കണ്ണൂര്‍: രണ്ടു ദിവസം മുമ്പ് എടക്കാട് ഏഴര മുനമ്പില്‍നിന്ന് കടലില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി.
താഴെ കായലോട്ടെ എം.സി. ഹൗസില്‍ ഫര്ഹാന് റൗഫിന്റെ (18) മൃതദേഹമാണ് ഇന്ന് പുലര്‍ച്ച രണ്ടു മണിയോടെ രണ്ടു കിലോമീറ്റര്‍ ദൂരെ മുഴപ്പിലങ്ങാട് ശ്മശാനത്തിനടുത്ത് ബീച്ചില്‍നിന്ന് കണ്ടെത്തിയത്.
ബുധനാഴ്ച വൈകീട്ട് 6.45നാണ് വിദ്യാര്‍ത്ഥിയെ കടലില്‍ കാണാതായത്. ഫര്‍ഹാനും മൂന്നു സുഹൃത്തുക്കളും ചേര്‍ന്ന് കടല്‍ കാണാനായി ഏഴര പാറപ്പള്ളിക്കു സമീപം തീരത്തെത്തിയതായിരുന്നു. 2 പേര് ചായ കുടിക്കാന്‍ കടയന്വേഷിച്ച് പോയപ്പോള്‍ ഫര്‍ഹാനും മറ്റൊരു വിദ്യാര്‍ത്ഥിയും കടലോരത്തെ പാറയില്‍ ഇരിക്കുകയായിരുന്നു. ശക്തമായ തിരയടിച്ച് രണ്ടു പേരും കടലില്‍ വീണു. കൂട്ടുകാരന് നീന്തി രക്ഷപ്പെട്ടെങ്കിലും ഫര്‍ഹാനെ കാണാതായി. പ്ലസ് ടു പൂര്‍ത്തിയാക്കിയതിനു ശേഷം ഉപരിപഠനത്തിന് തയാറെടുക്കുകയായിരുന്നു ഫര്ഹാന്.
Trending
- കലാപത്തിലുലഞ്ഞ് നേപ്പാള്‍; പാര്‍ലമെന്റ് മന്ദിരത്തിന് തീയിട്ട് പ്രക്ഷോഭകാരികള്‍, കാഠ്മണ്ഡു വിമാനത്താവളം അടച്ചു
- ഇത് ഇന്ത്യൻ രൂപയുടെ തകർപ്പൻ തിരിച്ചുവരവ്, ട്രംപിന്റെ കൊടും ഭീഷണികളെ കാറ്റിൽപ്പറത്തി മുന്നേറ്റം, ഡോളറിന് മുന്നിൽ 28 പൈസയുടെ മൂല്യം ഉയർന്നു
- ജെൻ സി പ്രക്ഷോഭം രൂക്ഷം, നേപ്പാള്‍ പ്രധാനമന്ത്രി കെപി ശര്‍മ ഒലി രാജിവെച്ചു
- കാലിഫോർണിയയിൽ ചരിത്രം കുറിച്ച മങ്ക യുടെ പൊന്നോണം
- ആളിപ്പടർന്ന് ജെൻ സി പ്രക്ഷോഭം: നേപ്പാൾ പ്രധാനമന്ത്രിയുടെ വീട് കത്തിച്ചു, വിമാനത്താവളം അടച്ചു, നിയന്ത്രണം ഏറ്റെടുത്ത് സൈന്യം
- നേപ്പാള്‍ പ്രക്ഷോഭം; നിരവധി മലയാളി വിനോദ സഞ്ചാരികള്‍ കാഠ്മണ്ഡുവിൽ കുടുങ്ങി
- സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ തീപിടിത്തം; സിവിൽ ഡിഫൻസ് സംഘം തീയണച്ചു
- പൊലീസ് ആസ്ഥാനത്തിൻ്റെ പ്രവർത്തനം താറുമാറാകുന്നു, സംസ്ഥാന പൊലീസ് മേധാവിക്കെതിരെ ഡിജിപി യോഗേഷ് ഗുപ്ത