തൃശ്ശൂര്‍: കൊടിസുനിയെ വധിക്കാന്‍ ജയിലില്‍ സയനൈഡ് വരെ എത്തിക്കാമെന്ന് ക്വട്ടേഷന്‍സംഘത്തിന്റെ വാഗ്ദാനമെന്ന് വെളിപ്പെടുത്തല്‍. കൊടിസുനിയുടെ സഹതടവുകാരനായിരുന്ന വാടാനപ്പള്ളി സ്വദേശി ബിന്‍ഷാദാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ജയില്‍ അധികൃതരുടെ സഹായത്തോടെത്തന്നെ ഇവയൊക്കെ ജയിലിനുള്ളില്‍ എത്തിക്കാനുള്ള സംവിധാനമുണ്ട് എന്നായിരുന്നു ക്വട്ടേഷന്‍സംഘത്തിന്റെ അവകാശവാദം.
ഫ്ളാറ്റ് കൊലക്കേസിലെ റഷീദ് വഴിയാണ് ബിന്‍ഷാദിനെ ക്വട്ടേഷന്‍സംഘം ബന്ധപ്പെട്ടത്. റഷീദിന്റെ ഫോണിലൂടെയാണ് സംസാരിച്ചത്. സയനൈഡ് പോലുള്ളവ ഉപയോഗിച്ചാല്‍ ആരും അറിയില്ലെന്നും ഇവര്‍ ഉപദേശിച്ചു. ആത്മഹത്യയെന്ന് വരുത്തിത്തീര്‍ത്ത് ശിക്ഷയില്‍നിന്ന് രക്ഷപ്പെടുകയും ചെയ്യാമെന്നായിരുന്നു ഉപദേശം. ഒരാഴ്ചയ്ക്കുള്ളില്‍ കൊലപാതകം നടക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടത്.
ബിന്‍ഷാദിന്റെ അക്കൗണ്ട് നമ്പറും ഇവര്‍ ആവശ്യപ്പെട്ടു. സംഭവങ്ങള്‍ ബിന്‍ഷാദ് സമയാസമയം കൊടിസുനിയെ അറിയിക്കുന്നുണ്ടായിരുന്നു. ഇവര്‍ കൂടിയാലോചിച്ചശേഷം ഈ വിവരം ജയില്‍ സൂപ്രണ്ടിനെ അറിയിച്ചു. തുടര്‍ന്ന് ബിന്‍ഷാദിന്റെ മൊഴിയെടുത്തു. മൊഴി രേഖപ്പെടുത്തിയ ദിവസം നാലിനുതന്നെ ബിന്‍ഷാദിനെ കാക്കനാട് ജയിലിലേക്ക് മാറ്റി. കൊടിസുനിയെ അതിസുരക്ഷാ ജയിലിലേക്കും മാറ്റി. ജയില്‍ അധികൃതര്‍ക്കും ഇതില്‍ പങ്കുണ്ടെന്നതിന്റെ സൂചനയാണിതെന്ന് ഇവര്‍ ആരോപിക്കുന്നു.
Trending
- ബഹ്റൈന്‍ കോസ്റ്റ് ഗാര്‍ഡ് സമുദ്ര പരിശോധന നടത്തി
- കേരള മുഖ്യമന്ത്രി ബഹ്റൈന്‍ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
- ഏഷ്യന്‍ യൂത്ത് ഗെയിംസ്: സമഗ്ര മാധ്യമ കവറേജ് സംവിധാനമുണ്ടാക്കും
- പ്രമുഖ വ്യവസായി ഡോ.വർഗീസ് കുര്യന്റെ അത്താഴവിരുന്നിൽ മുഖ്യമന്ത്രി പങ്കെടുത്തു
- മയക്കുമരുന്ന് കടത്ത്: രണ്ടു ബഹ്റൈനികളുടെ വിചാരണ ആരംഭിച്ചു
- ബഹ്റൈനിലെ പ്രവാസി തൊഴിലാളികള്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് രജിസ്ട്രേഷന് പരിശോധിക്കണമെന്ന് നിര്‍ദേശം
- സൈന്‍ ബഹ്റൈന്‍ ദേശീയ ഇ- വേസ്റ്റ് മത്സരം ആരംഭിച്ചു
- റാസ് സുവൈദില്‍ വാഹനമിടിച്ച് ഒരാള്‍ മരിച്ചു


