രിയിലെത്തിക്കാൻ തയാറായില്ലെന്നാണു കേസ്. കേസിൽ എ.എസ്.പി വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം സ്കൂളിലെ അധ്യാപകരുടെ മൊഴിയെടുത്തു. അധ്യാപകരുടെ അനാസ്ഥ മൂലം വിദ്യാർഥി മരിച്ചതില്‍ നേരത്തെ പൊലീസ് കേസെടുത്തിരുന്നു. സ്കൂളിലെ പ്രധാന അധ്യാപകൻ കെ.കെ. മോഹനൻ, പ്രിൻസിപ്പൽ എ.കെ. കരുണാകരൻ, താലൂക്ക് ആശുപത്രിയിലെ ഡോക്ടർ ലിസ മെറിൻ ജോയി എന്നിവരാണ് കേസിലെ പ്രതികള്‍. അധ്യാപകൻ ഷിജിൽ ഒന്നാം പ്രതിയാണ്.
Trending
- എയർ ഇന്ത്യ എക്സ്പ്രസ് മിന്നൽ പണിമുടക്ക്; ടിക്കറ്റ് ബുക്ക് ചെയ്തവർ ടോൾ ഫ്രീ നമ്പറിൽ വിളിച്ചതിന് ശേഷം വിമാനത്താവളത്തിൽ എത്തുക
- സംവിധായകനും ഛായാഗ്രാഹകനുമായ സംഗീത് ശിവൻ അന്തരിച്ചു
- അന്യസംസ്ഥാന തൊഴിലാളികളുടെ ഇടയില്‍ നുഴഞ്ഞ് കയറിയിരിക്കുന്നത് അരലക്ഷം വിദേശികള്‍; ജാഗ്രത വേണമെന്ന് മിലിറ്ററി ഇന്റലിജന്‍സ്
- വാഹനാപകടത്തിൽ മലയാളിയടക്കം മൂന്ന് പ്രവാസികൾ മരിച്ചു
- പൊന്നാനിയില്‍ വീട്ടമ്മയെ കെട്ടിയിട്ട് മര്‍ദ്ദിച്ച് കവര്‍ച്ച
- ചൂട് 39 ഡിഗ്രി വരെ; രാത്രി കടലാക്രമണത്തിന് സാധ്യത; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്
- പേരാമ്പ്രയിൽ വാഹനാപകടം; പരുക്കേറ്റ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു
- ബഹ്റൈന്‍ അറേബ്യൻ ട്രാവൽ മാർക്കറ്റിൽ രണ്ട് പുരസ്കാരങ്ങൾ