തൃശ്ശൂര്‍: ശ്മശാനത്തില്‍ ദഹിപ്പിച്ച ശേഷം മൃതദേഹാവശിഷ്ടങ്ങള്‍ വളത്തിനായി തമിഴ്നാട്ടിലേക്ക് കടത്തുന്നു എന്ന് പരാതി. ചാലക്കുടി മുന്‍സിപ്പല്‍ ശ്മശാനത്തിനെതിരെയാണ് ആരോപണം. ഭൗതികാവശിഷ്ടങ്ങള്‍ ശ്മശാനത്തിനു പിന്നില്‍ ചാക്കില്‍ കെട്ടിയാണ് സൂക്ഷിച്ചിരിക്കുന്നതെന്നും പരാതിയുണ്ട്. മൃതദേഹങ്ങള്‍ ദഹിപ്പിച്ച ശേഷം ആചാരനുഷ്ഠാനങ്ങള്ക്കാവശ്യമായ ഭൗതികാവശിഷ്ടങ്ങള്‍ മാത്രമാണ് ബന്ധുക്കള്‍ കൊണ്ടുപോകാറുള്ളത്. ബാക്കിയുള്ളവ ശ്മശാനത്തില്‍ കുഴിയെടുത്ത് സംസ്ക്കരിക്കുകയായിരുന്നു പതിവ്. എന്നാല്‍ രണ്ടു വര്‍ഷമായി മൃതദേഹാവശിഷ്ടങ്ങള്‍ തമിഴ്നാട് സ്വദേശികള്‍ക്ക് കൊടുത്തയക്കുകയാണെന്നും ഇവര്‍ അവ വളത്തിനു വേണ്ടി ഉപയോഗിക്കുകയാണെന്നുമാണ് പരാതി. രണ്ടാഴ്ചയായി ഇവര്‍ അവശിഷ്ടങ്ങളെടുക്കാന് എത്തുന്നില്ല എന്നും അലക്ഷ്യമായി സൂക്ഷിച്ച മൃതദേഹാവശിഷ്ടങ്ങള്‍ മഴയില്‍പ്പെട്ട് റോഡിലേക്ക് ഒഴുകിയെത്തുന്നു എന്നും പ്രദേശവാസികൾ പറയുന്നു.എന്നാല്‍ നഗരസഭാ ചെയര്മാന് സ്ഥാനത്തെത്തിയിട്ട് കഴിഞ്ഞ പത്തു മാസമായെന്നും ഈ കാലയളവില്‍ മൃതദേഹാവശിഷ്ടങ്ങള്‍ എവിടേയ്ക്കും കൊടുത്തയച്ചിട്ടില്ല എന്നും ചാലക്കുടി നഗരസഭാ ചെയര്മാന് എബി ജോര്‍ജ് വ്യക്തമാക്കി. ദഹിപ്പിച്ചതിന് ശേഷം ബാക്കി വരുന്ന അവശിഷ്ടങ്ങള്‍ ചാക്കില്‍ കെട്ടി സൂക്ഷിക്കാറാണ് പതിവെന്നും പഴക്കം കൊണ്ട് ചാക്കുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതാണെന്നും ചെയര്മാന് പറയുന്നു. ചില ശ്മശാനങ്ങളിൽ മൃതദേഹാവശിഷ്ടങ്ങള്‍ തമിഴ്നാട്ടിലേക്ക് കൊടുത്തയക്കുന്ന രീതിയുണ്ടെങ്കിലും ചാലക്കുടിയിൽ അത് പിന്തുടരുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.
Trending
- ഉദ്യോഗസ്ഥരുടെ കൈയും കാലും തല്ലിയൊടിക്കുമെന്ന് ദേവികുളം എം.എല്‍.എ; നിയമം നോക്കുമെന്ന് വനിതാ തഹസില്‍ദാര്‍
- ‘യോഗത്തിൽ നിന്ന് കരഞ്ഞുകൊണ്ട് ഇറങ്ങി പോകേണ്ടി വന്നു, അപമാനിച്ചത് ഡിസിസി ജനറൽ സെക്രട്ടി’; വെളിപ്പെടുത്തലുമായി ആര് രശ്മി
- കോഴിക്കോട്ടെ ബസ് ഡ്രൈവർ, രാത്രി താഴത്ത് റോഡിൽ നിർത്തിയിട്ട ടാക്സി കാറിൽ അജ്മലിനെ കണ്ട് സംശയം, എംഡിഎംഎയുമായി അറസ്റ്റിൽ
- ഉഷയുടെ ശസ്ത്രക്രിയ പൂർത്തിയായി, ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ, ആർട്ടറി ഫോർസെപ്സ് ഉപകരണം പുറത്തെടുത്തു
- കേരളത്തിലെ വോട്ടർ പട്ടികയിൽ നിന്ന് 9 ലക്ഷം പേർ പുറത്ത്, എസ്ഐആർ അന്തിമ വോട്ടർ പട്ടിക; പേരുണ്ടോ എന്ന് പരിശോധിക്കാം
- കൈകള്‍ കൂട്ടിക്കെട്ടിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം വേളി കടലില്‍; കൊലപാതകമെന്ന് സംശയം
- ആര്. രശ്മി ബി.ജെ.പിയില്‍; കൊട്ടാരക്കരയില്‍ എന്‍.ഡി.എ. സ്ഥാനാര്‍ത്ഥിയായേക്കും
- മുഹറഖ് നഗരവികസന പദ്ധതി അന്ത്യഘട്ടത്തില്‍

