കോഴിക്കോട്: നഗരത്തിലെ മലാപ്പറമ്പില്‍ അനാശാസ്യ കേന്ദ്രം നടത്തിയ കേസില്‍ ഒളിവിലായിരുന്ന രണ്ടു പോലീസ് ഡ്രൈവര്‍മാര്‍ പിടിയില്‍.
പോലീസ് എ.ആര്. ക്യാംപ് ഡ്രൈവര്‍മാരായ കോഴിക്കോട് പടനിലം സ്വദേശി കെ. സനിത് (45), കോഴിക്കോട് പെരുമണ്ണ സ്വദേശി കെ. ഷൈജിത്ത് (42) എന്നിവരാണ് പിടിയിലായത്. താമരശ്ശേരി കോരങ്ങാട്ടെ ഒരു വീട്ടില്‍നിന്നാണ് പുലര്‍ച്ചെ രണ്ടരയോടെ ഇവരെ പിടികൂടിയത്.
ഇവര്‍ സഞ്ചരിച്ചിരുന്ന കാറും പോലീസ് കസ്റ്റഡിയിലെടുത്തു. അനാശാസ്യ കേന്ദ്രം നടത്തിപ്പില്‍ ഇവര്‍ക്കു മുഖ്യപങ്കുണ്ടെന്ന് പോലീസ് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇരുവരെയും സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. ഷൈജിത്തിന്റെ പാസ്പോര്‍ട്ടും കണ്ടുകെട്ടി. നടക്കാവ് സ്റ്റേഷനിലെത്തിച്ച ഇവരെ ഇന്‍സ്പെക്ടര്‍ എന്‍. പ്രജീഷിന്റെ നേതൃത്വത്തില്‍ പ്രാഥമിക ചോദ്യം ചെയ്യലിനു ശേഷം കോടതിയില്‍ ഹാജരാക്കും.
നേരത്തെ പിടിയിലായ ബിന്ദുവിനെയും മറ്റു മൂന്നു സ്ത്രീകളെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്തതോടെയാണ് പോലീസുകാരുടെ പങ്ക് വെളിവായത്. ഇരുവരെയും അറസ്റ്റ് ചെയ്യാത്തതില്‍ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു. മുന്‍കൂര്‍ ജാമ്യമെടുക്കാനുള്ള അവസരമൊരുക്കിക്കൊടുക്കുകയാണെന്ന ആരോപണം ഉയര്‍ന്നതിനു പിന്നാലെയാണ് അറസ്റ്റ്.
ആള്‍പ്പാര്‍പ്പില്ലാത്ത ഒരു വീടിന്റെ മുകള്‍നിലയിലാണ് ഇവര്‍ ഒളിവില്‍ കഴിഞ്ഞതെന്നാണ് സൂചന. കേസിലെ ഒന്നാം പ്രതി ബിന്ദുവിന്റെ ഭര്‍ത്താവ് രാജുവിന്റെ ഉടമസ്ഥതയിലുള്ള കാറാണ് ഇവര്‍ യാത്രയ്ക്കായി ഉപയോഗിച്ചിരുന്നത്. പുതിയ ഒളിസ്ഥലം തേടിപ്പോകുന്നതിനിടെയാണ് നടക്കാവ് പോലീസും സിറ്റി ക്രൈം സ്ക്വാഡും ചേര്‍ന്ന് ഇവരെ കസ്റ്റഡിയിലെടുത്തത്.
Trending
- ജനനായകൻ യുഗം: തമിഴ്നാടിന്റെ അടുത്ത മുഖ്യമന്ത്രിയായി വിജയ് നാളെ സത്യപ്രതിജ്ഞ ചെയ്യും
- ബഹ്റൈനിൽ താമസസ്ഥലത്തെ കെട്ടിടത്തിൽ നിന്ന് വീണ് ചികിത്സയിൽ ആയിരുന്ന ഇന്ത്യൻ സ്കൂൾ വിദ്യാർഥി മരണപ്പെട്ടു
- അതീവസുരക്ഷയുള്ള ഐജി ഓഫീസിന് മുന്നിൽ നിർത്തിയിട്ടിരുന്ന പൊലീസ് ജീപ്പ് മോഷ്ടിച്ച പ്രതി പിടിയിൽ
- വീണ്ടും ക്രൂരത: ട്രെയിനിൽ ഉറങ്ങിക്കിടന്ന ആറ് വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതി അറസ്റ്റിൽ
- യുകെയിൽ ‘ദൃശ്യം 3’ തരംഗം: റിലീസിന് നാല് ആഴ്ച മുമ്പ് അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ച് RFT ഫിലിംസ്
- സമസ്ത ബഹ്റൈൻ ത്രൈമാസ കാമ്പയിൻ പ്രഖ്യാപിച്ചു.
- ഇപിഎസിനെ മുഖ്യമന്ത്രി ആക്കണമെന്ന് ആവശ്യം, വിജയുടെ ഭൂരിപക്ഷം ഉറപ്പായില്ലെന്ന് ലോക്ഭവൻ; ഭൂരിപക്ഷം ഉറപ്പിക്കാതെ സത്യപ്രതിജ്ഞ അനുവദിക്കില്ല
- പട്ടിക പുറത്തായി; കെപിസിസി അധ്യക്ഷനടക്കമുള്ള എംഎൽഎമാരുടെ പിന്തുണ കെ.സി. വേണുഗോപാലിന്. യഥാർത്ഥ പേപ്പർ അതല്ലന്ന് നിരീക്ഷകർ

