മനാമ: പലസ്തീനെ അംഗമല്ലാത്ത നിരീക്ഷക രാഷ്ട്രമായി ഉയര്‍ത്താനുള്ള അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ (ഐ.എല്‍.ഒ) ജനീവയില്‍ നടന്ന പൊതുസമ്മേളനത്തിന്റെ തീരുമാനത്തെ ബഹ്റൈന്‍ സ്വാഗതം ചെയ്തു.
ഐക്യരാഷ്ട്രസഭയില്‍ പൂര്‍ണ്ണ അംഗത്വത്തിനുള്ള പലസ്തീന്റെ അവകാശത്തിനുള്ള വര്‍ധിച്ചുവരുന്ന അന്താരാഷ്ട്ര അംഗീകാരമായാണ് രാജ്യം ഈ നടപടിയെ കാണുന്നതെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഇത് യു.എന്‍. പൊതുസഭയുടെ പ്രമേയത്തിനും ബഹ്റൈന്‍ ഉച്ചകോടിയുടെയും കെയ്റോയില്‍ നടന്ന പലസ്തീന് ഉച്ചകോടിയുടെയും ഫലങ്ങള്‍ക്കും അനുസൃതമാണ്.
ഇത് അന്താരാഷ്ട്ര പ്രമേയങ്ങള്‍ക്കും അറബ് സമാധാന സംരംഭത്തിനും അനുസൃതമായതും ദ്വിരാഷ്ട്ര പരിഹാരത്തെ അടിസ്ഥാനമാക്കിയുള്ളതുമാണ്. സ്വാതന്ത്ര്യം, സ്വയംനിര്‍ണ്ണയാവകാശം, സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കല്‍ എന്നിവയ്ക്കുള്ള പലസ്തീന് ജനതയുടെ അവകാശങ്ങള്‍ക്ക് ബഹ്റൈന്റെ ഉറച്ച പിന്തുണയുണ്ടെന്നും മന്ത്രാലയം പറഞ്ഞു.
Trending
- ബഹ്റൈന്‍ സ്പീക്കറുടെ ബ്രിട്ടന് സന്ദര്‍ശനം അവസാനിച്ചു
- ഐ.എല്‍.ഒയില്‍ പലസ്തീന് നിരീക്ഷക രാഷ്ട്ര പദവി: ബഹ്റൈന്‍ സ്വാഗതം ചെയ്തു
- ബഹ്റൈനില്‍ വേനല്‍ച്ചൂട് കൂടുന്നു
- മനാമ സെന്‍ട്രല്‍ മാര്‍ക്കറ്റ് നവീകരിക്കുന്നു
- അല്‍ ദാന നാടക അവാര്‍ഡ്: പൊതു വോട്ടെടുപ്പ് ആരംഭിച്ചു
- റണ്‍വേ നവീകരണം: ദിവസേനയുള്ള 114 വിമാനങ്ങൾ മൂന്ന് മാസത്തേക്ക് പറക്കില്ല
- ഉപകരണങ്ങളില്ലാതെ ശസ്ത്രക്രിയ പറ്റില്ലെന്ന് ഡോക്ടര്‍മാര്‍; തിരുവനന്തപുരം ശ്രീചിത്രയില്‍ തിങ്കളാഴ്ച മുതല്‍ ശസ്ത്രക്രിയ മുടങ്ങും
- ഇബ്റാഹീ മില്ലത്ത് മുറുകെ പിടിക്കുക; നാസർ മദനി