കൊച്ചി: വൈപ്പിന്‍ കുഴിപ്പിള്ളിയില്‍ വനിത ഓട്ടോ ഡ്രൈവര്‍ക്ക് മര്‍ദനമേറ്റു. വൈപ്പിൻ പള്ളത്താംകുളങ്ങരയിലെ ഓട്ടോ ഡ്രൈവർ ജയയ്ക്കാണ് മർദനമേറ്റത്. ഇന്നലെ രാത്രിയാണ് സംഭവം. ഓട്ടോ സവാരിയ്ക്ക് വേണ്ടി വിളിച്ച യുവാക്കളാണ് മർദിച്ചതെന്ന് പൊലീസ് അറിയിച്ചു. മർദനത്തിൽ ഗുരുതര പരുക്കേറ്റ ജയ ചികിത്സയിലാണ്. ഓട്ടോയിൽ കയറിയ 3 യുവാക്കളാണ് ജയയെ മർദിച്ചതെന്ന് സഹോദരി പറഞ്ഞു. കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് പോകണമെന്നു പറഞ്ഞാണ് മൂവരും ഓട്ടോയിൽ കയറിയത്. കുഴുപ്പിള്ളിയിൽ നിന്നാണ് ഓട്ടോ വിളിച്ചത്. കളമശ്ശേരി മെഡിക്കൽ കോളേജിൽ എത്തിയ ശേഷം അവിടെ നിന്ന് തിരിച്ച് കുഴുപ്പിള്ളിയിലെത്തിയ ശേഷമാണ് യുവാക്കൾ മർദിച്ചത്. നാട്ടുകാരാണ് അവശനിലയിലായ ജയയെ ആശുപത്രിയിലെത്തിച്ചത്. മർദനത്തിൽ വാരിയെല്ലുകൾ ഒടിഞ്ഞതുൾപ്പടെ ജയയ്ക്ക് ഗുരുതര പരുക്കുണ്ടെന്നും സഹോദരി പറഞ്ഞു.
Trending
- സൗഹൃദത്തിൻ്റെ സ്നേഹമഴയായ് ‘ ഴ’ ജൂലൈ 12 ന് റിലീസ് ചെയ്യും
- ഡോ: അഞ്ചൽ കൃഷ്ണകുമാറിന് ഇന്ത്യൻ പ്രവാസി മാഗസിൻ അവാർഡ്
- സുരേഷ് ഗോപി ആദ്യ പുസ്തകം മോഹൻലാലിന് നൽകി ‘ഇടവേളകളില്ലാതെ’ പ്രകാശനം ചെയ്തു
- ട്വന്റി 20യില്‍ ഇന്ത്യയെ 13 റണ്‍സിന് സിംബാബ്വെ തോല്‍പ്പിച്ചു
- 2024 ജനുവരി മുതൽ ഏപ്രിൽവരെയുള്ള കാലയളവിൽ ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം വർധിച്ചു
- ഐസിആർഎഫിൻറെ “ദാർസ്റ്റ് ക്വഞ്ചേഴ്സ് 2024” വാർഷിക വേനൽക്കാല അവബോധ പരിപാടി ആരംഭിച്ചു
- ചികിത്സയ്ക്കെത്തിയ ബാലികയെ ഡോക്ടർ പീഡിപ്പിച്ചതായി പരാതി
- ചെറുവണ്ണൂരിൽ ജ്വല്ലറിയുടെ ചുമര് തുരന്ന് 30 പവൻ സ്വർണം മോഷ്ടിച്ചു