ന്യൂഡൽഹി: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നിരോധനം ശരിവച്ച ട്രിബ്യുണല്‍ ഉത്തരവ് ചോദ്യം ചെയ്തു കൊണ്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. സംഘടനയുടെ ചെയര്മാന് ഒ.എം.എ സലാം നല്കിയ റിട്ട് ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്. ഹർജിക്കാരോട് ആദ്യം ഹൈക്കോടതിയെ സമീപിക്കാന്‍ ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു.
2022 സെപ്റ്റംബറിലാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെയും 8 അനുബന്ധ സംഘടനകളെയും കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത്. യു.എ.പി.എ. നിയമത്തിലെ മൂന്നാം വകുപ്പ് പ്രകാരമായിരുന്നു നിരോധനം. അഞ്ച് വര്‍ഷത്തേക്കാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെയും അനുബന്ധ സംഘടനകളെയും കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്. രാജ്യസുരക്ഷ, ക്രമസമാധാനം തകര്‍ക്കല്‍ എന്നിവ കണക്കിലെടുത്തായിരുന്നു നടപടി. ഈ നിരോധനം ദില്ലി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദിനേഷ് കുമാര്‍ ശര്‍മ അധ്യക്ഷനായ ട്രിബ്യുണല്‍ ശരിവച്ചിരുന്നു.ഇതിനെതിരെയാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ റിട്ട് ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍ ഭരണഘടനയുടെ 226-ാം അനുച്ഛേദ പ്രകാരം ഹര്‍ജിക്കാര്‍ ആദ്യം ഹൈക്കോടതിയെയാണ് സമീപിക്കേണ്ടത് എന്ന് സുപ്രീം കോടതി വ്യക്തമാക്കി. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന് ശ്യാം ദിവാന് ഈ നിലപാടിനോട് യോജിച്ചു. തുടര്‍ന്നാണ് ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യാന്‍ അനുമതി നല്കി കൊണ്ട് പോപ്പുലര്‍ ഫ്രണ്ടിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളിയത്.
Trending
- തന്ത്രി കണ്ഠരര് രാജീവര് ജയിലില്‍ തുടരും; റിമാന്‍ഡ് 14 ദിവസം കൂടി നീട്ടി
- ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ചോദ്യാവലി, ഷിംജിത പറഞ്ഞ കാര്യങ്ങള്‍ ശാസ്ത്രീയ തെളിവുകളുമായി ഒത്തു നോക്കുമെന്ന് പൊലീസ്; വിശദമായി ചോദ്യം ചെയ്തു
- ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണന് പോറ്റി ജയിലിൽ നിന്ന് പുറത്തിറങ്ങി
- ‘യുവരാജാവിന് എന്തൊരു അഹങ്കാരമാണ്’; രാഹുലിനെതിരെ രാജ്യസഭയിൽ മോദി, ബഹിഷ്കരിച്ച് പ്രതിപക്ഷം
- ഭിന്നശേഷിക്കാരനിൽനിന്ന് 25,750 മോഷ്ടിച്ചു; നഴ്സിനെതിരായ കേസിൽ ഫെബ്രുവരി 10ന് വാദം കേൾക്കും
- ‘ഇനി ചന്ദന മരം വിൽക്കാം’;സുപ്രധാന കേരള വനം ഭേദഗതി ബില്ലിന് ഗവര്‍ണറുടെ അംഗീകാരം, ചന്ദന കൃഷി വ്യാപിക്കുമെന്ന് സര്‍ക്കാര്‍
- മണിപ്പൂരിലെ രാഷ്ട്രപതി ഭരണം പിൻവലിച്ച് കേന്ദ്രം; പുതിയ സർക്കാർ രൂപീകരണം ഉടൻ
- ആടിയ നെയ്യ് ക്രമക്കേടില്‍ ദേവസ്വം ജീവനക്കാരൻ സുനില്‍ കുമാറിനെ അറസ്റ്റ് ചെയ്ത് വിജിലൻസ്, കേസിലെ ആദ്യ അറസ്റ്റ്

