കൊൽക്കത്ത: പശ്ചിമ ബംഗാളിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിനിടെ വൻ സംഘർഷം. ആക്രമണ സംഭവങ്ങളിൽ നാല് പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. രണ്ടു കോൺഗ്രസ് പ്രവർത്തകരും ഓരോ തൃണമൂൽ ബി ജെ പി പ്രവർത്തകരുമാണ് കൊല്ലപ്പെട്ടത്. മുർഷിദാബാദിൽ കോൺഗ്രസ് – തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടി.കുച്ച്ബിഹാറിലെ പോളിംഗ് ബൂത്തിൽ തൃണമൂൽ പ്രവർത്തകർ ബാലറ്റ് പേപ്പറുകൾ കത്തിച്ചു. രാവിലെ ഏഴ് മണിയ്ക്ക് ആരംഭിച്ച വോട്ടെടുപ്പ് വെെകുന്നേരം അഞ്ച് മണിയ്ക്കാണ് അവസാനിക്കുന്നത്.73,887 സീറ്റുകളിലേയ്ക്കായി രണ്ട് ലക്ഷത്തിലേറെ സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. തൃണമൂൽ കോൺഗ്രസും ബി ജെ പിയും തമ്മിലാണ് പ്രധാന മത്സരം. ബംഗാളിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുശേഷം ഉണ്ടായ സംഘർഷങ്ങളിൽ നിരവധി പേർ മുൻപും കൊല്ലപ്പെട്ടിരുന്നു. ഇന്നലെ കുച്ച്ബിഹാറിൽ തൃണമൂൽ – ബി ജെ പി പ്രവർത്തകർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നാല് ബി ജെ പി പ്രവർത്തകർക്ക് വെടിയേറ്റു.എല്ലാവർക്കും വോട്ട് രേഖപ്പെടുത്താൻ സമാധാനപരമായ അന്തരീക്ഷം സൃഷ്ടിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനോട് കൊൽക്കത്ത ഹെെക്കോടതി വീണ്ടും നിർദേശിച്ചു. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് തദ്ദേശ തിരഞ്ഞെടുപ്പിന് കേന്ദ്ര സേനയെ വിന്യസിക്കുന്നത്.
Trending
- ഈസ്റ്റ് ഹിദ്ദില്‍ വാഹനങ്ങള്‍ നശിപ്പിച്ചയാള്‍ അറസ്റ്റില്‍
- ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ മക്കയിൽ ആദ്യ തറാവീഹ്; ഭക്തലക്ഷങ്ങൾ അണിചേർന്നു
- ബഹ്റൈനില്‍ ഏപ്രിലില്‍ രണ്ടാം ഇ.എന്‍.ടി. സമ്മേളനം
- റമദാന് പ്രമാണിച്ച് വ്യവസായ മന്ത്രി വിപണികള്‍ പരിശോധിച്ചു
- ഹമദ് രാജാവ് വാഷിംഗ്ടണില്‍; ഗാസയില്‍ സമാധാനമുണ്ടാക്കാന്‍ പൂര്‍ണ പിന്തുണ
- ഹമദ് ടൗണിലെ അബ്ദുല്ല ബെഹ്സാദ് പള്ളി ഉദ്ഘാടനം ചെയ്തു
- വയര്‍ലെസ് സന്ദേശത്തിലൂടെ നാടകീയ സ്ഥലംമാറ്റം; എസ്ഐക്കും എഎസ്ഐക്കും അടിയന്തര ട്രാന്‍സ്ഫര്‍
- ചോറ്റാനിക്കര മകം തൊഴല്‍ പത്രിക പ്രകാശനം നിര്‍വഹിച്ച് മമ്മൂട്ടി; തിരുവുത്സവത്തിന് 24 ന് കൊടിയേറും; മകം തൊഴല്‍ മാര്‍ച്ച് 2 ന്
