മനാമ: പലസ്തീനെ അംഗമല്ലാത്ത നിരീക്ഷക രാഷ്ട്രമായി ഉയര്‍ത്താനുള്ള അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ (ഐ.എല്‍.ഒ) ജനീവയില്‍ നടന്ന പൊതുസമ്മേളനത്തിന്റെ തീരുമാനത്തെ ബഹ്റൈന്‍ സ്വാഗതം ചെയ്തു.
ഐക്യരാഷ്ട്രസഭയില്‍ പൂര്‍ണ്ണ അംഗത്വത്തിനുള്ള പലസ്തീന്റെ അവകാശത്തിനുള്ള വര്‍ധിച്ചുവരുന്ന അന്താരാഷ്ട്ര അംഗീകാരമായാണ് രാജ്യം ഈ നടപടിയെ കാണുന്നതെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഇത് യു.എന്‍. പൊതുസഭയുടെ പ്രമേയത്തിനും ബഹ്റൈന്‍ ഉച്ചകോടിയുടെയും കെയ്റോയില്‍ നടന്ന പലസ്തീന് ഉച്ചകോടിയുടെയും ഫലങ്ങള്‍ക്കും അനുസൃതമാണ്.
ഇത് അന്താരാഷ്ട്ര പ്രമേയങ്ങള്‍ക്കും അറബ് സമാധാന സംരംഭത്തിനും അനുസൃതമായതും ദ്വിരാഷ്ട്ര പരിഹാരത്തെ അടിസ്ഥാനമാക്കിയുള്ളതുമാണ്. സ്വാതന്ത്ര്യം, സ്വയംനിര്‍ണ്ണയാവകാശം, സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കല്‍ എന്നിവയ്ക്കുള്ള പലസ്തീന് ജനതയുടെ അവകാശങ്ങള്‍ക്ക് ബഹ്റൈന്റെ ഉറച്ച പിന്തുണയുണ്ടെന്നും മന്ത്രാലയം പറഞ്ഞു.
Trending
- പേരാമ്പ്ര സംഘർഷം: തന്നെ മർദിച്ചത് വടകര കൺട്രോൾ റൂം സിഐ, ഇയാളെ തിരിച്ചറിയാൻ പിണറായിയുടെ എഐ ടൂളിന്റെ ആവശ്യമില്ലെന്ന് ഷാഫി പറമ്പിൽ എം പി
- ബഹ്റൈനില്‍ മരുന്നു വിലകള്‍ ഏകീകരിക്കാനുള്ള നിര്‍ദേശം പാര്‍ലമെന്റ് അംഗീകരിച്ചു
- ബഹ്റൈനില്‍ പരസ്യ നിയമം ലംഘിക്കുന്നവര്‍ക്ക് 20,000 ദിനാര്‍ പിഴ; നിയമം പാര്‍ലമെന്റ് അംഗീകരിച്ചു
- ബഹ്റൈനില്‍ മുങ്ങല്‍ ഉപകരണ കടകളില്‍ കോസ്റ്റ് ഗാര്‍ഡ് പരിശോധന നടത്തി
- നിയമവിരുദ്ധ മത്സ്യബന്ധനത്തിനിടെ കടലില്‍ വീണ് കാണാതായയാള്ക്കു വേണ്ടി തിരച്ചില്‍
- കൗമാരക്കാരനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
- ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് ഉയര്‍ന്ന റേറ്റിംഗ് ലഭിച്ചു
- എല്‍.എം.ആര്.എ. നവീകരിച്ച വേതന സംരക്ഷണ സംവിധാനം ആരംഭിച്ചു

