തിരുവനന്തപുരം: സ്പ്രിന്‍ക്ലര്‍ വിവാദം അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച രണ്ടംഗസമിതി പുനഃസംഘടിപ്പിച്ചു. രാജീവ് സദാനന്ദന് പകരം കേന്ദ്രസർക്കാർ മുന്‍ സൈബര്‍ സെക്യൂരിറ്റി കോ ഓഡിനേറ്റർ ഡോ.ഗുല്‍ഷന്‍ റായിയെ അംഗമായി ഉള്‍പ്പെടുത്തിയാണ് സമിതി പുനഃസംഘടന. റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള സമയപരിധി ഒക്ടോബര്‍ പത്ത് വരെ നീട്ടിയിട്ടുമുണ്ട്.അന്വേഷണ സമിതിയില്‍ അംഗമായിരുന്ന മുന്‍ ആരോഗ്യ സെക്രട്ടറി രാജീവ് സദാനന്ദനെ കോവിഡ് കാര്യങ്ങളില്‍ മുഖ്യമന്ത്രിയുടെ ഉപദേശകനാക്കിയതോടെ അന്വേഷണ സമിതിയില്‍നിന്ന് അദ്ദേഹം ഒഴിവായി. അതോടെ സമിതിയുടെ പ്രവര്‍ത്തനം ത്രിശങ്കുവിലാകുകയും കടുത്ത വിമര്‍ശനം സര്‍ക്കാര്‍ ക്ഷണിച്ചുവരുത്തുകയും ചെയ്തു. സ്പ്രിന്‍ക്ലര്‍ ഇടപാടുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിച്ച് ഒരുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് മാധവന് നമ്ബ്യാര്‍ അധ്യക്ഷനായി രണ്ടംഗസമിതിയെ നിയോഗികുമ്പോൾ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ നൂറുദിവസമായിട്ടും അവര്‍ക്ക് ഒരു ചുവട്പോലും അന്വേഷണ കാര്യത്തില്‍ മുന്നോട്ട്പോകാന്‍ സാധിച്ചിരുന്നില്ല.ഈ സാഹചര്യത്തിലാണ് രാജീവ് സദാനന്ദന് പകരം ഗുല്‍ഷന്‍ റായിയെ ഇേപ്പാള്‍ സമിതിയില്‍ ഉള്‍പ്പെടുത്തിയത്. മാധവന് നമ്ബ്യാര്‍ അധ്യക്ഷ സ്ഥാനത്ത് തുടരും.
Trending
- കാര്‍ തട്ടിയെടുക്കല്‍: വ്യാജ മെക്കാനിക്കിന്റെ വിചാരണ തുടങ്ങി
- വിദ്യാർത്ഥി കൊണ്ടുവന്ന പെപ്പർ സ്പ്രേ അടിച്ചു, സ്കൂൾ വിദ്യാർത്ഥികൾക്കും അധ്യാപികയ്ക്കും ദേഹാസ്വാസ്ഥ്യം
- വ്യാജ പിഴ സന്ദേശങ്ങളെ കരുതിയിരിക്കാന്‍ മുന്നറിയിപ്പ്
- ക്ലാസില്‍ കുട്ടികള്‍ ഹാജരില്ലെങ്കില്‍ രക്ഷിതാക്കളെ വിവരമറിയിക്കാന്‍ വ്യവസ്ഥ വേണമെന്ന് എം.പിമാര്‍
- ഇടപാടുകാരുടെ പണം ദുരുപയോഗം ചെയ്തു; ബാങ്ക് ജീവനക്കാരന് അഞ്ചു വര്‍ഷം തടവ്
- കെ.എസ്.സി.എ വനിതാ വേദിയുടെ നേതൃത്വത്തിൽ ബ്രെസ്റ്റ് കാൻസർ അവെയർനസ് വാക്കത്തോണും മെഡിക്കൽ ക്യാമ്പും സംഘടിപ്പിക്കുന്നു .
- ഹിജാബ് വിവാദം: ‘സ്കൂള്‍ തലത്തിൽ സമവായമുണ്ടെങ്കിൽ നല്ലത്, അത് അവിടെ തീരട്ടെ, പഠനം നിഷേധിക്കാൻ ആര്‍ക്കും അവകാശമില്ല’: മന്ത്രി വി ശിവൻകുട്ടി
- എന്നെ ഉപദേശിക്കാൻ ഉള്ള അർഹത സജി ചെറിയാനില്ല, പാർട്ടിയിൽ നിന്ന് പുറത്താക്കാൻ ശ്രമിച്ചു, സജി ചെറിയാനെതിരെ നടപടി എടുക്കണം: ജി സുധാകരന്