കോഴിക്കോട്: ലൈസന്‍സ് സസ്പെന്‍ഡ് ചെയ്ത ഡ്രൈവര്‍ സ്കൂള്‍ ബസ് ഓടിച്ചതില്‍ നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ്. ഡ്രൈവര്‍ക്കും സ്കൂളിനും അയ്യായിരം രൂപവീതം പിഴ ചുമത്തി. കോഴിക്കോട് ഫറോക്കില്‍ വച്ചാണ് മോട്ടോര്‍ വാഹനവകുപ്പ് പരിശോധന നടത്തിയത്. പുളിക്കലിലെ ഫ്ളോറിയല്‍ ഇന്റര്‍നാഷണല്‍ സ്കൂളിനെതിരെയാണ് നടപടി. ഇതേ സ്കൂളിലെ ബസ് നിയമം ലംഘനം നടത്തിയതിനാണ് മോട്ടോര്‍ വാഹനവകുപ്പ് ഡ്രൈവര്‍ കണ്ണന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തത്. വണവേ ട്രാഫിക് ലംഘിച്ച് വാഹനത്തിന് തടസമുണ്ടാക്കിയതിനെ ഇയാളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്ത്. എന്നാല്‍ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തിട്ടും സ്കൂള്‍ അധികൃതര്‍ ഇയാളെകൊണ്ട് വാഹനം ഓടിപ്പിക്കുകയായിരുന്നു. ഇന്ന് മോട്ടോര്‍ വാഹനവകുപ്പ് പരിശോധന നടത്തുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. തുടര്‍ന്ന് മോട്ടോര്‍ വാഹനവകുപ്പിലെ ഉദ്യോഗസ്ഥന് തന്നെ സ്കൂള്‍ വാഹനം ഓടിച്ച് കുട്ടികളെ വീട്ടിലെത്തിക്കുകയായിരുന്നു.
Trending
- വിമാനം പറക്കുന്നതിനിടെ കടലിൽ ചാടാൻ ആഗ്രഹിച്ച മലയാളി അറസ്റ്റിൽ
- കോഴിക്കോട് രോഗി ഡോക്ടറെ മർദിച്ചു, കല്ലെടുത്ത് തലയ്ക്കടിക്കാൻ ശ്രമം
- പത്ത് ഗ്യാരന്റിയുമായി കെജരിവാള്‍ – എഎപി വാഗ്ദാനങ്ങള്‍ നടപ്പാക്കി; ബിജെപി പരാജയപ്പെട്ടു
- ടൊവിനോ തോമസിനും ജോജു ജോർജിനുമെതിരെ ഗുരുതര ആരോപണവുമായി സംവിധായകൻ
- സിസ്റ്റേഴ്സ് നെറ്റ് വർക്ക് ബഹ്റൈൻ ലൈഫ് ലൈൻ ഉദ്ഘാടനം ചെയ്തു
- തീപിടിത്തത്തിൽ ഒരു പുരുഷനും ഒരു കുട്ടിയും രണ്ട് സ്ത്രീകളുമടക്കം നാല് പേർ മരിച്ചു
- പാക്ടിൻറെ നൃത്ത സം ഗീ തോ ത്സവമായ ’ഭാവലയം – 2024’’ മേയ് 24ന്
- ‘സിപിഎമ്മിനോട് കൈ കൂപ്പി പറയുന്നു,സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കരുത്, ഞങ്ങള്‍ പ്രതിരോധിക്കും’- വി.ഡി. സതീശന്.