കണ്ണൂര്‍: കണ്ണൂര്‍ കായലോട്ട് ആള്‍ക്കൂട്ട ആക്രമണത്തിനിരയായെന്ന റസീനയുടെ ആത്മഹത്യാ കുറിപ്പ് ശരിവെച്ച് ആണ്‍സുഹൃത്തിന്റെ മൊഴി. സംസാരിച്ചിരിക്കെ കാറില്‍നിന്ന് പിടിച്ചിറക്കി മര്‍ദിച്ചെന്നും ഫോണ്‍ കൈക്കലാക്കിയെന്നും ഫോട്ടോ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവാവ് പരാതി നല്കി.
എസ്.ഡി.പി.ഐ. പ്രവര്‍ത്തകരുള്‍പ്പെടെ സംഘത്തിലുണ്ടായിരുന്ന അഞ്ചു പേര്‍ക്കെതിരെ പിണറായി പോലീസ് കേസെടുത്തു. ജീവനൊടുക്കാന്‍ കാരണം ആള്‍ക്കൂട്ട അതിക്രമവും തുടര്‍ന്നുളള അവഹേളനവുമെന്ന് റസീനയുടെ ആത്മഹത്യാ കുറിപ്പില്‍ പറയുന്നുണ്ട്. അതേ കാര്യങ്ങളാണ് ആണ്‍സുഹൃത്ത് പോലീസിനോട് പറഞ്ഞത്. മൂന്നു ദിവസമായി കാണാമറയത്തായിരുന്ന മയ്യില്‍ സ്വദേശി റഹീസ് ഇന്ന് രാവിലെ പിണറായി സ്റ്റേഷനിലെത്തി. തലശ്ശേരി എ.എസ്.പി. വിശദമായി മൊഴിയെടുത്തു.
കായലോട് അച്ചങ്കര പളളിക്ക് സമീപം ഞായറാഴ്ച വൈകീട്ട് നാലു മണിയോടെ ആള്‍ക്കൂട്ട വിചാരണ നേരിട്ടെന്നാണ് മൊഴി. മൂന്നു വര്‍ഷമായി സുഹൃത്തായ റസീനയോടൊപ്പം കാറില്‍ സംസാരിച്ചിരിക്കെ അഞ്ചംഗ സംഘമെത്തി. കാറില്‍നിന്ന് ബലംപ്രയോഗിച്ച് പിടിച്ചിറക്കി. കയ്യിലുണ്ടായിരുന്ന മൂന്ന് മൊബൈല്‍ ഫോണുകള്‍ തട്ടിയെടുത്തു. ഫോണിലെ ചിത്രങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി.
ഇതിനുശേഷം സ്കൂട്ടറില്‍ തട്ടിക്കൊണ്ടുപോയി. സമീപത്തെ ആളൊഴിഞ്ഞ പറമ്പിലെത്തിച്ച് മര്‍ദിച്ചു. എല്ലാം യുവതിയോട് സംസാരിച്ചതിലുളള വിരോധംകൊണ്ടാണെന്നാണ് ആണ് സുഹൃത്തിന്റെ മൊഴി.
Trending
- വടകര കാഫിർ സ്ക്രീൻഷോട്ടിൽ തുടരന്വേഷണത്തിന് ഏഴംഗ എസ്ഐടിയെ നിയോഗിച്ചു
- ഹോട്ടലിൽ വൻ തീപിടിത്തം; 21 മരണം, മരിച്ചവരിൽ ഭൂരിഭാഗവും വിദേശികൾ
- ‘കെഎം ബഷീറിന്റെ കൊലയാളിയെ മന്ത്രിക്കൊപ്പം ഇരുത്തരുത്’; പ്രതിഷേധവുമായി മാധ്യമ പ്രവര്‍ത്തകര്‍
- ‘ഇനി പാർട്ടിയുടെ ഭാഗം’: കെ ടി ജലീലും ഭാര്യയും സിപിഎം അംഗത്വമെടുത്തു
- എ.കെ.സി. സി.യുടെ ചർച്ചാ സദസ്സ് “വാർദ്ധക്യം ബാധ്യതയോ.. സാധ്യതയോ..”? ബിഷപ്പ് മാർ. റമിജിയോസ് ഇഞ്ചിനാനിയിൽ ഉദ്ഘാടനം ചെയ്യും
- ബഹ്റൈൻ ജനതയുടെ ഐക്യത്തെയും ദേശസ്നേഹത്തെയും പ്രശംസിച്ച് ഹമദ് രാജാവ്
- റയ്യാൻ മദ്രസ്സ ക്വിസ് മത്സര വിജയികൾക്ക് സമ്മാനം നൽകി
- പ്രവാസത്തിൻ്റെ മാധുര്യം: CBSE മലയാളം പാഠപുസ്തകത്തിൽ ബഹ്റൈൻ പ്രവാസിയുടെ പാഠവും

