കോഴിക്കോട്: സെക്രട്ടറിയേറ്റിലെ സി.സി.ടി.വി ദൃശ്യങ്ങൾ മിന്നലിൽ നശിച്ചു പോയെന്ന് പറയുന്ന സർക്കാർ സംസ്ഥാന പ്രോട്ടോകോൾ ഓഫീസർ ഒപ്പിട്ട കസ്റ്റംസ് ക്ലിയറൻസിൻ്റെ ഫയലുകളും കത്തിപോയോയെന്ന് വ്യക്തമാക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ.സുരേന്ദ്രൻ. 2 വർഷമായി സി.പി.എമ്മിൻ്റെ സ്വന്തക്കാരനായ ജോയിൻ്റ് പ്രോട്ടോകോൾ ഓഫീസർ ഷൈൻ ഹഖാണ് കസ്റ്റംസ് ക്ലിയറൻസിൽ ഒപ്പുവെക്കുന്നത്. കള്ളക്കളി പുറത്താവാതിരിക്കാൻ സി.സി.ടി.വി ദൃശ്യങ്ങൾ നശിപ്പിച്ചത് പോലെ കസ്റ്റംസ് ക്ലിയറൻസ് രേഖകളും സർക്കാർ നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന് സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു. മതഗ്രന്ഥങ്ങൾ നയതന്ത്ര ബാഗിലൂടെ അയക്കാറില്ലെന്ന് യു.എ.ഇ വ്യക്തമാക്കിയ സ്ഥിതിക്ക് കെടി ജലീലിനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറാവണം. ഷൈൻ ഹഖിൻ്റെ തീവ്രവാദ ബന്ധം അന്വേഷിക്കാൻ നടപടിയെടുക്കണം. മടിയിൽ കനമില്ലാത്തതുകൊണ്ടാണോ സംസ്ഥാന സർക്കാർ കേന്ദ്ര അന്വേഷണ ഏജസികൾ ചോദിക്കുന്ന തെളിവുകൾ നശിപ്പിക്കുന്നതെന്നും കെ.സുരേന്ദ്രൻ ചോദിച്ചു.
Trending
- പോക്സോ കേസ് പ്രതിയെ പ്രവേശനോത്സവത്തിൽ പങ്കെടുപ്പിച്ചു: പ്രധാന അദ്ധ്യാപകനെ സസ്പെൻഡ് ചെയ്തു
- ജി.ഒ.പി.ഐ.ഒ. ബഹ്റൈൻ ജൂനിയർ ബാഡ്മിന്റൺ ഓപ്പൺ ടൂർണമെന്റ് നടത്തി
- കെനിയ വാഹനാപകടം; മരിച്ചവരിൽ അഞ്ച് പേരും മലയാളികൾ, നിരവധി പേർക്ക് പരിക്ക്
- ഓസ്ട്രേലിയയില്‍ മലയാള ചലച്ചിത്ര സംഘടന ‘ആംലാ’ നിലവില്‍ വന്നു; കേരളത്തിന് പുറത്തെ ആദ്യ ചലച്ചിത്രകൂട്ടായ്മ
- ബഹ്റൈനില്‍ റോഡപകടത്തില്‍ മലയാളിയുടെ മരണം: നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി
- തീപിടിച്ച കപ്പലിന്റെ അവശിഷ്ടങ്ങളും കണ്ടെയ്നറുകളും കോഴിക്കോടിനും കൊച്ചിക്കുമിടയില്‍ തീരത്തടിയാന്‍ സാധ്യത
- മൂന്നാമത് ഐക്യരാഷ്ട്രസഭാ സമുദ്ര സമ്മേളനത്തില്‍ ബഹ്റൈന്‍ പ്രതിനിധികളും
- ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ സമന്വയം 2025 ആഘോഷമാക്കി ബഹ്റൈൻ