ഫ്ലോറിഡ : അമേരിക്കയിൽ സൗത്ത് ഫ്ലോറിഡയിൽ കോട്ടയം പിറവം സ്വദേശിനി മെറിൻ ജോയിയെ ഭർത്താവ് ഫിലിപ്പ് മാത്യു 17 തവണ കുത്തിയ ശേഷം കാർ കയറ്റിക്കൊന്നു. ഇയാളെ പോലീസ് പിടികൂടി. കുറെ നാളുകളായി യുവതിയും ഭർത്താവും പിരിഞ്ഞു താമസിക്കുകയായിരുന്നു. മെറിൻ ജോലി ചെയ്യുന്ന കോറൽ സ്പ്രിംഗ്സിലെ ഹോസ്പിറ്റലിൽ നിന്നും ജോലി രാജിവെച്ച് താമ്പായിലേക്ക് താമസം മാറ്റാൻ ഇരിക്കുമ്പോഴാണ് അതിദാരുണമായ അന്ത്യം സംഭവിച്ചത്. സാമ്പത്തിക ഇടപാടുകളിൽ വന്ന സംശയമാണ് കൊലക്ക് കാരണമെന്നാണ് സൂചന. മെറിൻ ജോലി കഴിഞ്ഞ് മടങ്ങവെ കാർ പാർക്ക് ചെയ്തിരുന്ന സ്ഥലത്ത് കാത്തു നിന്ന ഭർത്താവ് പതിനേഴു വട്ടം കത്തി ഉപയോഗിച്ച് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. അവശയായി നിലത്തു വീണ മെറിന്റെ ശരീരത്തിലൂടെ പ്രതി വാഹനമോടിച്ച് കയറ്റുകയും ചെയ്തു.
Trending
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
- സോഷ്യൽ മീഡിയ ദുരുപയോഗം; 31കാരൻ അറസ്റ്റിൽ
- രാഹുലിനും പ്രിയങ്കക്കുമെതിരെ പോസ്റ്റർ ഒട്ടിച്ചത് പുലർച്ചെ 3 മണിക്ക്; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
- ഷിഫ അല്‍ ജസീറ ഹോസ്പിറ്റലില്‍ അന്താരാഷ്ട്ര നഴ്സസ് ദിനം ആഘോഷിച്ചു
- “തീരത്തടുത്ത്…. തിരികെ മടങ്ങിയ…. പനച്ചൂരാൻ” എ.കെ.സി.സി.യുടെ അക്ഷരക്കൂട്ട് സിനിമാതാരം വിനോദ് കെടാമംഗലം ഉദ്ഘാടനം ചെയ്യും
- മരണത്തിലൂടെ അവർ ഒന്നായി; പ്രഫുല്ലയുടെ അന്ത്യാഭിലാഷം പോലെ മണിയുടെ അരികിൽ അന്ത്യനിദ്ര
- കോടതി ഉത്തരവും ലംഘിച്ചു; സർക്കാർ വാഹനങ്ങൾ ജപ്തി ചെയ്യാൻ കോടതി ഉത്തരവ്

