തൃശൂർ: തൃശൂരിൽ ബസിനുള്ളിൽ സ്കൂൾ വിദ്യാർത്ഥിനിയോട് അതിക്രമം കാട്ടിയ കണ്ടക്ടർ പിടിയിൽ. തൃശൂർ-കൊടുങ്ങല്ലൂർ റൂട്ടിലോടുന്ന സ്വകാര്യ ബസിലെ ജീവനക്കാരൻ വിദ്യാർത്ഥിനിയെ ചുംബിക്കുകയായിരുന്നു. ഇന്നലെ രാവിലെ ഏഴുമണിയോടെ ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡിലായിരുന്നു സംഭവം. വിദ്യാർത്ഥിനിയുടെ സഹോദരനും സുഹൃത്തുക്കളും ചേർന്നാണ് കണ്ടക്ടറെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. ശാസ്ത എന്ന സ്വകാര്യ ബസിലെ കണ്ടക്ടറായ പെരുമ്പിളിശേരി സ്വദേശി ചൂരനോലിക്കൽ വീട്ടിൽ സാജൻ (37) ആണ് പിടിയിലായത്. വിദ്യാർത്ഥിനിയെ ഇയാൾ നിരന്തരം ശല്യം ചെയ്തിരുന്നതായി വിദ്യാർത്ഥിനിയുടെ പരാതിയിൽ പറയുന്നു. ബസ് സ്റ്റാൻഡിൽ നിന്ന് സ്കൂളിലേയ്ക്ക് പോകുന്ന വഴി ഇയാൾ വിദ്യാർത്ഥിനിയെ ബലമായി ചുംബിക്കുകയായിരുന്നുവെന്നാണ് പരാതി. സ്കൂളിലെത്തിയ വിദ്യാർത്ഥിനിയുടെ കരച്ചിൽ കണ്ട് വീട്ടിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് വൈകിട്ട് അഞ്ചരയോടെ കൊടുങ്ങല്ലൂരിൽ നിന്ന് വരികയായിരുന്ന ബസിൽ കുട്ടിയുടെ സഹോദരനും സുഹൃത്തുക്കളും കയറി. മറ്റ് യാത്രക്കാരെ ഇറക്കിയതിനുശേഷം ബസ് പൊലീസ് സ്റ്റേഷനിലേയ്ക്ക് പോകാൻ ആവശ്യപ്പെട്ടു. പിന്നാലെയാണ് സാജനെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്.
Trending
- 39 ദിവസത്തിന് ശേഷം ബഹ്റൈൻ വ്യോമാതിർത്തി വീണ്ടും തുറന്നു
- ഇനി വിധിയെഴുതാൻ മണിക്കൂറുകൾ; കേരളത്തോടൊപ്പം അസമും പുതുച്ചേരിയും പോളിംഗ് ബൂത്തിലേയ്ക്ക്
- വിധിയെഴുതാനൊരുങ്ങി അസം; എല്ലാം സജ്ജമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ, വെബ്കാസ്റ്റിംഗ് ഉൾപ്പെടെ വിപുലമായ സംവിധാനങ്ങൾ
- കാട്ടാക്കടയിലെ നവജാതശിശുവിന്റെ മരണം; അമ്മ കൊലപ്പെടുത്തിയത് അതിക്രൂരമായി, കഴുത്തിൽ ബ്ലേഡ് കൊണ്ട് കീറുകയും കത്രിക കുത്തി താഴ്ത്തുകയും ചെയ്തു
- തൃശൂരിലെ കിറ്റ് വിവാദം: കലക്ടറേറ്റില്‍ കുത്തിയിരുന്ന് പ്രതിഷേധം, പരാതി നല്കി എല്‍ഡിഎഫ് നേതാക്കള്‍
- ‘വലിയ ജാഗ്രത വേണം; അര്‍ഹതയുള്ളവര്‍ക്കാവണം നമ്മുടെ വോട്ട്’; എല്ലാ പ്രവര്‍ത്തകരും വോട്ട് ചെയ്യണമെന്ന് കാന്തപുരം
- ഒന്നിച്ചുപോകാനാകില്ലെന്ന് കോടതിയില്‍ പറഞ്ഞു; പിന്നാലെ പൊലിസുകാരിയെ വെട്ടിക്കൊലപ്പെടുത്തി; ഭര്‍ത്താവ് കുറ്റക്കാരന്‍
- നിയമസഭാ തെരഞ്ഞെടുപ്പ്; കേന്ദ്രസേനയടക്കം തലസ്ഥാന നഗരത്തിൽ 2500 ഉദ്യോഗസ്ഥർ, സുരക്ഷാ വലയം തീർത്ത് പൊലീസ്
