കണ്ണൂര്‍: രണ്ടു ദിവസം മുമ്പ് എടക്കാട് ഏഴര മുനമ്പില്‍നിന്ന് കടലില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി.
താഴെ കായലോട്ടെ എം.സി. ഹൗസില്‍ ഫര്ഹാന് റൗഫിന്റെ (18) മൃതദേഹമാണ് ഇന്ന് പുലര്‍ച്ച രണ്ടു മണിയോടെ രണ്ടു കിലോമീറ്റര്‍ ദൂരെ മുഴപ്പിലങ്ങാട് ശ്മശാനത്തിനടുത്ത് ബീച്ചില്‍നിന്ന് കണ്ടെത്തിയത്.
ബുധനാഴ്ച വൈകീട്ട് 6.45നാണ് വിദ്യാര്‍ത്ഥിയെ കടലില്‍ കാണാതായത്. ഫര്‍ഹാനും മൂന്നു സുഹൃത്തുക്കളും ചേര്‍ന്ന് കടല്‍ കാണാനായി ഏഴര പാറപ്പള്ളിക്കു സമീപം തീരത്തെത്തിയതായിരുന്നു. 2 പേര് ചായ കുടിക്കാന്‍ കടയന്വേഷിച്ച് പോയപ്പോള്‍ ഫര്‍ഹാനും മറ്റൊരു വിദ്യാര്‍ത്ഥിയും കടലോരത്തെ പാറയില്‍ ഇരിക്കുകയായിരുന്നു. ശക്തമായ തിരയടിച്ച് രണ്ടു പേരും കടലില്‍ വീണു. കൂട്ടുകാരന് നീന്തി രക്ഷപ്പെട്ടെങ്കിലും ഫര്‍ഹാനെ കാണാതായി. പ്ലസ് ടു പൂര്‍ത്തിയാക്കിയതിനു ശേഷം ഉപരിപഠനത്തിന് തയാറെടുക്കുകയായിരുന്നു ഫര്ഹാന്.
Trending
- സംഘര്‍ഷബാധിത രാജ്യങ്ങളില്‍ കുടുങ്ങിയ എല്ലാ ബഹ്റൈനികളെയും തിരിച്ചെത്തിച്ചു
- കണ്ണൂരില്‍ കടലില്‍ വീണ് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി
- ദലിത് യുവതിയെ വ്യാജ മോഷണക്കേസില്‍ കുടുക്കിയവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ ഉത്തരവ്
- മുഹറഖ് നവീകരണത്തിന് ഒരുങ്ങുന്നു
- സംസ്ഥാന സെക്രട്ടറിക്കെതിരെ സിപിഎം സംസ്ഥാന സമിതിയിൽ രൂക്ഷ വിമർശനം, ‘ആർഎസ്എസ് സഹകരണ പ്രസ്താവന തിരിച്ചടിയായി’; എംആർ അജിത് കുമാറിനും വിമർശനം
- മഴ ശക്തം, 7 ജില്ലകളിലും 3 താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
- ഐപിഎസുകാരുടെ ഫോൺ ചോർത്തൽ, തെളിവില്ലെന്ന് പൊലീസ്, അന്‍വര്‍ സമാന്തര ഭരണകൂടമോയെന്ന് കോടതി
- ചൂരല്‍മല ബെയ്ലി പാലം താല്‍ക്കാലികമായി അടച്ചു