വയനാട് വാകേരിയിൽ ഇറങ്ങിയ നരഭോജി കടുവയെ വെടിവച്ചു കൊല്ലണമെന്ന് നാട്ടുകാർ. കടുവയെ വെടിവച്ചു കൊല്ലുമെന്ന് ഔദ്യോഗികമായി ഉത്തരവിറക്കാതെ പ്രജീഷിന്റെ മൃതദേഹം സംസ്കരിക്കാൻ അനുവദിക്കില്ലെന്നാണ് നാട്ടുകാർ പറയുന്നത്. വാകേരി മൂട കൊല്ലിയിൽ പ്രജീഷ് കൊല്ലപ്പെട്ട സ്ഥലത്ത് വീണ്ടും കടുവയുടെ കാൽപാടുകൾ കണ്ടെത്തി. ഇതോടെ തിരച്ചില്‍ പുനരാരംഭിച്ചു. പ്രജീഷ് കൊല്ലപ്പെട്ടതിന് സമീപം മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് തിരച്ചില്‍. ബത്തേരി, മേപ്പാടി, കല്പറ്റ ആര്.ആര്.ടി സംഘങ്ങളാണ് തിരച്ചിലില്‍ പങ്കെടുക്കുന്നത്. പ്രജീഷിന്റെ പോസ്റ്റുമോർട്ടം സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ രാവിലെ നടക്കും. ഇന്നലെ ഉച്ചയ്ക്ക് പുല്ലരിയാനായി പോയ പ്രജീഷ് വൈകുന്നേരം ആയിട്ടും തിരികെയെത്തിയിരുന്നില്ല. അന്വേഷിച്ചിറങ്ങിയ സഹോദരനും നാട്ടുകാരും വൈകിട്ട് നാലരയോടെ സമീപത്തെ വയലിൽ നിന്നാണ് പ്രജീഷിന്റെ മൃതദേഹം കണ്ടെത്തിയത്.
Trending
- റാസ് സുവൈദില്‍ വാഹനമിടിച്ച് ഒരാള്‍ മരിച്ചു
- ബഹ്റൈനില്‍ പാഠ്യപദ്ധതി ലംഘിക്കുന്ന സ്വകാര്യ സ്കൂളുകള്‍ക്ക് ലക്ഷം ദിനാര്‍ പിഴയും അടച്ചുപൂട്ടലും വരുന്നു
- ക്രൗണ്‍ പ്രിന്‍സ് കപ്പ് ഗ്രൂപ്പ് 3 അന്താരാഷ്ട്ര പദവിയിലേക്ക്; ആര്.ഇ.എച്ച്.സിയുടെ ചരിത്രത്തില്‍ പുതിയ നാഴികക്കല്ല്
- ജ്വല്ലറി അറേബ്യ- സെന്റ് അറേബ്യ വിസ്മയത്തിന് ബഹ്റൈന്‍ ഒരുങ്ങുന്നു
- ആവേശകരമായ മത്സരങ്ങളോടെ അരാംകോ എഫ്4 സൗദി അറേബ്യന്‍ ചാമ്പ്യന്‍ഷിപ്പ് രണ്ടാം റൗണ്ട് സമാപിച്ചു
- ബഹ്റൈനില്‍ ലൈസന്‍സില്ലാത്ത നാല് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്തു
- കെ. ഗോപിനാഥ മേനോന് ഡോക്ടറേറ്റ്
- കൊല്‍ക്കത്ത ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ”എ പ്രഗനന്റ് വിഡോ” മത്സരവിഭാഗത്തില്‍



