റായ്പൂർ: ഛത്തീസ്ഗഡിൽ തിരഞ്ഞെടുപ്പിന് മൂന്നുനാൾ മാത്രം ശേഷിക്കെ, ബിജെപി നോവിനെ കൊലപ്പെടുത്തി. പിന്നിൽ മാവോയിസ്റ്റുകളെന്ന് സംശയം. ബിജെപിയുടെ നാരായൺപൂർ ജില്ലാ യൂണിറ്റ് വൈസ് പ്രസിഡന്റായ രത്തൻ ദുബേയാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച ജില്ലയിലെ കൗശൽനാർ മേഖലയിലാണ് സംഭവം. സില്ല പഞ്ചായത്ത് പ്രതിനിധിയാണ് ദുബേ. കൗശൽനറിൽ പ്രചാരണത്തിന് വേണ്ടി പോയതായിരുന്നു ദുബെ. മഴു കൊണ്ടാണ് ദുബെയെ കൊലപ്പെടുത്തിയത്. അടുത്തിടെ തിരഞ്ഞെടുപ്പുകളിൽ പങ്കെടുക്കുന്നവർക്കെതിരെ മാവോയിസ്റ്റുകൾ മുന്നറിയിപ്പ് നൽകിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടിക്കെതിരെ രണ്ടു ദിവസം മുൻപ് മാവോയിസ്റ്റുകൾ ലഘുലേഖകൾ പുറത്തിറക്കിയിരുന്നു. കൊലപാതകം അന്വേഷിക്കാൻ പൊലീസ് സംഘം സംഭവസ്ഥലത്തെത്തി. കൊലപാതകത്തെ ബിജെപി നേതാവ് ഓം മാഥുർ അപലപിച്ചു. ഭീരുത്വം നിറഞ്ഞ ഈ പ്രവർത്തിയെ പാർട്ടി അപലപിക്കുന്നു, അദ്ദേഹം എക്സിൽ കുറിച്ചു. ഒക്ടോബർ 20 ന് ബിജെപി പ്രവർത്തകൻ ബിർജു തരമിനെ ശർഖേഡ ഗ്രാമത്തിൽ വെടിവച്ച് കൊലപ്പെടുത്തിയിരുന്നു. രണ്ടുഘട്ടങ്ങളിലായാണ് ഛത്തീസ്ഗഡിൽ തിരഞ്ഞെടുപ്പ്. നവംബർ 7 നും 17 നും. നവംബർ 7 ന് വോട്ടെടുപ്പ് നടക്കുന്ന 20 നിയോജക മണ്ഡലങ്ങളിൽ പെടുന്നതാണ് നാരായൺപൂരും.
Trending
- പത്തനംതിട്ടയിൽ കസ്റ്റഡിയിലെടുത്ത പ്രതി തൂങ്ങിമരിച്ച സംഭവം; സിഐയ്ക്ക് സസ്പെൻഷൻ
- പൊതുജന ഇടപെടല്‍ വര്‍ധിപ്പിക്കാന്‍ ബഹ്റൈന്‍ ബഹിരാകാശ ഏജന്‍സി പുതിയ വെബ്സൈറ്റ് തുടങ്ങി
- ബഹ്റൈനില്‍ നവംബറില്‍ ദി മാര്‍ക്കറ്റ് 2.0 സമ്മേളനം
- ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം ലോഗോ പ്രകാശനം നടത്തി
- പ്രണയാഭ്യർഥന നിരസിച്ചു; തമിഴ്നാട്ടിൽ മലയാളി പെൺകുട്ടിയെ വീട്ടിൽ കയറി കുത്തി കൊലപ്പെടുത്തി
- കൊച്ചിയില്‍ കുട്ടികള്‍ക്ക് നേരേ നഗ്നതാപ്രദര്‍ശനം, തട്ടിക്കൊണ്ടുപോകാന്‍ശ്രമം; യുവാവ് പിടിയില്‍
- ‘മതേതരത്വം ചിലര്‍ക്ക് കവചവും ചിലര്‍ക്ക് ശിക്ഷയുമാകരുത്’, മമത ബാനര്‍ജിയ്ക്കെതിരേ പവന് കല്യാണ്‍
- കവളപ്പാറ ദുരന്ത ഭൂമിയിലേക്ക് ആദ്യം എത്തിയവരിൽ ഒരാളാണ് ഞാൻ, ആരോപണങ്ങൾ ഉന്നയിക്കുന്നത് ഓർമക്കുറവ് കൊണ്ടാകാം’; എം സ്വരാജ്