ധാക്ക : ബംഗ്ലാദേശില്‍ മസ്ജിദിനകത്ത് എയര്‍ കണ്ടീഷണറുകള്‍ പൊട്ടിത്തെറിച്ച് അപകടം. അപകടത്തില്‍ 17 പേര് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഫത്തുള്ള ടൗണിലെ ബയ്ത്തസ് സലീം മസ്ജിദില്‍ രാത്രിയിലായിരുന്നു സംഭവം. എസിയില്‍ ഉണ്ടായ തകരാറാണ് പൊട്ടിത്തെറിയ്ക്ക് കാരണമായതെന്നാണ് വിവരം. ആകെ ആറ് എസികളാണ് മസ്ജിദിനകത്ത് സ്ഥാപിച്ചിരുന്നത്. തകരാറുള്ള എസിയാണ് ആദ്യം പൊട്ടിത്തെറിച്ചത്. ഇതില്‍ നിന്നുള്ള തീയേറ്റ് ബാക്കിയുള്ള എസികളും പൊട്ടിത്തെറിക്കുകയായിരുന്നു. മസ്ജിദിനകത്ത് വിശ്വാസികള്‍ പ്രാര്ത്ഥിക്കുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. പരിക്കേറ്റവരില്‍ മസ്ജിദ് ഇമാം ഉള്‍പ്പെടെ 27 പേരുടെ നില അതീവ ഗുരുതരമാണ്.
Trending
- രണ്ടു പേരുടെ അപകടമരണം: ബസ് ഡ്രൈവര്‍ക്ക് രണ്ടു വര്‍ഷം തടവ്
- ബഹ്റൈന്‍ നാഷണല്‍ ഗാര്‍ഡ് സൈബര്‍ സുരക്ഷാ പരിശീലനം നടത്തി
- ആറൻമുളയിലെ ആചാരലംഘന വിവാദം: ഉദ്യോഗസ്ഥരോട് വിശദീകരണം തേടി ബോർഡ്, ഗൂഢാലോചനയെന്ന് ആരോപണം
- കാര്‍ തട്ടിയെടുക്കല്‍: വ്യാജ മെക്കാനിക്കിന്റെ വിചാരണ തുടങ്ങി
- വിദ്യാർത്ഥി കൊണ്ടുവന്ന പെപ്പർ സ്പ്രേ അടിച്ചു, സ്കൂൾ വിദ്യാർത്ഥികൾക്കും അധ്യാപികയ്ക്കും ദേഹാസ്വാസ്ഥ്യം
- വ്യാജ പിഴ സന്ദേശങ്ങളെ കരുതിയിരിക്കാന്‍ മുന്നറിയിപ്പ്
- ക്ലാസില്‍ കുട്ടികള്‍ ഹാജരില്ലെങ്കില്‍ രക്ഷിതാക്കളെ വിവരമറിയിക്കാന്‍ വ്യവസ്ഥ വേണമെന്ന് എം.പിമാര്‍
- ഇടപാടുകാരുടെ പണം ദുരുപയോഗം ചെയ്തു; ബാങ്ക് ജീവനക്കാരന് അഞ്ചു വര്‍ഷം തടവ്