കുവൈറ്റ് സിറ്റി: കുവൈറ്റ് ദുരന്തത്തിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരു ഇന്ത്യക്കാരൻ കൂടി മരിച്ചുവെന്ന് കുവൈറ്റ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടെ മരിച്ചവരുടെ എണ്ണം അമ്പത് ആയി. മരിച്ചയാളുടെ പേര് വിവരം അറിവായിട്ടില്ല. തിരിച്ചറിയൽ നടപടി പുരോഗമിക്കുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് കുവൈറ്റ് കമ്പനി എൻ.ബി.ടി.സി എട്ടു ലക്ഷം രൂപ അടിയന്തര ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ആശ്രിതർക്ക് ജോലിയും നൽകും. അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകാൻ ഇന്നലെ ചേർന്ന പ്രത്യേക മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്. പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപ വീതവും നൽകും. മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് പ്രമുഖ വ്യവസായികളായ യൂസഫലി അഞ്ച് ലക്ഷം രൂപയും, രവിപിള്ള രണ്ട് ലക്ഷം രൂപയും വീതം നൽകുമെന്ന് മുഖ്യമന്ത്രി യോഗത്തിൽ അറിയിച്ചു.
Trending
- സാങ്കേതികവിദ്യയിലെ നൂതന ആശയങ്ങൾ സമൂഹത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് അനിവാര്യം: മന്ത്രി ഡോ. ആര്. ബിന്ദു
- ജൂൺ 28 ന് നടത്തുന്നു “ബ്രീസ് 2024” പങ്കെടുക്കാനെത്തിയ അസീസ്, നോബി എന്നിവരെ സ്വീകരിച്ചു
- മനാമ സൂഖ് തീപിടിത്തം: ദുരിതബാധിതരായ അഞ്ച് പേർക്ക് എയർ ടിക്കറ്റുകൾ നൽകി
- മലപ്പുറത്ത് യുവാവിനെയും ഒരു വയസുള്ള മകളെയും കാണാതായി
- അമിത ഭാരം ചുമത്തി ലാഭം കൊയ്യുന്നു, വിമാനയാത്രാ നിരക്കുകളുടെ വർദ്ധനവ് റദ്ദാക്കണം: ജോൺ ബ്രിട്ടാസ് എം പി
- പൗരത്വ നിയമലംഘനം റിപ്പോർട്ട് ചെയ്യാൻ ആഭ്യന്തര മന്ത്രാലയം ഹോട്ട്ലൈൻ തുടങ്ങി
- കെ.എസ്.ആര്.ടി.സിക്ക് 20 കോടി കൂടി അനുവദിച്ചു
- മഹാത്മാഗാന്ധി കൾച്ചറൽ ഫോറം ജൂലൈ 5 ന് ബഹ്റൈനിൽ സംവാദം സംഘടിപ്പിക്കുന്നു