പ്യോംഗ്യാഗ്: രാജ്യത്തെ ആദ്യ ചാര ഉപഗ്രഹം ഭ്രമണപഥത്തിൽ എത്തിക്കാനുള്ള തങ്ങളുടെ ശ്രമം പരാജയപ്പെട്ടെന്ന് ഉത്തര കൊറിയ. അമേരിക്കയുടെയും, ദക്ഷിണ കൊറിയയുടെയും ഭീഷണി ചെറുക്കാൻ സൈനിക ശേഷി വർദ്ധിപ്പിക്കുകയെന്നതായിരുന്നു ചാര ഉപഗ്രഹത്തിലൂടെ ഭരണാധികാരി കിംഗ് ജോംഗ് ഉൻ ലക്ഷ്യം വച്ചിരുന്നത്.റോക്കറ്റിന്റെ സാങ്കേതിക തകരാറാണ് ചാര ഉപഗ്രഹ വിക്ഷേപണം പരാജയപ്പെടാൻ കാരണമെന്നാണ് രാജ്യത്തെ ഔദ്യോഗിക വാർത്ത ഏജൻസി പ്രസ്താവനയിൽ പറയുന്നത്. എൻജിനിലെ തകരാർ മൂലം റോക്കറ്റ് കടലിൽ വീഴുകയായിരുന്നു.ഇതിനുമുൻപ് സൈറൺ മുഴങ്ങിയിരുന്നെന്നാണ് വിവരം.പരാജയത്തെ ശാസ്ത്രജ്ഞർ വിലയിരുത്തുകയാണെന്നും അധികൃതർ അറിയിച്ചു. ഉത്തരകൊറിയയുടെ പ്രധാന ബഹിരാകാശ വിക്ഷേപണ കേന്ദ്രം സ്ഥിതി ചെയ്യുന്ന വടക്കുപടിഞ്ഞാറൻ ടോംഗ് ചാംഗ്റി മേഖലയിൽ നിന്ന് പ്രാദേശിക സമയം രാവിലെ ആറരയോടെയാണ് റോക്കറ്റ് വിക്ഷേപിച്ചത്.നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. റോക്കറ്റ് വിക്ഷേപണം പ്രമാണിച്ച് പ്രദേശവാസികളോട് പലായനം ചെയ്യാൻ അധികൃതർ അറിയിച്ചിരുന്നു. അതേസമയം ചാര സാറ്റ്ലൈറ്റ് വീണ്ടും പരീക്ഷിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
Trending
- വേടന്റെയും ഗൗരി ലക്ഷ്മിയുടെയും പാട്ട് പാഠ്യപദ്ധതിയിൽ നിന്ന് നീക്കം ചെയ്യുന്നത് പ്രതിഷേധാർഹം: മന്ത്രി വി. ശിവൻകുട്ടി
- സ്കൂൾ സമയമാറ്റത്തിൽ ബുധനാഴ്ച ചർച്ച, വിവിധ സംഘടനകൾ പങ്കെടുക്കും, സമസ്തയുടെ എതിര്പ്പിന് പിന്നാലെ നീക്കം
- ‘ഞാനും ആത്മഹത്യക്ക് ശ്രമിച്ചു’; അതുല്യയുടെ മരണത്തിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റിട്ട് ഭർത്താവ് സതീഷ്
- ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ രാമായണമാസ ആചരണവും കർക്കടകവാവിന് പിത്യ തർപ്പണ ബലിയും ഒരുക്കുന്നു
- ബഹ്റൈൻ എ. കെ. സി. സി. ക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
- സ്കൂട്ടറിലെത്തി കുഞ്ഞുമായി പുഴയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി
- കമ്പനിയിൽനിന്ന് 7,600 ദിനാർ മോഷ്ടിച്ചു; ബഹ്റൈനിൽ ഏഷ്യക്കാരൻ അറസ്റ്റിൽ
- ബഹ്റൈനിൽ ടാക്സി ഡ്രൈവർമാർക്കായി ഗതാഗത മന്ത്രാലയം ബോധവൽക്കരണ ശില്പശാല നടത്തി