അള്‍ജിയേഴ്സ്: അള്‍ജീരിയയില്‍ നടന്ന അറബ് ഇന്റര്‍- പാര്‍ലമെന്ററി യൂണിയന്റെ (എ.ഐ.പി.യു) 38ാമത് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ ബഹ്റൈന്‍ പാര്‍ലമെന്ററി പ്രതിനിധി സംഘം പങ്കെടുത്തു.
പലസ്തീന് ജനതയെ പിന്തുണയ്ക്കാനും അവകാശ ലംഘനങ്ങള്‍ തുറന്നുകാട്ടാനും ആക്രമണം അവസാനിപ്പിക്കാനും നീതി ഉയര്‍ത്തിപ്പിടിക്കാനും അന്താരാഷ്ട്ര നടപടികള്‍ക്ക് പ്രേരിപ്പിക്കാനും അറബ് മേഖലയിലെ പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ടെന്ന് ബഹ്റൈന്‍ പ്രതിനിധി സംഘത്തിലെ സൈനബ് അബ്ദുല്അമീര് എം.പി. യോഗത്തില്‍ പറഞ്ഞു. അധിനിവേശ പ്രദേശങ്ങളിലെ സ്ത്രീകളുടെയും കുട്ടികളുടെയും കഷ്ടപ്പാടുകള്‍ അവര്‍ വിവരിക്കുകയും അക്രമം തടയാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
സ്ത്രീകളെയും യുവാക്കളെയും ശാക്തീകരിക്കുന്നതിലുള്ള ബഹ്റൈന്റെ പ്രതിബദ്ധത ശൂറ കൗണ്‍സില്‍ അംഗം ഫാത്തിമ അബ്ദുല്‍ജബ്ബാര്‍ അല്‍ കൂഹെജി പരാമര്‍ശിച്ചു. സുസ്ഥിര വികസനവും സാമൂഹിക സമത്വവും കൈവരിക്കുന്നതിന് അറബ് പാര്‍ലമെന്ററി സഹകരണം വര്‍ധിപ്പിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
Trending
- ബഹ്റിൻ മലയാളീ കത്തോലിക്ക സമൂഹം വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുന്നാൾ 2025 ഡിസംബർ 26 ആം തീയ്യതി ഇസാ ടൗണിലുള്ള സേക്രഡ് ഹാർട്ട് സ്കൂളിന്റെ അങ്കണത്തിൽ വെച്ച് ആഘോഷിച്ചു.
- എസ്ഐആർ: കൃത്യമായി രേഖകള്‍ സമര്‍പ്പിക്കുന്നവരെ ഹിയറിങ്ങിന് വിളിക്കില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
- ഇന്ത്യൻ സമൂഹത്തിന്റെ സേവനങ്ങൾ മഹത്തരമാണ്
- കുവൈത്തിലെ അപ്പാർട്ട്മെന്റ് കെട്ടിടത്തിൽ തീപിടിത്തം; ഒരാൾ മരിച്ചു, നാല് പേർക്ക് പരിക്ക്
- തീവ്ര വോട്ടർ പട്ടിക പരിഷ്കരണം; അർഹരായവരെ ഉൾപ്പെടുത്താൻ ഹെൽപ്ഡെസ്ക് തുടങ്ങും, അന്തിമ പട്ടിക ഫെബ്രുവരി 21 ന്
- സുരേഷ് ഗോപി പ്രത്യേക ശ്രദ്ധ കൊടുത്ത അവിണിശേരിയില്‍ ബിജെപിക്ക് ഭരണം പോയി; യുഡിഎഫ് അധികാരത്തില്‍
- മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക് പദ്ധതി; സാമ്പത്തിക സഹായം നേടാം, അപേക്ഷ ക്ഷണിച്ചു
- വീട്ടില്‍നിന്ന് പുറത്താക്കപ്പെട്ടതിനെ തുടര്‍ന്ന് മയക്കുമരുന്ന് റാക്കറ്റിന്റെ കെണിയിലകപ്പെട്ടെന്ന് യുവതി കോടതിയില്‍

