അബുദാബി: അനേകം പ്രവാസികളുടെ ജീവിതം മാറ്റിമറിച്ച യുഎഇിലെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് താത്കാലികമായി നിർത്തി വയ്ക്കുന്നു. യുഎഇ ഗെയിമിംഗ് റെഗുലേറ്ററിയുടെ ആവശ്യങ്ങൾ പ്രകാരം ഏപ്രിൽ ഒന്നുമുതൽ നറുക്കെടുപ്പ് താത്കാലികമായി പ്രവർത്തനം നിർത്തുന്നതായി അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി അറിയിച്ചു.നേരത്തെ വിറ്റഴിച്ച 262 സീരീസിന്റെ നറുക്കെടുപ്പ് മുൻനിശ്ചയപ്രകാരം ഏപ്രിൽ മൂന്നിന് നടക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഗ്രാൻഡ് പ്രൈസ് ആയ പത്ത് മില്യൺ ദിർഹം (22,70,74,131.80 രൂപ) വിജയിക്ക് നൽകും. കൂടാതെ ടിക്കറ്റിൽ പറയുന്ന മറ്റ് സമ്മാനങ്ങളും വിതരണം ചെയ്യും. മസരാറ്റി ഖിബിലി, റേഞ്ച് റോവർ എന്നീ കാറുകളുടെ നറുക്കെടുപ്പും ഇതിനൊപ്പം നടക്കുമെന്ന് അധികൃതർ അറിയിക്കുന്നു. നേരത്തെ മേയ് മൂന്നിന് ഇവയുടെ നറുക്കെടുപ്പ് നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്.എല്ലാ മാസവും മൂന്നാം തീയതി അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് നറുക്കെടുപ്പ് നടത്തിയിരുന്നത്. കഴിഞ്ഞവർഷം 246,297,071 ദിർഹമിന്റെ സമ്മാനങ്ങൾ വിതരണം ചെയ്തതായി ബിഗ് ടിക്കറ്റിന്റെ വെബ്സൈറ്റിൽ വ്യക്തമാക്കുന്നു. ദുബായിലെ ഇന്ത്യൻ പ്രവാസിയായ മുഹമ്മദ് ഷെരീഫാണ് കഴിഞ്ഞ തവണത്തെ 15 മില്യൺ ദിർഹത്തിന്റെ ജാക്ക് പോട്ടിന് അർഹനായത്. റെഗുലേറ്ററി നിയമങ്ങൾ ക്യത്യമായി പാലിക്കുമെന്നും നറുക്കെടുപ്പ് എന്ന് പുനരാരംഭിക്കുമെന്ന് വെബ്സൈറ്റിലൂടെ അറിയിക്കുമെന്നും ബിഗ് ടിക്കറ്റ് വ്യക്തമാക്കി. പ്രവർത്തനങ്ങൾ പുനരാരംഭിച്ചുകഴിഞ്ഞാൽ ഉപഭോക്താക്കൾക്ക് തങ്ങളുടെ ബിഗ് ടിക്കറ്റ് അക്കൗണ്ടുകൾ വീണ്ടും ഉപയോഗിക്കാനാവുമെന്ന് അധികൃതർ പറഞ്ഞു.
Trending
- സിപിഎം നേതാവ് മുസ്ലീം ലീഗില്‍; അംഗത്വം നല്കി പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍
- ബഹ്റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മ യാത്രയയപ്പും,അഭിനന്ദ ചടങ്ങും സംഘടിപ്പിച്ചു.
- അനിശ്ചിതത്വം അവസാനിപ്പിച്ച് ഗവര്‍ണര്‍ സഭയില്‍; രണ്ടു വരിയില്‍ പ്രസംഗം അവസാനിപ്പിച്ച് മടക്കം; പ്രതിഷേധവുമായി കോണ്‍ഗ്രസ്
- ബഹ്റൈൻ നാഷനൽ പ്രവാസി സാഹിത്യോത്സവ് വെള്ളിയാഴ്ച അദാരി പാർക്കിൽ
- കുംഭമേള; തിരുനാവായ മഹാമാഘ മഹോത്സവത്തിന് കെ.എച്ച്.എൻ.എയുടെ കൈത്താങ്ങ്
- വിറപ്പിച്ച് ഫിലിപ്സ്, പിടിച്ചുകെട്ടി ഇന്ത്യ; കിവീസിനെതിരെ 48 റണ്‍സിന്റെ ജയം
- തിരുവനന്തപുരത്തെ തുറമുഖ നഗരമായി പ്രഖ്യാപിക്കും?; ‘വീടില്ലാത്ത എല്ലാവര്ക്കും വീട്’; പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തില്‍ വന്‍ പ്രഖ്യാപനങ്ങള്‍
- എംപി ഫണ്ട്: സുരേഷ് ഗോപി പിന്നില്‍; ഷാഫി ചെലവഴിച്ചത് നാലു ശതമാനം മാത്രം, രണ്ട് എംപിമാര്‍ ഒരു രൂപ പോലും വിനിയോഗിച്ചില്ല.

