തൃശൂര്‍: വണ്ടിപ്പെരിയാര്‍ കേസില്‍ സിപിഎം നേതാക്കളുടെ സഹായത്തോടെയാണ് പൊലീസ് കൃത്യവിലോപം നടത്തിയെതന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. കേസില്‍ കൃത്യവിലോപം നടത്തിയ അന്വേഷണ ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ സംരക്ഷിക്കുന്നത് എന്തിനാണെന്നും സുരേന്ദ്രന് തൃശൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു. ഒരു സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ വച്ച്, കൂടുതല്‍ ഫലപ്രദമായ ഏജന്‍സികളെ വച്ച് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവാത്തത് എന്താണ്?. കേസില്‍ കൃത്യമായ രാഷ്ടീയ ഇടപെടല്‍ ഉണ്ടായിട്ടുണ്ട്. അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി തയ്യാറാകുമോയെന്നും സുരേന്ദ്രന് ചോദിച്ചു. കോടതി വിധിയെ പറ്റി മുഖ്യമന്ത്രി ആത്മാര്‍ഥമായിട്ടാണ് പറഞ്ഞതെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാന്‍ തയ്യാറാകുമോ?. ഈ കേസ് കേരളത്തെക്കുറിച്ച് പുറം ലോകത്തിന് ഏറ്റവും ഭയാനകമായ പ്രതിച്ഛായ നല്കുന്ന വിധിയാണ്. ഇത്തരമൊരു സംഭവം ഉണ്ടായിട്ട് സംസ്ഥാന പട്ടികജാതി കമ്മീഷന്, മനുഷ്യാവകാശ സംഘടനകള്‍, സാമൂഹിക പ്രവര്‍ത്തകരാരും മിണ്ടിയില്ലെന്നും സുരേന്ദ്രന് പറഞ്ഞു. ഇത്തരം കേസുകളില്‍ ഇടപെടുന്ന സ്വന്തം പാര്‍ട്ടി നേതാക്കള്‍ക്കെതിരായി ഒരന്വേഷേണവും നടപടിയും ഇല്ല. ഉന്നത പാര്‍ട്ടി നേതാക്കന്മാര്ക്കെതിരെ വന്ന സ്ത്രീ പീഡനകേസുകളെല്ലാം പാര്‍ട്ടി അന്വേഷണക്കമ്മീഷനെ വച്ച് ഒതുക്കിത്തീര്‍ക്കുകയാണ് ചെയ്തത്, അതിന്റെയെല്ലാം ദുരന്തമാണ് വണ്ടിപ്പെരിയാര്‍ വിധിയിലൂടെ പുറത്തുവന്നതെന്നും സുരേന്ദ്രന് പറഞ്ഞു.
Trending
- സ്റ്റാർ വിഷൻ ഇവന്റ്സും ഭാരതി അസോസിയേഷനും ചേർന്ന് ദീപാവലി ആഘോഷിച്ചു
- ബഹ്റൈൻ പ്രതിഭ മുപ്പതാം കേന്ദ്ര സമ്മേളനം : സ്വാഗത സംഘം രൂപീകരിച്ചു
- ഹിജാബ് വിവാദം; പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിൽ നിന്ന് രണ്ട് കുട്ടികള്‍ കൂടി പഠനം നിര്‍ത്തുന്നു, ടിസിക്കായി അപേക്ഷ നൽകി
- ബഹ്റൈന്‍ കോസ്റ്റ് ഗാര്‍ഡ് സമുദ്ര പരിശോധന നടത്തി
- കേരള മുഖ്യമന്ത്രി ബഹ്റൈന്‍ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
- ഏഷ്യന്‍ യൂത്ത് ഗെയിംസ്: സമഗ്ര മാധ്യമ കവറേജ് സംവിധാനമുണ്ടാക്കും
- പ്രമുഖ വ്യവസായി ഡോ.വർഗീസ് കുര്യന്റെ അത്താഴവിരുന്നിൽ മുഖ്യമന്ത്രി പങ്കെടുത്തു
- മയക്കുമരുന്ന് കടത്ത്: രണ്ടു ബഹ്റൈനികളുടെ വിചാരണ ആരംഭിച്ചു



