ന്യുഡൽഹി: അയോധ്യ കേസില്‍ സുപ്രീംകോടതി ചരിത്രവിധി പ്രഖ്യാപിച്ചു. അയോധ്യയിലെ തർക്ക ഭൂമി ഹിന്ദു ട്രസ്റ്റിന് വിട്ടുനല്കിക്കൊണ്ടു സുപ്രീം കോടതി വിധി പ്രസ്താവിച്ചു. മുസ്ലിങ്ങൾക്ക് ആരാധനയ്ക്കായി തർക്കഭൂമിയുടെ പുറത്ത് അയോധ്യയിൽ തന്നെ അഞ്ചു ഏക്കർ സ്ഥലം നൽകണം. പ്രധാനപ്പെട്ട സ്ഥലത്തായിരിക്കണം ഭൂമിയെന്നും നിർദ്ദേശം. സുപ്രീം കോടതിയുടെ അഞ്ചു അംഗ ബഞ്ച് ഒരേ വിധിപ്രസ്താവമാണ് നടത്തിയത്. ക്ഷേത്രം നിർമ്മിക്കാൻ കേന്ദ്ര സർക്കാർ മൂന്നുമാസത്തിനകം കർമ്മ പദ്ധതി തയ്യാറാകണമെന്നും സുപ്രീം കോടതി വിധിച്ചു. തർക്കഭൂമിയിൽ അവകാശം ഉന്നയിച്ച മൂന്നു കക്ഷികൾക്കും ഉടമസ്ഥാവകാശം നൽകാതെയാണ് കോടതി വിധി. പകരം കേന്ദ്രസർക്കാർ പ്രത്യേക ട്രസ്റ്റ് രൂപീകരിച്ചു രാമക്ഷേത്രം നിർമിക്കണം.
Trending
- സൂര്യാഘാതമേറ്റ് ജോലിസ്ഥലത്ത് കുഴഞ്ഞുവീണ പെയിന്റിങ് തൊഴിലാളി മരിച്ചു
- കാട്ടുപന്നിയുടെ ആക്രമണത്തിൽ വയോധികന് പരിക്ക്
- ടയർമാറ്റാൻ നിർത്തിയ കാറിൽ പിക്കപ്പ് വാനിടിച്ചു; 2 വയസുകാരൻ മരിച്ചു, 8 പേർക്ക് ഗുരുതരപരിക്ക്
- കനത്ത ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍കള്‍ക്ക് കര്‍ശനനിയന്ത്രണം
- സംസ്ഥാനത്ത് പ്ലസ് വണ്‍ സീറ്റുകളില്‍ വര്‍ധന; സര്‍ക്കാര്‍ സ്കൂളുകളില്‍ 30 ശതമാനം കൂട്ടും
- മേയര്‍ക്കും ഡ്രൈവര്‍ക്കും ഇരട്ടനീതി; മെമ്മറി കാര്‍ഡ് കാണാതായതിൽ രാഷ്ട്രീയഗൂഢാലോചന
- സ്കൂട്ടറില്‍ നിന്ന് എം.ഡി.എം.എ കണ്ടെടുത്തു; കോഴിക്കോട് മുക്കത്ത് രണ്ടുപേര്‍ അറസ്റ്റില്‍
- സഹകരണ ബാങ്കിലെ നിക്ഷേപം ലഭിച്ചില്ല; മകളുടെ വിവാഹം മുടങ്ങുമെന്ന് ഭയം, പിതാവ് ജീവനൊടുക്കി